ബി ജെ പി ഭരിക്കുന്ന യു.പിയിൽ ഇന്നലെ മാത്രം ബലാത്സംഗം ചെയ്യപ്പെട്ടത് നാല് പെൺകുട്ടികൾ
ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി ശനിയാഴ്ച്ച മാത്രം റിപ്പോർട്ട് ചെയ്തത് നാല് ലൈംഗിക പീഡന കേസുകളാണ്. റാംപൂരിൽ ഏഴ് വയസുകാരിയെ മധ്യവയസ്കൻ പീഡിപ്പിച്ചതാണ് ആദ്യത്തേത്. വെള്ളം ശേഖരിക്കാൻ പോയ കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് പ്രതിയെ പിടികൂടിയിരുന്നു.
കനൗജിൽ 11 വയസ്സുകാരിയായ പെൺകുട്ടിയെ സ്വന്തം അമ്മാവൻ പീഡിപ്പിച്ചതാണ് നാടിനെ നടുക്കിയ രണ്ടാമത്തെ പീഡനം. പെൺകുട്ടി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്തായിരുന്നു പീഡനം. മുസഫർനഗറിൽ 13കാരിയെ ഡോക്ടർ ബലാത്സംഗം ചെയ്തതാണ് മൂന്നാമത്തേത്. തലവേദനയെ തുടർന്ന് ഡോക്ടറുടെ ക്ലിനിക്കിലെത്തിയ കുട്ടിയെ മയക്കുമരുന്ന് കുത്തിവച്ച് രണ്ടു ദിവസത്തോളം പീഡിപ്പിക്കുകയായിരുന്നു ഇയാൾ.
മൊറാദാബാദിൽ പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്തതാണ് നാലാമത്തെ സംഭവം. കഠ്വ, ഉന്നാവ്, സൂറത്ത് ബലാത്സംഗങ്ങളിൽ രാജ്യം പ്രതിഷേധങ്ങളിൽ മുങ്ങി നിൽക്കെയാണ് പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങളുടെ വാർത്തകൾ പുറത്തു വരുന്നത്.
12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്താൽ വധശിക്ഷ നൽകുന്ന തരത്തിൽ ക്രിമിനൽ നിയമം ഭേദഗതി ചെയ്യാനുള്ള ഒാർഡിനൻസിന് കേന്ദ്ര മന്ത്രിസഭ ഇന്നലെ അംഗീകാരം നൽകിയിരുന്നു. മറ്റു ലൈംഗിക പീഡനക്കേസുകളിലെ ശിക്ഷകൾക്ക് കാഠിന്യം കൂട്ടുന്ന ഭേദഗതികളും ഒാർഡിനൻസിലുണ്ട്.
https://www.facebook.com/Malayalivartha