മോഷണമായിരുന്നില്ല ലക്‌ഷ്യം... പക്ഷെ വീട്ടുജോലിക്കാരനെ ആ അരുംകൊലയിലേക്ക് എത്തിച്ച കാരണം മറ്റൊന്ന്.. പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മധ്യപ്രദേശിലെ ഭോപ്പാലിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടുജോലിക്കാരൻ അറസ്റ്റിൽ. കൊല്ലപ്പെട്ട ദമ്പതികളുടെ വീട്ടിൽ മുൻപ് ജോലി നോക്കിയിരുന്ന ഭോപ്പാൽ സ്വദേശി രാജു ധാഖഡാണ് പോലീസിന്റെ പിടിയിലായത്.
മണ്ണാർക്കാട് ആര്യന്പാവ് സ്വദേശികളായ ദന്പതികളെയാണു ഭോപ്പാൽ നർമദവാലി പിപ്ലാനിയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അന്പതു വർഷത്തോളമായി നർമദവാലിയിൽ സ്ഥിരതാമസമാക്കിയ മണ്ണാർക്കാട് ആര്യന്പാവ് നായാടിപ്പാറ മുണ്ടാരത്ത് വീട്ടിൽ റിട്ട.വ്യോമസേനാ ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണൻ നായരും(74), ഭാര്യ ഗോമതി(62)യുമാണു കൊല്ലപ്പെട്ടവർ.
രാജുവിനെ അടുത്തിടെ ജോലിയിൽ നിന്ന് പിരിച്ച്ചവിട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ദമ്പതികളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം. ആഭരങ്ങൾ ഉൾപ്പെടെ വിലപിടുപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ലായിരുന്നു.ഇയാൾ സഹോദരിയുടെ വിവാഹത്തിനായി ഗോപാലകൃഷ്ണൻ നായരിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു.
സംഭവത്തിനു പിറ്റേന്ന് രാവിലെ ഏഴോടെ വീട്ടിലെത്തിയ ജോലിക്കാരി വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികളായ മലയാളി കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. വാതിൽ തുറക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും കഴിയാത്തതിനാൽ ടെറസിലൂടെ അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ടെറസിലേക്കുള്ള വാതിലുകൾ തുറന്ന നിലയിലായിരുന്നു. അക്രമി തൂണിലൂടെ ടെറസിലേക്ക് പിടിച്ച് കയറിയതിനെ തെളിവുകൾ പോലീസിന് ലഭിച്ചു.
https://www.facebook.com/Malayalivartha
























