ഒരേ സമയം ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സാഹചര്യം നിർത്തലാക്കണമെന്ന പൊതുതാല്പര്യ ഹർജിയില്‍ പിന്തുണയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഒരേ സമയം ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സാഹചര്യം നിർത്തലാക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. ആവശ്യവുമായി കമ്മീഷന് സുപ്രീംകോടതിയില്‍. ഒരാള്‍ക്ക് നിയമസഭയിലും പാര്‍ലമന്റിലും ഒരസേമയം ഒന്നില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ വ്യവസ്ഥചെയ്യുന്ന 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 33(7) വകുപ്പിന് എതിരെ ബി.ജെ.പി നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച പൊതുതാല്പര്യ ഹർജിയില്‍ വാദം കേള്‍ക്കവേയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിലപാട് വ്യക്തമാക്കിയത്.
'ഒരാള്‍ക്ക് ഒരു വോട്ട്', 'ഒരു സ്ഥാനാര്‍ഥി ഒരു മണ്ഡലം' എന്നതാണ് ജനാധിപത്യത്തിന്റെ പ്രമാണവാക്യമെന്നിരിക്കെ നിലവിലെ നിയമത്തിൽ ഒരാള്‍ക്ക് ഒരേ സമയം രണ്ട് മണ്ഡലത്തില്‍ മത്സരിക്കാന്‍ അനുവാദം നല്‍കുന്നതാണെന്നാണ് ഉപാധ്യായ ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ അഭിപ്രായം തേടിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് കേസ് ജൂലായിൽ പരിഗണിക്കും.
ഒരു സ്ഥാനാര്‍ഥിക്ക് ഒരു സമയം ഒന്നിലധികം മണ്ഡലത്തില്‍ മത്സരിക്കാന്‍ കഴിയാത്ത തരത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്ന് കമീഷന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. എന്നാൽ നിലവിലെ വ്യവസ്ഥ തുടരണമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ രണ്ട് മണ്ഡലങ്ങളിലും വിജയിക്കുന്ന സ്ഥാനാര്‍ഥി ഒരു സീറ്റ് ഒഴിയുമ്പോൾ ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് വഹിക്കുന്ന തരത്തില്‍ നിയമ ഭേദഗതി കൊണ്ടുവരണം.
നിയമസഭ ഉപതെരഞ്ഞെടുപ്പിന് അഞ്ചു ലക്ഷം രൂപയും ലോക്സഭ ഉപതെരഞ്ഞെടുപ്പിന് 10 ലക്ഷം രൂപയുമാണ് 2004ല്‍ കമീഷന് കണക്കാക്കിയ ചെലവ് . കോടതി തങ്ങളുടെ നിര്‍ദേശം സ്വീകരിക്കുകയാണെങ്കില്‍ കണക്കുകള്‍ ആനുപാതികമായി ഉയര്‍ത്താം. നിയമഭേദഗതി നിര്‍ദേശിച്ചുള്ള നിയമ കമീഷെന്റ 255ാം റിപ്പോര്‍ട്ടും ഉദാഹരിച്ചാണ് കമീഷന് നിലപാട് അറിയിച്ചത്. ഇത്തരത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതുകാരണം ഉണ്ടാവുന്ന തെരഞ്ഞെടുപ്പ് ചെലവ്, സമയം, വോട്ടര്‍മാര്‍ക്കുള്ള ബുദ്ധിമുട്ട് എന്നിവ കണക്കിലെടുത്ത് ജനപ്രതിനിധ്യ നിയമത്തിലെ 33(7) വകുപ്പ് മാറ്റി ഒരു സ്ഥാനാര്‍ഥിക്ക് ഒരു മണ്ഡലമാക്കാമെന്ന് നിയമ കമ്മീഷൻ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha






















