കലാലയങ്ങളിൽ രഷ്ട്രീയം നിരോധിക്കണമെന്ന് സംവിധായകൻ അടൂർ ഗോപാല കൃഷ്ണൻ; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കിയുള്ള ഒരു കലാലയത്തെപ്പറ്റി ചിന്തിക്കാനാകില്ലെന്നു തിരിച്ചടിച്ചു ജോര്‍ജ് ഓണക്കൂര്‍
കലാലയങ്ങളിൽ രഷ്ട്രീയം നിരോധിക്കണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. എന്നാൽ അതേ വേദിയിൽ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കിയുള്ള ഒരു കലാലയത്തെപ്പറ്റി ചിന്തിക്കാനാകില്ലെന്നും മാറ്റി നിര്‍ത്തേണ്ടത് ജാതിയും മതവുമാണെന്നും തിരിച്ചടിച്ചു ജോര്‍ജ് ഓണക്കൂര്‍. കോണ്‍ഗ്രസ് സംഘടനയായ സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കലാലയ അക്രമങ്ങള്‍ക്കെതിരെ പ്രതിരോധ സംഗമം എന്ന പരിപാടിയുടെ വേദിയിലായിരുന്നു ഇരുവരും തങ്ങളുടെ നിലപാടുകൾ തുറന്നടിച്ചത്. ഇവിട സമാധാനം ആവശ്യമാണെന്നും അതിനായി വിദ്യാർത്ഥി രാഷ്ട്രീയം കലാലയങ്ങളിൽ അടുത്ത പത്ത് വര്‍ഷത്തേക്ക് വേണ്ടെന്നുമാണ് അടൂർ ഗോപാലകൃഷ്ണൻറെ നിലപാട് . കോളേജുകളിൽ മാത്രമല്ല സ്‌കൂളുകളിലെയും രാഷ്ട്രീയ പ്രവർത്തനങ്ങൾ മതിയാക്കണം. പത്തു വർഷത്തേക്ക് മൊറട്ടോറിയം ഏർപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോളേജുകളിലും സ്‌കൂളുകളിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ വേണ്ട എന്ന് കർക്കശമായി പറഞ്ഞിരിക്കുകയാണ് അടൂർ ഗോപാലകൃഷ്ണൻ.
വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കണം എന്ന ആവശ്യമാണ് കഴിഞ്ഞ ദിവസങ്ങളായി ഉയരുന്നത്. പക്ഷേ ഇതൊന്നും നിലവിലെ സാഹചര്യത്തിന് വലിയ മാറ്റങ്ങളൊന്നും കൊണ്ടു വരില്ലെന്നും നീണ്ട കാലത്തേക്ക് അവധി കൊടുക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി മാറ്റുന്ന രീതിയാണ് ഇപ്പോൾ ഉള്ളത്. എന്നാൽ ഈ രീതിക്കു മാറ്റം ഉണ്ടാകണം. ഒരു തരം കരിയറിസമാണ് ഇപ്പോൾ കലാലയ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു നടക്കുന്നത്. കോളേജില്‍ നിന്ന് പഠനം കഴിഞ്ഞു ഇറങ്ങിയാല്‍ വിദ്യാര്‍ത്ഥികള്‍ അസംബ്ലിയിലോ പാര്‍ലമെന്റിലോ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് ഇത്തരത്തിൽ കരിയറിസം വളര്‍ത്താനുള്ള സ്ഥലമാണോ വിദ്യാലയം എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം തുറന്നടിച്ചു. കലാലയ രാഷ്ട്രീയത്തില്‍ നിന്നും ദിനം പ്രതി ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം രാഷ്ട്രീയ നിരോധനമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാഷ്ട്രീയത്തെ മാറ്റിനിര്‍ത്തിയാല്‍ സമൂഹത്തില്‍ ജാതിയും മതവും വളരുമെന്നും അതിനെ പ്രതിരോധിക്കാനുള്ള മാർഗം കലാലയ രാഷ്ട്രീയമാണ്. എല്ലാവരും നല്ല ദേശീയ ബോധമുള്ള, രാഷ്ട്രബോധമുള്ള പ്രവര്‍ത്തകരായി രാഷ്ട്രീയത്തിന്റെ ഭാഗമായിട്ട് മാറുകയാണ് വേണ്ടതെന്നനും അതിനായി നമ്മുടെ കുട്ടികളെ പ്രേരിപ്പിക്കുകയെന്നും ഡോ ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha