ഒമാനിൽ കസേരകൾ ഒഴിഞ്ഞു കിടന്നു; എങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചു

ഒമാന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ ജനങ്ങൾ വളരെ കുറവായിരുന്നു. എന്നാൽ മോദി അതൊന്നും കാര്യമാക്കിയില്ല. ശ്രോതാക്കള്‍ കുറവാണെങ്കിലും എന്‍ഡിഎ സര്‍ക്കാരിന്റെ എണ്ണങ്ങള്‍ എണ്ണിപ്പറഞ്ഞുള്ള പ്രസംഗം തകർക്കുകതന്നെ ചെയ്തു. ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയമായ മസ്കത്തിലെ സുല്‍ത്താന്‍ ഖാബൂസിൽ മോദിയുടെ പ്രസംഗം കേൾക്കാനെത്തിയത് 13000 പേര്‍ മാത്രമാണ്. 30000 ആളുകളെയാണ് പ്രതീക്ഷിച്ചിരുന്നത്.
മുപ്പതിനായിരം പാസുകള്‍ പരിപാടിയ്ക്കായി വിതരണം ചെയ്തിരുന്നു. പ്ലക്കാര്‍ഡേന്തിയ പ്രതിഷേധക്കാരും ചടങ്ങിനെത്തിയിരുന്നു. മസ്കത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. 25000ലേറെ അംഗങ്ങളുള്ള ക്ലബ്ബിലെ പകുതി പേര്‍ പോലും ചടങ്ങിനെത്തിയില്ല. കോൺഗ്രസ്, സിപിഎം അനുഭാവികൾ പാസ് വാങ്ങിയ ശേഷം മനഃപൂർവം യോഗത്തിന് എത്തിയില്ലെന്നാണു ബിജെപിയുടെ ആരോപണം. പ്രധാനമന്ത്രി തന്‍റെ പ്രസംഗത്തിൽ പ്രവാസികൾക്കായി എന്തു പ്രഖ്യാപിച്ചുവെന്നു മറുപക്ഷം തിരിച്ചു ചോദിക്കുന്നു. ഞായറാഴ്ച ഒമാനിൽ പ്രവർത്തി ദിവസമായതും പരിപാടിക്കു ജനപങ്കാളിത്തം കുറയാൻ കാരണമായതായി വിലയിരുത്തലുണ്ട്.
https://www.facebook.com/Malayalivartha
























