സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി ; ദീപക് മിശ്രയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത് കോണ്‍ഗ്രസ്
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് എതിരായി പ്രതിപക്ഷം നല്‍കിയ കുറ്റവിചാരണ നോട്ടീസ് ഉപരാഷ്ട്രപതി തള്ളി. പ്രതിപക്ഷം നല്‍കിയ നോട്ടീസിൽ ഇംപീച്ച് ചെയ്യാന്‍ മിതയായ കാരണം ഇല്ലെന്ന് കാണിച്ചാണ് നോട്ടീസ് തള്ളിയത്.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം. 71 പ്രതിപക്ഷ എംപിമാര്‍ ഇംപീച്ച്‌മെന്റ് പ്രമേയ നോട്ടീസില്‍ ഒപ്പിട്ടിട്ടുണ്ട്. ഉപരാഷ്ട്രപതി അനുവദിച്ചാല്‍ മാത്രമേ ഇംപീച്ച്‌മെന്റ് നീക്കവുമായി പ്രതിപക്ഷത്തിന് മുന്നോട്ട് പോകാനാകൂ. ഉപരാഷ്ട്രപതിക്ക് തന്റെ തീരുമാനം വൈകിപ്പിക്കുകയോ നോട്ടീസ് തള്ളുകയോ ചെയ്യാം. അതേസമയം ഇംപീച്ച്‌മെന്റ് നീക്കത്തോട് പ്രതിപക്ഷ നിരയില്‍ തന്നെ യോജിപ്പില്ല. മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിങ് അടക്കമുള്ളവര്‍ ഇംപീച്ച്‌മെന്റ് നോട്ടീസില്‍ ഒപ്പിട്ടിട്ടില്ല.
അതേസമയം പ്രതിപക്ഷം നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് രാജ്യസഭാ സെക്രട്ടറിയേറ്റ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ പരിഗണിക്കുന്നതിന് മുന്‍പ് പ്രതിപക്ഷം മാധ്യമങ്ങള്‍ക്ക് പകര്‍പ്പ് നല്‍കിയത് ചട്ടലംഘനമാണെന്ന് രാജ്യസഭാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ഇതുകൂടി പരിഗണിച്ചാണ് ഉപരാഷ്ട്രപതി നോട്ടീസ് തള്ളിയതെന്നാണ് സൂചനകള്‍.
ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയ സാഹചര്യത്തിലാണ് കുറ്റവിചാരണ നോട്ടീസ് നല്‍കിയത്.
https://www.facebook.com/Malayalivartha