400 വർഷം പഴക്കമുള്ള ആചാരം ലംഘിക്കുന്നു; ഇനി പുരുഷന്മാർക്കും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാം
ഒഡിസയിലെ മാ പഞ്ചുപവരാഹി ക്ഷേത്രത്തില്‍ 400 വർഷം പഴക്കമുള്ള ആചാരം ലംഘിക്കുന്നു. ക്ഷേത്ര പ്രവേശനത്തെ കുറിച്ചുള്ള പല വാര്‍ത്തകളും നേരത്തെ പുറത്തെത്തിയിട്ടുണ്ട്. 400 വര്‍ഷങ്ങളായി ദളിത് സ്ത്രീകള്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്. പുരുഷന്മാര്‍ക്ക് പ്രവേശനം വിലക്കിയിരുന്നു. 400 വര്‍ഷങ്ങള്‍ക്കിപ്പുറം ആ വിലക്ക് ഛേദിച്ച് പുരുഷന്മാര്‍ ക്ഷേത്രത്തില്‍ കയറിയിരിക്കുകയാണ് ഇപ്പോൾ.
ഇന്ത്യയിലെ മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത പ്രത്യേകതളാണ് ഈ ക്ഷേത്രത്തിലുള്ളത്. ദളിതരായ അഞ്ച് സ്ത്രീ പൂജാരികളാണ് ക്ഷേത്രത്തിലെ പൂജ ചെയ്യുന്നത്. വിവാഹിതരായ ദളിത് സ്ത്രീകളാണ് ക്ഷേത്രം വൃത്തിയാക്കുകയും പൂജകള്‍ ചെയ്യുകയും ചെയ്യുന്നത്.
ക്ഷേത്രത്തിലെ പെണ്‍ പൂജാരി കഴിഞ്ഞ 20-ാം തീയതി 5 പുരുഷന്മാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചു. ഇത് പിന്നീട് വിവാദത്തിന് വഴിവെയ്ക്കുകയായിരുന്നു. ഇപ്പോള്‍ 400 വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷേത്രത്തിലെ ആചാരം ലംഘിച്ചിരിക്കുകയാണ്. തുടര്‍ന്ന് പുരുഷന്മാരും ക്ഷേത്രത്തില്‍ പ്രവേശിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha