എട്ട് മാസം ഗർഭിണിയായിരുന്ന യുവതിയെ വെട്ടി നുറുക്കി ശരീര ഭാഗങ്ങൾ അടർത്തിയെടുത്തു; അരും കൊലയ്ക്ക് മുമ്പ് ക്രൂര മർദ്ദനവും: ഇറച്ചിമാലിന്യമെന്ന് കരുതി ജീവനക്കാർ ചാക്കുകെട്ട് അഴിച്ചപ്പോൾ ഒഴുകിയിറങ്ങിയത് ചോര...കൊല്ലപ്പെട്ടത് ആരാണെന്ന് തിരിച്ചറിയാതെ നാട്ടുകാരും അന്വേഷണ സംഘവും! വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു

രണ്ട് ചാക്കുകളിലായി വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല. യുവതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഏതാനും ദിവസം മുന്‍പാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് സൂചന. ഇവര്‍ ഗര്‍ഭിണിയായിരുന്നു. മറ്റെവിടയോ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വഴിയരുകില്‍ ഉപേക്ഷിക്കുകയായിരുന്നു. ഹോട്ടല്‍, റെസ്‌റ്റോറന്റ്, അല്ലെങ്കില്‍ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവടങ്ങളില്‍ എവിടെയെങ്കിലും ജോലി ചെയ്യുന്ന ആളാണ് കൊല്ലപ്പെട്ട യുവതിയെന്നാണ് പോലീസ് നിഗമനം.
ഗുണ്ടൂര്‍, ലത്തൂര്‍, ഇന്‍ഡോര്‍ എന്നിവടങ്ങില്‍ നിന്ന് വരുന്ന സ്‌പൈസസ് ഉല്‍പ്പന്നങ്ങളുടെ ചാക്കിനുള്ളിലാണ് യുവതിയുടെ മൃതദേഹം വെട്ടിമുറിച്ച ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതി റെസ്‌റ്റോറന്റിലോ ഹോട്ടലിലോ സൂപ്പര്‍ മാര്‍ക്കറ്റിലോ ജോലി ചെയ്യുന്ന ആളാണെന്ന നിഗമനത്തിലെത്തിയത്. മരിക്കുന്നതിന് മുന്‍പ് യുവതി ക്രൂരമര്‍ദ്ദനത്തിനിരയായതായാണ് പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയുടെ ഇടുപ്പെല്ലും വാരിയെല്ലുകളും പൊട്ടിയിട്ടുണ്ട്. ഗര്‍ഭപാത്രവും പൊട്ടിയ നിലയിലാണ്.
അഞ്ചടി നാല് ഇഞ്ച് ഉയരമുള്ള യുവതിക്ക് മുപ്പത് വയസ് പ്രായം കണക്കാക്കുന്നു. മെറൂണ്‍ കുര്‍ത്തയും ചുവപ്പ് പൈജാമയും ധരിച്ച യുവതി എട്ട് മാസം ഗര്‍ഭിണിയാണ്. യുവതിയുടെ വിശദാംശങ്ങള്‍ക്കായി സംസ്ഥാനത്തെ എല്ലാ ഗൈനക്കോളജി ഡോക്ടര്‍മാരുമായും സൈബരാബാദ് പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
ഹൈദരാബാദിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ റോഡിലെ കൊണ്ടാപൂരില്‍ ജനുവരി 30ന് രാവിലെ ഏഴരയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ തലയും ശരീരവും ഒരു ചാക്കിനുള്ളിലും കൈകാലുകള്‍ മറ്റൊരു ചാക്കിനുള്ളിലുമായി വെട്ടിമുറിച്ച് ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇറച്ചിക്കടക്കാര്‍ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമായതിനാല്‍ ഇറച്ചി മാലിന്യമാണെന്ന് കരുതി മുനിസിപ്പല്‍ ജീവനക്കാര്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്
https://www.facebook.com/Malayalivartha
























