ജമ്മുകാശ്മീരിൽ ബിജെപി നടത്തുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കങ്ങൾ ; ലക്ഷ്യമിടുന്നത് തെരഞ്ഞെടുപ്പിന് മുൻപ് പാക് വിരുദ്ധ വികാരം ഉയർത്തി ദേശീയത വലിയൊരു വിഷയമാക്കുക

കാശ്മീരിൽ മെഹ്ബൂബ മുഫ്തി സർക്കാരിന് ബിജെപി പിന്തുണ പിൻവലിച്ചതോടെ ഉയർന്ന വലിയ ചോദ്യമായിരുന്നു എന്താണ് ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യമെന്ന്. കൃത്യമായി പറയുകയാണെങ്കിൽ കാശ്മീരിനെ കേന്ദ്ര ഭരണത്തിനു കീഴിലാക്കുക തന്നെയായിരുന്നു ബിജെപി ലക്ഷ്യമിട്ടത്. ജമ്മുകാശ്മീരിൽ ബിജെപി നടത്തുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കങ്ങൾ. പിഡിപിയുമായുള്ള ആഭ്യന്തര പ്രശ്നങ്ങൾ മാത്രമല്ല സഖ്യം പിരിയാൻ കാരണമെന്ന് വ്യക്തം.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ജമ്മുകാശ്മീർ കേന്ദ്ര ഭരണത്തിന് കീഴിൽ കൊണ്ടുവരുക എന്നതും പ്രധാന നീക്കമായിരുന്നു. ജമ്മുകാശ്മീരിൽ ബിജെപി പിഡിപി സർക്കാർ തുടരുന്നത് ഇരു പാർട്ടികൾക്കും തിരിച്ചടിയാകുമെന്ന ഘട്ടത്തിലാണ് വഴിപിരിയാൻ തീരുമാനിക്കുന്നത്. ബിജെപിക്ക് സ്വാധീനമുള്ള ജമ്മുവിൽ പിഡിപിക്കെതിരെയും പിഡിപിക്ക് സ്വാധീനമുള്ള താഴ്വരയിൽ ബിജെപിക്കെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യം നിലനിക്കുന്നതുകൊണ്ട് തന്നെ ലോക്സഭാ തിരഞ്ഞെടുപ്പ് ഇരു പാർട്ടികൾക്കും ബാലികേറാമലയാകും. ഇത്രയും കാലം ആവർത്തിച്ച് പറഞ്ഞത് സഖ്യം പിരിയാൻ കാരണം സംസ്ഥാനത്തെ പ്രശ്നങ്ങളാണ് എന്നാണ്.
പക്ഷെ ദേശീയ പ്രശ്നങ്ങളും ബിജെപി ഈ വിഷയത്തിന് പിന്നിൽ മറച്ചു വച്ചിരിക്കുന്നു. പ്രാധാനമന്ത്രിയുടെ ഏറ്റവും വലിയ വാദമായിരുന്നു ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം. പക്ഷെ ഇതിനെല്ലാം എതിരെയുള്ള കാര്യങ്ങളായിരുന്നു കാശ്മീരിൽ കഴിഞ്ഞ കുറെ നാളുകളായി നടക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പാക് വിരുദ്ധ വികാരം ഉയർത്തി ദേശീയത തെരഞ്ഞെടുപ്പിൽ വലിയൊരു വിഷയമാക്കാൻ തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നതും.
https://www.facebook.com/Malayalivartha























