ഭാര്യയുടെ ദീർഘനാളായുള്ള അസുഖം മാറാൻ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൂടോത്രം ചെയ്യാനുപയോഗിച്ചത് ഇങ്ങനെ

ഭാര്യയുടെ ദീർഘനാളായുള്ള അസുഖം മാറാൻ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ തലയറുത്ത് കൊന്ന ദമ്പതികൾ പിടിയിലായി. ഹൈദരാബാദിൽ ചന്ദ്രഗ്രഹണം നടന്ന ജനുവരി 31നായിരുന്നു അറുംകൊല നടന്നത്. ഭാര്യയുടെ തീരാരോഗം മാറാൻ ഭര്‍ത്താവായ രാജശേഖര്‍ കൂടോത്രം ചെയ്തുവെന്ന് ദേശീയ മാധ്യമം റിപ്പോട്ട് ചെയ്യുന്നു. കടത്തിണ്ണയിൽ യാചകർക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത രാജശേഖർ കുഞ്ഞിന്റെ തല മുറിച്ചുമാറ്റിയശേഷം തല പോളിത്തീന്‍ ബാഗിലാക്കി വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് രാത്രി മൂന്ന് മണിക്ക് ഭാര്യയ്ക്കൊപ്പം വീട്ടില്‍ വെച്ച് കൂടോത്രം ചെയ്തു.
കൂടോത്ര പരിപാടികളൊക്കെ കഴിഞ്ഞപ്പോൾ വീടിന്‍റെ ടെറസില്‍ കുട്ടിയുടെ തല ഉപേക്ഷിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ രാജശേഖരിന്‍റെ ഭാര്യയുടെ അമ്മ ഉണങ്ങിയ തുണിയെടുക്കാനായി ടെറസില്‍ കയറിയപ്പോഴാണ് കൊലപാതകം പുറംലോകമറിയുന്നത്. ഇതേത്തുടർന്നുള്ള പോലീസ് അന്വേഷണത്തിൽ കിടപ്പുമുറിയില്‍ രക്തം കണ്ടെത്തിയിരുന്നു. തലയുടെ ഡിഎന്‍എയും പ്രതിയുടെ വീട്ടില്‍ നിന്നും ശേഖരിച്ച രക്തവും ഒന്നായിരുന്നു. വീട്ടില്‍ നിന്ന് കൂടോത്രം ചെയ്‌തെന്നും പ്രതി പിന്നീട് പൊലീസിനോട് സമ്മതിച്ചു. കുറ്റം നടത്താനായി ഭര്‍ത്താവിനെ പ്രോത്സാഹിപ്പിച്ചതായി ശ്രീലതയും സമ്മതിച്ചു. തുടർന്ന് ഇരുവരെയും പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha
























