Widgets Magazine
12
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം... തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയാണ് മരിച്ചത്


15 ലക്ഷം വിലയുള്ള ആഡംബര ബൈക്ക് വാങ്ങി നൽകിയത് ദിവസങ്ങൾക്ക് മുമ്പ്; ആഢംബര കാറിനുവേണ്ടി വീട്ടിൽ പ്രശ്നങ്ങൾ പതിവ്: നടക്കില്ലെന്ന് പറഞ്ഞ അച്ഛനെ ആക്രമിക്കാൻ കമ്പിപ്പാരയെടുത്ത മകൻ ഐസിയുവിൽ...


സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; സിപിഎമ്മിന് വേണ്ടി ഷാഫിയെ മർദ്ദിച്ച ക്രിമിനൽ: ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയതിന് ഉപകാരസ്മരണ ചെയ്യാനായി കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ രാഷ്ട്രീയമായി കയ്യുംകെട്ടി നോക്കിയിരിക്കില്ല...


സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.യുടെ തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു:- നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവൻ...


പിണറായിയുടെ വിദേശ യാത്രകൾ വീണ്ടും ചർച്ചയിൽ; നിക്ഷേപ നേട്ടങ്ങൾ എവിടെ? ഗൾഫ് യാത്രാനുമതി നിരസിച്ച് കേന്ദ്രം...

ആർട്ടികൾ 370 റദ്ദാക്കിയതിനു പിന്നാലെ കശ്മീർ മുൻ മുഖ്യമന്ത്രിമാർ തമ്മിൽ അടിപിടി; ഒന്നായിരുന്നവർ ഇപ്പോൾ രണ്ടു വഴികളിലേക്ക്

12 AUGUST 2019 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു; ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിച്ച് മകനെ രക്ഷിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

ജനകീയ പ്രതിഷേധം നേരിടാൻ പിണറായിക്കും കൂട്ടർക്കും ആർജവമില്ല; ബിജപെി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം ശക്തമായി അപലപിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

ക്രമസമാധാനം തകരാതിരിക്കേണ്ടത് ബിജെപിയുടെ മാത്രം ഉത്തരവാദിത്വമല്ല; തെരുവിൽ നേരിടാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കിൽ കൈയും കെട്ടി നോക്കി നിൽക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

30 വർഷങ്ങൾക്ക് ശേഷം SFI കോട്ട തകർത്ത് KSU..! നാണം കെട്ട CPIM ഷാഫിയുടെ നെഞ്ചത്തേക്ക്...! രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം പ്രതികരിക്കുന്നു

പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത വിധം ശതകോടികളുടെ തട്ടിപ്പ് ശബരിമലയില്‍; കേരളത്തില്‍ നിന്നാല്‍ അയ്യപ്പന്‍ പിടിക്കുമെന്ന ഭീതി പിണറായിയെ ഉലയ്ക്കുന്നു

കശ്മീർ വിഷയത്തിൽ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും തമ്മിൽ പോര്. ഇരുവരും തമ്മിൽ ഉണ്ടായ വാഗ്വാദത്തെ തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍ നിന്ന് മാറ്റി. കഴിഞ്ഞ ആഴ്ച ഹരിനവാസ് പാലസിലായിരുന്നു ഇവർ പാർത്തത്. ഇരുവരെയും ഒരേ സ്ഥലത്ത് ഇനി പാർപ്പിക്കാനാവില്ലെന്ന് അധികൃതരാണ് പറഞ്ഞിരിക്കുന്നത്. ജമ്മു കശ്മീര്‍ ബിജെപിക്ക് സ്വന്തമാകുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയാണ് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിമാരായ ഇരുവര്‍ക്കുമിടയില്‍ ഭിന്നത ഉണ്ടാകാൻ കാരണം. അടല്‍ ബിഹാരി വാജ്പേയുടെ കാലത്തു നാഷണല്‍ കോണ്‍ഫറന്‍സ് ബിജെപിയുമായി സഖ്യമുണ്ടാക്കിയെന്നാണ് മെഹബൂബ മുഫ്തി ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യം. നിങ്ങള്‍ വാജ് പേയ് സര്‍ക്കാരില്‍ ആഭ്യന്തരകാര്യ സഹമന്ത്രിയായിരുന്നുവെന്നും മെഹബൂബ ഉച്ചത്തിൽ പറഞ്ഞുവെന്നു ഉദ്യോഗസ്ഥന്‍ പറഞ്ഞു. നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസി‍ന്റും മെഹബൂബയും തമ്മിലുള്ള വഴക്കിനു കാരണം ബിജെപിയുമായി സഖ്യമുണ്ടാക്കിയതും ബിജെപിക്ക് കശ്മീരില്‍ സ്വാധീനമുണ്ടാകാൻ ഇടയായതും തന്നെയാണ്. 1947ല്‍ ജമ്മു കശ്മീരിനെ ഇന്ത്യയിലേക്ക് കൂട്ടിച്ചേര്‍ത്ത ഒമറിന്റെ മുത്തച്ഛന്‍ ഷേക്ക് അബ്ദുള്ളയെക്കുറിച്ചും മെഹബൂബ പറഞ്ഞു. കാര്യങ്ങള്‍ ഇത്തരത്തില്‍ കടുത്ത വാഗ്വാദത്തിലേക്ക് എത്തിയതോടെയാണ് ഇരുവരെയും വെവ്വേറെ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള തീരുമാനത്തിൽ കശ്മീര്‍ ഭരണകൂടം എത്തിയത്.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ നടപ്പിലാക്കുന്നതിന് മുമ്പായിരുന്നു മെഹബൂബയും ഒമര്‍ അബ്ദുള്ളയും അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. രണ്ട് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിമാരുള്‍പ്പെടെ നൂറോളം രാഷ്ട്രീയ നേതാക്കളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ആഗസ്ത് നാലിന് അര്‍ധരാത്രിയോടെ ജമ്മു കശ്മീരില്‍ നിരോധനാജ്ഞ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളായിരുന്നു ക്രമസമാധാന പാലനത്തിനായി കൊണ്ടു വന്നത്. കശ്മീര്‍ പോലീസിന് പുറമേ കേന്ദ്ര സേനയും അര്‍ധ സൈനികരും ഇതിന്റെ ഭാഗമായി കശ്മീരില്‍ നിലയുറപ്പിച്ചിരുന്നു. തർക്കം കണക്കിലെടുത്തു ഇരുവരെയും മാറ്റി. ഗുപ്കര്‍ റോഡിലെ മജസ്റ്റിക് ഫെയര്‍വ്യൂ ബംഗ്ലാവിനോട് ചേര്‍ന്ന ഹരി നിവാസിലായിരുന്നു ഇരുവരും. ജമ്മു കശ്മീരിലെ ചെസ്മാഷാഹിയിലെ സ്പ്ലെന്‍ഡിഡ് ഹട്ട് എന്നറിയപ്പെടുന്ന സ്ഥലത്തേക്കാണ് ഒമര്‍ അബ്ദുള്ളയെ പറഞ്ഞയച്ചത്. മഹാദേവ് പര്‍വ്വതത്തിന്റെ താഴ്ഭാഗത്താണ് സ്പ്ലെന്‍ഡിഡ് ഹട്ട് സ്ഥിതി ചെയുന്നത്. വര്‍ഷങ്ങളായി മെഹബൂബയുടെ ഔദ്യോഗിക വസതിയായ ഹരി നിവാസിൽ തന്നെ അവർ തുടർന്നു താമസിക്കും. ഇരുവരും തമ്മില്‍ വ്യക്തിപരമായ രീ തിയിലേക്കു തര്‍ക്കങ്ങള്‍ ഉണ്ടായാതോടെ ഒമറിനെ താഴത്തെ ഗ്രൗണ്ട് ഫ്ലോറിലേക്കും മെഹബൂബയെ ഫസ്റ്റ് ഫ്ലോറിലേക്കും മാറ്റിയിരുന്നു. മെഹബൂബ ബ്രൗണ്‍ ബ്രഡ് ആവശ്യപ്പെട്ടെന്നും ജയില്‍ മെനുവില്‍ അത് പരാമര്‍ശിക്കതിനാല്‍ നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചതായി പ്രോട്ടോക്കോള്‍ ഓഫീസര്‍ ചൂണ്ടിക്കാണിച്ചു.

2015നും 2018നും ഇടയില്‍ മുഫ്തി മുഹമ്മദ് സയീദ് ബിജെപിയുമായി സഖ്യമുണ്ടാക്കിയതുകൊണ്ടാണ് ബിജെപി കശ്മീരില്‍ വളരാൻ കാരണമെന്നു ഒമര്‍ അബ്ദുള്ള മെഹബൂബക്കെതിരെ ആരോപിക്കുന്നത്.ഹോസ്പിറ്റാലിറ്റി ആന്‍ഡ് പ്രോട്ടോക്കോള്‍ ഡിപ്പാര്‍ട്ട് ഉദ്യോഗസ്ഥനാണ് ഇക്കാര്യത്തെക്കുറിച്ച്‌ പറഞ്ഞത്.ആഗസറ്റ് നാലിനാണ് ജമ്മു കശ്മീരില്‍ നിരോധനജ്ഞ പ്രഖ്യാപിക്കുന്നതിനൊപ്പം ഒമര്‍ അബ്ദുള്ളയെയും മെഹബൂബ മുഫ്തിയെയും വീട്ടു തടങ്കലിലാക്കിയത്. ആഗസ്ത് ഒമ്പതിന് ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചിരുന്നു. ഇതോടെ ജമ്മു കശ്മീരിനെ ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. കശ്മീരിന്റെ പദവികൾ നഷ്ടമായതിനു പിന്നാലെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ പ്രത്യേകമായി അനുഭവിച്ചു വന്ന മറ്റ് ആനുകൂല്യങ്ങളും ഇല്ലാതാവുകയും ചെയ്തിരുന്നു.അതിനാൽ ഇപ്പോള്‍ താമസിക്കുന്ന ഔദ്യോഗിക വസതിയുള്‍പ്പെടെയുള്ളവ അവർക്കു ഒഴിയേണ്ടി വരുമെന്ന അവസ്ഥയും നിലവിലുണ്ട്. അധികാരം ഒഴിഞ്ഞെങ്കിലും നിയമ പ്രകാരം അവർക്ക്‌ അനുവദിക്കപ്പെട്ട പഴയ ഔദ്യോഗിക വസതികളിലാണ് താമസം തുടരുന്നത്.എന്നാൽ ഭരണഘടനാപരമായ പദവി വഹിച്ചതിന്റെ പേരില്‍ ഔദ്യോഗിക വസതിയിൽ ആയുഷ്‌കാലം കഴിയാനാകില്ലെന്ന സുപ്രീംകോടതി വിധി ഇവർക്കും ബാധകമാകുകയാണ് . ഈ വിധി നടപ്പിലാക്കേണ്ടുന്നതിനാൽ ഇവര്‍ക്ക് വീടൊഴിയേണ്ടി വരും. എന്നാൽ അതിനൊക്കെ പുറമെയാണ്‌ ഇരുവർക്കിടയിലും അസ്വാരസ്യം ഉടലെടുത്തതും രണ്ടു പേരെയും മാറ്റി പാർപ്പിച്ചിരിക്കുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയാണ് മരിച്ചത്  (3 minutes ago)

ബേക്കറി ഉടമ ആത്മഹത്യ ചെയ്ത കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തി പൊലീസ്  (9 hours ago)

സുഹൃത്തിനോടൊപ്പം പുറത്തുപോയ എംബിബിഎസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി  (10 hours ago)

ശബരിമലയിലെ കണക്കെടുപ്പിന് അമിക്കസ് ക്യൂറി കെടി ശങ്കരന്‍ പമ്പയിലെത്തി; ദ്വാരപാലക പാളികള്‍ നാളെ പരിശോധിക്കും  (11 hours ago)

സമ്പാദ്യ സമാശ്വാസ പദ്ധതി; കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നൽകിയതായി മന്ത്രി സജി ചെറിയാൻ  (11 hours ago)

കേരളത്തിൽ ശുചിത്വ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ മറ്റൊരു ഉദാഹരണം; മാലിന്യമുക്തം നവകേരളത്തിനായുള്ള സർക്കാർ പരിശ്രമങ്ങൾ കൂടുതൽ ഊർജിതമായി തുടരുമെന്ന് മന്ത്രി എം ബി രാജേഷ്  (11 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട് തുടരുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1620 പേരെ പരിശോധനയ്ക്ക് വിധേയമാക്കി  (11 hours ago)

ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; തെക്കുകിഴക്കൻ അറബിക്കടലിനും അതിനോടു ചേർന്ന വടക്കൻ കേരളതീരത്തിനും മുകളിലായി ചക്രവാതചുഴി  (11 hours ago)

മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു; ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിച്ച് മകനെ രക്ഷിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ  (11 hours ago)

ജനകീയ പ്രതിഷേധം നേരിടാൻ പിണറായിക്കും കൂട്ടർക്കും ആർജവമില്ല; ബിജപെി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം ശക്തമായി അപലപിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ  (11 hours ago)

ക്രമസമാധാനം തകരാതിരിക്കേണ്ടത് ബിജെപിയുടെ മാത്രം ഉത്തരവാദിത്വമല്ല; തെരുവിൽ നേരിടാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കിൽ കൈയും കെട്ടി നോക്കി നിൽക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ  (11 hours ago)

30 വർഷങ്ങൾക്ക് ശേഷം SFI കോട്ട തകർത്ത് KSU..! നാണം കെട്ട CPIM ഷാഫിയുടെ നെഞ്ചത്തേക്ക്...! രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം പ്രതികരിക്കുന്നു  (11 hours ago)

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍വച്ച് വെട്ടേറ്റ ഡോക്ടര്‍ വീട്ടിലേക്ക് മടങ്ങി  (12 hours ago)

മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണം - കേരള ഹൈക്കോടതി.മുൻ കുവൈറ്റ് പ്രവാസിയുടെ ഹർജിയിലാണ് ഉത്തരവ്  (12 hours ago)

പാല്‍ ഉത്പാദനക്ഷമതയില്‍ ഒന്നാമതെത്താന്‍ കേരളത്തിന് സാധിക്കും: മന്ത്രി ജെ. ചിഞ്ചുറാണി...  (12 hours ago)

Malayali Vartha Recommends