കാമുകിയുമായി തെറ്റിപ്പിരിഞ്ഞു; യുവാവ് പക തീർത്തത് കാമുകിയുടെ നഗ്ന ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത്

കൊൽക്കൊത്ത: പശ്ചിമ ബംഗാളിൽ കാമുകിയുടെ അശ്ലീല ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മെയ് ൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ജൂനിയർ സ്റ്റെവാർട്ട് ഗുഹ(31) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
പശ്ചിമ ബംഗാളിൽ സ്വന്തമായി ഹാർഡ്വെയർ ഷോപ്പ് നടത്തി വരികയായിരുന്നു ഗുഹ. ചെമ്പൂർ സ്വദേശിനിയായ 26 കാരിയായ യുവതി ബാങ്ക് മാനേജരാണ്. 2016 ഡിസംബറിൽ ഇരുവരുടേയും പിതാക്കൻമാർ ഒരു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പരസ്പരം പരിചയത്തിലാവുന്നത്. ഇതു പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴി മാറുകയായിരുന്നു. ഇതിനിടെ രണ്ടു തവണ യുവതിയുടെ അശ്ലീല ചിത്രം ഗുഹ എടുത്തിരുന്നു.
പിന്നീട് യുവതി തന്നെ കബളിപ്പിക്കുകയാണോ എന്ന് ഗുഹ സംശയിച്ചു. ഇയാളുടെ സംശയം തീർക്കാനായി യുവതി തന്റെ മൊബൈൽ ഫോണും ഡെബിറ്റ് കാർഡും പരിശോധിച്ചുകൊള്ളാൻ പറഞ്ഞ് ഗുഹയെ ഏൽപ്പിച്ചു.
ഗുഹ ഇൗ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് സാധനം വാങ്ങുവാൻ തുടങ്ങുകയും സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് യുവതിയിൽ നിന്ന് മൂന്ന് ലക്ഷം രൂപയിലേറെ കൈപ്പറ്റുകയും ചെയ്തു. ഇരുവരും പരസ്പരം വിവാഹം കഴിക്കാൻ തീരുമാനിച്ചെങ്കിലും രക്ഷിതാക്കൾ ബന്ധത്തെ എതിർത്തു.
2018 ൽ യുവതിയും ഗുഹയും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തെറ്റിപ്പിരിയുകയും ചെയ്തതോടെ യുവതി ഏൽപ്പിച്ച മൊബൈൽ ഫോൺ ഉപയോഗിച്ച് ഇയാൾ അശ്ലീല ചിത്രം ഫേസ്ബുക്കിലിടുകയായിരുന്നു. യുവതിയുടെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
അധികം വൈകാതെ ഇത് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തെങ്കിലും സുഹൃത്തുക്കൾ വഴി യുവതി ഇക്കാര്യമറിഞ്ഞു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഗുഹ വീണ്ടും ചിത്രം ഫേസ്ബുക്കിലിട്ടു. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. താൻ ദേഷ്യം വന്നപ്പോൾ ചെയ്തു പോയതാണെന്നാണ് ഗുഹ പൊലീസിനു നൽകിയ മൊഴി. കോടതിയിൽ ഹാജരാക്കിയ ഗുഹയെ ജൂൺ 22 വരെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha























