ആറ്റുനോറ്റുണ്ടായ മകൻ വാഹനാപകടത്തിൽ മരിച്ചപ്പോൾ സംസ്കാര ചടങ്ങുകൾക്ക് പണമില്ല.. മകന്റെ മൃതദേഹം മെഡിക്കൽ കോളജിന് വിട്ടു നൽകി

വാഹനാപകടത്തിൽ മരിച്ച മകന്റെ സംസ്കാര ചടങ്ങുകൾക്ക് പണമില്ലാതെ തുടർന്ന് മൃതദേഹം ആശുപത്രിക്ക് വിട്ടു നൽകി. വാഹനാപകടത്തിൽ പരിക്കേറ്റ് ജഗ്ദൽപൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബാമൻ വ്യാഴാഴ്ചയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മൃതദേഹം മോർച്ചറിയിൽ നിന്ന് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.
ചണ്ഡിഗഡിലെ ബസ്തർ സ്വദേശിയായ ബാമൻ എന്ന യുവാവിന്റെ മൃതദേഹമാണ് സംസ്കാരത്തിന് പണമില്ലാത്തതിനാൽ മെഡിക്കൽ കോളജിന് വിട്ടു നൽകിയത്. മൃതദേഹം ഏറ്റുവാങ്ങി സ്വന്തം ഗ്രാമത്തിലെത്തിക്കാൻ പണമില്ലെന്ന് കുടുംബാംഗങ്ങൾ അറിയിക്കുകയായിരുന്നു. തുടർന്നായിരുന്നു മൃതദേഹം കൊണ്ടുപോകുന്നില്ലെങ്കിൽ മെഡിക്കൽ കോളജിന് വിട്ടുനൽകാമെന്ന് അധികൃതർ അറിയിച്ചത്.
https://www.facebook.com/Malayalivartha
























