രക്തം കട്ടപിടിക്കുന്ന രോഗം മൂലം അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ യുവാവിന് തലയോട്ടിയുടെ ഒരു ഭാഗം നഷ്ടമായി

രക്തം കട്ടപിടിക്കുന്ന രോഗം ഭേദമാകാൻ ശസ്ത്രക്രിയ ചെയ്ത യുവാവിന് തലയോട്ടിയുടെ ഒരു ഭാഗം നഷ്ടമായി. സംഭവത്തിൽ ബംഗളുരിലെ വൈദേയി ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് സെന്റര്‍ വൈറ്റ്ഫീല്‍ഡിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ യുവാവ് പരാതി നൽകി. ആശുപത്രിയിലെ ഡോക്ടര്‍മാരായ ഗുരുപ്രസാദ്, രാജേഷ് ആര്‍ രായകാര്‍ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. കര്‍ണാടക സ്വദേശിയായ മജ്ഞുനാഥിനാണ് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്. തലവേദനയെ തുടര്‍ന്നാണ് ഫെബ്രുവരി 2ന് മഞ്ജുനാഥ് ആശുപത്രിയില്‍ എത്തിയത്.
തലച്ചോറില്‍ രക്തം കട്ടപിടിടിച്ചിരിക്കുകയാണെന്നും ഉടന്‍ ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ മരിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. ഇതേതുടർന്ന് അന്നു തന്നെ മജ്ഞുനാഥ് ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് തലയ്ക്ക് പ്രശ്‌നങ്ങള്‍ ഉള്ളതായി മജ്ഞുനാഥിന് മനസിലായത്. തല ചെറുതായി ചൊറിയുന്നതുപോലും തലച്ചോറിന് ക്ഷതം ഉണ്ടാക്കുന്നെന്ന് യുവാവ് പറയുന്നു. മജ്ഞുനാഥിന്റെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























