ആർട്ടികൾ 370 റദ്ദാക്കിയതിനു പിന്നാലെ കശ്മീർ മുൻ മുഖ്യമന്ത്രിമാർ തമ്മിൽ അടിപിടി; ഒന്നായിരുന്നവർ ഇപ്പോൾ രണ്ടു വഴികളിലേക്ക്
കശ്മീർ വിഷയത്തിൽ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും തമ്മിൽ പോര്. ഇരുവരും തമ്മിൽ ഉണ്ടായ വാഗ്വാദത്തെ തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍ നിന്ന് മാറ്റി. കഴിഞ്ഞ ആഴ്ച ഹരിനവാസ് പാലസിലായിരുന്നു ഇവർ പാർത്തത്. ഇരുവരെയും ഒരേ സ്ഥലത്ത് ഇനി പാർപ്പിക്കാനാവില്ലെന്ന് അധികൃതരാണ് പറഞ്ഞിരിക്കുന്നത്. ജമ്മു കശ്മീര്‍ ബിജെപിക്ക് സ്വന്തമാകുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയാണ് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിമാരായ ഇരുവര്‍ക്കുമിടയില്‍ ഭിന്നത ഉണ്ടാകാൻ കാരണം. അടല്‍ ബിഹാരി വാജ്പേയുടെ കാലത്തു നാഷണല്‍ കോണ്‍ഫറന്‍സ് ബിജെപിയുമായി സഖ്യമുണ്ടാക്കിയെന്നാണ് മെഹബൂബ മുഫ്തി ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യം. നിങ്ങള്‍ വാജ് പേയ് സര്‍ക്കാരില്‍ ആഭ്യന്തരകാര്യ സഹമന്ത്രിയായിരുന്നുവെന്നും മെഹബൂബ ഉച്ചത്തിൽ പറഞ്ഞുവെന്നു ഉദ്യോഗസ്ഥന്‍ പറഞ്ഞു. നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിന്റും മെഹബൂബയും തമ്മിലുള്ള വഴക്കിനു കാരണം ബിജെപിയുമായി സഖ്യമുണ്ടാക്കിയതും ബിജെപിക്ക് കശ്മീരില്‍ സ്വാധീനമുണ്ടാകാൻ ഇടയായതും തന്നെയാണ്. 1947ല്‍ ജമ്മു കശ്മീരിനെ ഇന്ത്യയിലേക്ക് കൂട്ടിച്ചേര്‍ത്ത ഒമറിന്റെ മുത്തച്ഛന്‍ ഷേക്ക് അബ്ദുള്ളയെക്കുറിച്ചും മെഹബൂബ പറഞ്ഞു. കാര്യങ്ങള്‍ ഇത്തരത്തില്‍ കടുത്ത വാഗ്വാദത്തിലേക്ക് എത്തിയതോടെയാണ് ഇരുവരെയും വെവ്വേറെ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള തീരുമാനത്തിൽ കശ്മീര്‍ ഭരണകൂടം എത്തിയത്.
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ നടപ്പിലാക്കുന്നതിന് മുമ്പായിരുന്നു മെഹബൂബയും ഒമര്‍ അബ്ദുള്ളയും അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. രണ്ട് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിമാരുള്‍പ്പെടെ നൂറോളം രാഷ്ട്രീയ നേതാക്കളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ആഗസ്ത് നാലിന് അര്‍ധരാത്രിയോടെ ജമ്മു കശ്മീരില്‍ നിരോധനാജ്ഞ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളായിരുന്നു ക്രമസമാധാന പാലനത്തിനായി കൊണ്ടു വന്നത്. കശ്മീര്‍ പോലീസിന് പുറമേ കേന്ദ്ര സേനയും അര്‍ധ സൈനികരും ഇതിന്റെ ഭാഗമായി കശ്മീരില്‍ നിലയുറപ്പിച്ചിരുന്നു. തർക്കം കണക്കിലെടുത്തു ഇരുവരെയും മാറ്റി. ഗുപ്കര്‍ റോഡിലെ മജസ്റ്റിക് ഫെയര്‍വ്യൂ ബംഗ്ലാവിനോട് ചേര്‍ന്ന ഹരി നിവാസിലായിരുന്നു ഇരുവരും. ജമ്മു കശ്മീരിലെ ചെസ്മാഷാഹിയിലെ സ്പ്ലെന്‍ഡിഡ് ഹട്ട് എന്നറിയപ്പെടുന്ന സ്ഥലത്തേക്കാണ് ഒമര്‍ അബ്ദുള്ളയെ പറഞ്ഞയച്ചത്. മഹാദേവ് പര്‍വ്വതത്തിന്റെ താഴ്ഭാഗത്താണ് സ്പ്ലെന്‍ഡിഡ് ഹട്ട് സ്ഥിതി ചെയുന്നത്. വര്‍ഷങ്ങളായി മെഹബൂബയുടെ ഔദ്യോഗിക വസതിയായ ഹരി നിവാസിൽ തന്നെ അവർ തുടർന്നു താമസിക്കും. ഇരുവരും തമ്മില്‍ വ്യക്തിപരമായ രീ തിയിലേക്കു തര്‍ക്കങ്ങള്‍ ഉണ്ടായാതോടെ ഒമറിനെ താഴത്തെ ഗ്രൗണ്ട് ഫ്ലോറിലേക്കും മെഹബൂബയെ ഫസ്റ്റ് ഫ്ലോറിലേക്കും മാറ്റിയിരുന്നു. മെഹബൂബ ബ്രൗണ്‍ ബ്രഡ് ആവശ്യപ്പെട്ടെന്നും ജയില്‍ മെനുവില്‍ അത് പരാമര്‍ശിക്കതിനാല്‍ നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചതായി പ്രോട്ടോക്കോള്‍ ഓഫീസര്‍ ചൂണ്ടിക്കാണിച്ചു.
2015നും 2018നും ഇടയില്‍ മുഫ്തി മുഹമ്മദ് സയീദ് ബിജെപിയുമായി സഖ്യമുണ്ടാക്കിയതുകൊണ്ടാണ് ബിജെപി കശ്മീരില്‍ വളരാൻ കാരണമെന്നു ഒമര്‍ അബ്ദുള്ള മെഹബൂബക്കെതിരെ ആരോപിക്കുന്നത്.ഹോസ്പിറ്റാലിറ്റി ആന്‍ഡ് പ്രോട്ടോക്കോള്‍ ഡിപ്പാര്‍ട്ട് ഉദ്യോഗസ്ഥനാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.ആഗസറ്റ് നാലിനാണ് ജമ്മു കശ്മീരില്‍ നിരോധനജ്ഞ പ്രഖ്യാപിക്കുന്നതിനൊപ്പം ഒമര്‍ അബ്ദുള്ളയെയും മെഹബൂബ മുഫ്തിയെയും വീട്ടു തടങ്കലിലാക്കിയത്. ആഗസ്ത് ഒമ്പതിന് ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചിരുന്നു. ഇതോടെ ജമ്മു കശ്മീരിനെ ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. കശ്മീരിന്റെ പദവികൾ നഷ്ടമായതിനു പിന്നാലെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ പ്രത്യേകമായി അനുഭവിച്ചു വന്ന മറ്റ് ആനുകൂല്യങ്ങളും ഇല്ലാതാവുകയും ചെയ്തിരുന്നു.അതിനാൽ ഇപ്പോള്‍ താമസിക്കുന്ന ഔദ്യോഗിക വസതിയുള്‍പ്പെടെയുള്ളവ അവർക്കു ഒഴിയേണ്ടി വരുമെന്ന അവസ്ഥയും നിലവിലുണ്ട്. അധികാരം ഒഴിഞ്ഞെങ്കിലും നിയമ പ്രകാരം അവർക്ക് അനുവദിക്കപ്പെട്ട പഴയ ഔദ്യോഗിക വസതികളിലാണ് താമസം തുടരുന്നത്.എന്നാൽ ഭരണഘടനാപരമായ പദവി വഹിച്ചതിന്റെ പേരില്‍ ഔദ്യോഗിക വസതിയിൽ ആയുഷ്‌കാലം കഴിയാനാകില്ലെന്ന സുപ്രീംകോടതി വിധി ഇവർക്കും ബാധകമാകുകയാണ് . ഈ വിധി നടപ്പിലാക്കേണ്ടുന്നതിനാൽ ഇവര്‍ക്ക് വീടൊഴിയേണ്ടി വരും. എന്നാൽ അതിനൊക്കെ പുറമെയാണ് ഇരുവർക്കിടയിലും അസ്വാരസ്യം ഉടലെടുത്തതും രണ്ടു പേരെയും മാറ്റി പാർപ്പിച്ചിരിക്കുന്നതും.
https://www.facebook.com/Malayalivartha