ഇന്ത്യയിലെ നിയമങ്ങളെല്ലാം കശ്മീരിനും ബാധകം; കശ്മീർ മുന്‍ മുഖ്യമന്ത്രിമാര്‍ ആഡംബര ബംഗ്ലാവ് ഒഴിയേണ്ടി വരും
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ പ്രത്യേകമായി അനുഭവിച്ചു വന്ന മറ്റ് ആനുകൂല്യങ്ങളും ഇല്ലാതാവുകയാണ്.അതിനാൽ ഇപ്പോള്‍ താമസിക്കുന്ന ഔദ്യോഗിക വസതിയുള്‍പ്പെടെയുള്ളവ അവർക്കു ഒഴിയേണ്ടി വരും. അത്യാഡംബര ബംഗ്ലാവിന് പുറമെ മറ്റ് സൗകര്യങ്ങളും കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ അനുഭവിക്കുന്നുണ്ട്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ജീവനക്കാരുമടങ്ങുന്ന സുരക്ഷയും ഇവര്‍ക്ക് കിട്ടുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ സഹോദരീ ഭര്‍ത്താവും 1984 മുതല്‍ 1986 വരെ മുഖ്യമന്ത്രിയായിരുന്ന ഗുലാം മുഹമ്മദ് ഷായാണ് മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് പെന്‍ഷനും ജീവനക്കാരെയും നിയോഗിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. ഇതനുസരിച്ച് ഒരു പേഴ്‌സണല്‍ അസിസ്റ്റന്റ്, ഒരു സ്‌പെഷ്യല്‍ അസിസ്റ്റന്റ്, രണ്ട് പ്യൂണ്‍, ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം എന്നിവ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക്അനുവദിച്ചിരിക്കുന്നു. കശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയുമൊക്കെ നിലവില്‍ സര്‍ക്കാര്‍വക അത്യാഡംബര ബംഗ്ലാവുകളിലാണ് താമസം. ശ്രീനഗറിലെ അതീവസുരക്ഷാമേഖലയായ ഗുപ്കര്‍ റോഡിലാണ് ഈ ബംഗ്ലാവുകള്‍. അധികാരം ഒഴിഞ്ഞെങ്കിലും നിയമ പ്രകാരം അവർക്ക് അനുവദിക്കപ്പെട്ട പഴയ ഔദ്യോഗിക വസതികളിലാണ് താമസം തുടരുന്നത്.എന്നാൽ ഭരണഘടനാപരമായ പദവി വഹിച്ചതിന്റെ പേരില്‍ ഔദ്യോഗിക വസതിയിൽ ആയുഷ്‌കാലം കഴിയാനാകില്ലെന്ന സുപ്രീംകോടതി വിധി ഇവർക്കും ബാധകമാകുകയാണ്. ഈ വിധി നടപ്പിലാക്കേണ്ടുന്നതിനാൽ ഇവര്‍ക്ക് വീടൊഴിയേണ്ടി വരും. മുന്‍ മുഖ്യമന്ത്രി കൂടിയായ മുഫ്തി മുഹമ്മദ് സയീദിന്റെ പേരിലുള്ള കുടുംബവീട് ശ്രീനഗറിലെ നൗഗാമിലുണ്ടെങ്കിലും മെഹബൂബ മുഫ്തി ഔദ്യോഗിക വസതിയിലാണ് താമസം തുടരുന്നത്. മെഹബൂബ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചായിരുന്നു കുടുംബവീടിന്റെ അറ്റകുറ്റപ്പണികളും മറ്റും നടത്തിയത്. സുരക്ഷാ കാരണങ്ങള്‍ ഉള്ളതിനാലാണ് ഇവര്‍ ഈ വീടൊഴിയാതിരുന്നത് . പിതാവ് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ക്കെ അവരുടെ വീടായ ഫെയര്‍വ്യൂവിലാണ് മെഹബൂബ 2005 മുതല്‍ താമസിക്കുന്നത്.
മുന്‍ മുഖ്യമന്ത്രികൂടിയായ ഫറൂഖ് അബ്ദുള്ളയുടെ പേരില്‍ ഗുപ്കര്‍ റോഡില്‍ രണ്ട് വീടുകളുണ്ടെങ്കിലും . ഒമര്‍ നമ്പര്‍ 1 എന്ന ഔദ്യോഗിക വസതി ഇത് വരെയും മാറിയിട്ടില്ല . 2009 മുതല്‍ 2014 വരെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഈ ബംഗ്ലാവിന്റെ നവീകരണത്തിനായി 20 കോടി രൂപയെങ്കിലും ഒമര്‍ ചെലവിട്ടതായാണ് കണക്കുകള്‍. മുന്‍ മുഖ്യമന്ത്രിയായ ഗുലാം മുഹമ്മദ് സാദിഖിന്റെ പൗത്രനായ ഇഫ്തിഖര്‍ സാദിഖ് താന്‍ താമസിക്കുന്ന ദാല്‍ഗേറ്റിലെ ഔദ്യോഗിക വസതിയുടെ ഒരു ഭാഗം മറിച്ചു വിറ്റതായുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. 1947-ലെ ഇന്ത്യ- കശ്മീര്‍ വിഭജന സമയത്ത് അനാഥമായ ഭൂമി പിന്നീട് ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലാവുകായിരുന്നു. ഗുപ്കര്‍ റോഡിലെ ജമ്മു കശ്മീര്‍ ബാങ്കിന്റെ ഗസ്റ്റ് ഹൗസ് ഇടയ്ക്കിടെ പാര്‍ട്ടി യോഗങ്ങള്‍ ചേരാനായി അദ്ദേഹം ഉപയോഗിക്കാറുണ്ടെങ്കിലും ശ്രീനഗറിലെ ഹൈദര്‍പോരയിലുള്ള സ്വന്തം വീട്ടിൽ താമസിച്ചു വരികെയായിരുന്നു. ജമ്മു കശ്മീരിനെ വിഭജിച്ചും പ്രത്യേക പദവി എടുത്തു കളഞ്ഞുമുള്ള ബില്ലുകള്‍ രാജ്യസഭക്ക് പിന്നാലെ ലോക്‌സഭയും പാസാക്കിയിരുന്നു. . താല്‍കാലികമായി മാത്രമാണ് ജമ്മു കാശ്മീരിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുന്നതെന്നും അവിടുത്തെ ക്രമസമാധാനനില സാധാരണ ഗതിയിലായ ശേഷം ജമ്മു കാശ്മീരിന് പൂര്‍ണ സംസ്ഥാന പദവി തിരികെ നല്‍കുമെന്നും അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞിരുന്നു. കശ്മീർ അനുഭവിച്ച പദവികളെല്ലാം എടുത്തു മാറ്റിയ സ്ഥിതിക്ക് ഇന്ത്യയിലെ നിയമങ്ങളെല്ലാം ഇനി കശ്മീരിന് പൂര്‍ണമായും ബാധകമാകും. ഇതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു നീക്കം കേന്ദ്ര സർക്കാർ നടത്തുന്നത്.
https://www.facebook.com/Malayalivartha