രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർന്നു ; ഇതിന് ഉത്തരവാദികൾ മൗനവ്രതത്തിൽ; ആരോപണവുമായി പ്രിയങ്ക ഗാന്ധി
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർത്ത ശേഷം മോദി സര്‍ക്കാര്‍ മൗനവ്രതത്തിലാണെന്ന വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രണ്ടാം മോദി സര്‍ക്കാര്‍ 100 ദിനം പൂര്‍ത്തിയാക്കിയതിൻറെ പിന്നാലെയായിരുന്നു പ്രിയങ്കയുടെ രൂക്ഷ വിമര്‍ശനം.രാജ്യത്തിലെ കമ്പനികൾ അപകടത്തിലാണ്. വ്യാപാര തുറകൾ സ്തംഭനാവസ്ഥയിൽ നിന്നും മുക്തമായിട്ടില്ല . നാടകം, വഞ്ചന, നുണകള്‍, പ്രചാരവേല തുടങ്ങിയ വഴികളിലൂടെ രാജ്യത്തിന്റെ മോശം അവസ്ഥ ഒളിച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പ്രിയങ്ക ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യത്തെ ഓട്ടോ മൊബൈല്‍ വ്യവസായം, ഗതാഗതം, ഖനനം എന്നീ മേഖലകള്‍ പരിശോധിച്ചാല്‍ സര്‍ക്കാരിന്റെ ജീര്‍ണതകള്‍ മനസിലാക്കാനാകുമെന്നുംഅവർ പറഞ്ഞു. ഓട്ടോ മൊബൈല്‍ രംഗത്തെ പ്രതിസന്ധി ചൂണ്ടികാട്ടുന്ന റിപ്പോര്‍ട്ടുകൾ ഉള്‍പ്പെടുത്തിയാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. മാത്രമല്ല ഇന്ത്യയിലെ തൊഴിലില്ലായ്മ രൂക്ഷമാകുകയാണെന്നും രൂപയുട മൂല്യം ദിനംപ്രതി ഇടിയുകയാണെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി
ഇതിന് മുൻപും പ്രിയങ്ക കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചിരുന്നു. കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായെന്നും നിരവധിപ്പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയാണന്നും ആരോപിച്ച അവര്‍ ആരാണ് ഈ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണക്കാരെന്നും ചോദിച്ചിരുന്നു. പ്രിയങ്ക ഗാന്ധിക്കുന്ന പുറമെ മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഇതിനോടകം രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ന്നെന്ന ആരോപണം ഉയർത്തിയിരുന്നു.
https://www.facebook.com/Malayalivartha