പ്രതികാരം തീര്‍ക്കണമെങ്കില്‍ വേറെ ആരെയെങ്കിലും കണ്ടെത്തിക്കൂടായിരുന്നോ അവര്‍ക്ക്? അവളെപ്പോലെ നിഷ്‌കളങ്കയായ ഒരു കുഞ്ഞിനോട് വേണ്ടിയിരുന്നോ ഈ ക്രൂരത ; മനുഷ്യത്വം മരവിച്ച സംഘശക്തിയോട് ആസിഫയുടെ പിതാവ് ചോദിക്കുന്നു...

കശ്മീരിലെ കത്തുവയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ കരൾ നുറുങ്ങുന്ന വാക്കുകളുമായി പെൺകുട്ടിയുടെ അച്ഛൻ. മുസ്ലീങ്ങളോടുള്ള പ്രതികാരം തീർക്കാനായിരുന്നെങ്കിൽ തന്റെ മകളെ അതിനായി ഉപയോഗിക്കണമായിരുന്നോ എന്ന് ആ അച്ഛൻ ചോദിക്കുന്നു.
പ്രതികാരം തീര്‍ക്കണമെങ്കില്‍ വേറെ ആരെയെങ്കിലും കണ്ടെത്തിക്കൂടായിരുന്നോ അവര്‍ക്ക്?
അവളെപ്പോലെ നിഷ്‌കളങ്കയായ ഒരു കുഞ്ഞിനോട് വേണ്ടിയിരുന്നോ ഈ ക്രൂരത. അവളൊരു കുഞ്ഞല്ലേ, ഇടതു കൈയ്യും വലതു കൈയ്യും തമ്മില്‍ തിരിച്ചറിയാത്ത കുഞ്ഞ്. അവള്‍ക്കെന്ത് ജാതി എന്തു മതം. അവള്‍ക്കെങ്ങനെ ഹിന്ദുക്കളേയും മുസ്ലീമുകളേയും തിരിച്ചറിയാന്‍ കഴിയും.
അവളെ ഈ വര്‍ഷം സ്‌കൂളിലേക്ക് വിടണമെന്നത് അവളുടെ അമ്മയുടെ ആഗ്രഹമായിരുന്നു. പഠിപ്പുണ്ടെങ്കില്‍ അവള്‍ക്ക് സ്വയം ജീവിക്കാന്‍ കഴിയും. അവളെ ഡോക്ടറാക്കണമെന്നോ ടീച്ചര്‍ ആക്കണമെന്നോ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ അവള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നു. അവളെ പോലെ നിഷ്‌കളങ്കയായ ഒരു കുട്ടിയ്ക്ക് ഇങ്ങനെ വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഹൃദയം നുറുങ്ങുന്ന വേദനയോടെ കശ്മീരിലെ കത്തുവയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരി അസിഫയുടെ പിതാവ് ചോദിക്കുന്നു.
കഴിഞ്ഞ ജനുവരിയിലാണ് എട്ടു വയസ്സുകാരി ആസിഫ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി മയക്കു മരുന്ന് കുത്തി വെച്ചായിരുന്നു ക്രൂരമായ കൊല. തട്ടിക്കൊണ്ടു പോയതിനു ഏഴു ദിവസങ്ങൾക്കു ശേഷം ജനുവരി 17 നാണ് ആസിഫയുടെ മൃതദേഹം കണ്ടെടുത്തത്. കേസിൽ പൊലീസ് ആദ്യം അറസ്റ്റു ചെയ്ത 14 കാരൻ കുറ്റം സമ്മതിക്കുകയും ശേഷം കേസിൽ പങ്കാളികളെന്ന് തെളിഞ്ഞ ദീപക് ഖജൂരിയ സുരീന്ദർ കുമാർ എന്നീ രണ്ടു പൊലീസുകാർ പിടിയിലാവുകയും ചെയ്തു. ആസിഫ ഉൾപ്പെട്ടിരുന്ന കത്തുവായിലെ മുസ്ലിം സമുദായത്തെ ഭയപ്പെടുത്താനായിരുന്നു ബലാത്സംഗവും കൊലയും നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചിരുന്നു.
https://www.facebook.com/Malayalivartha























