പ്രളയക്കാലത്തെ നന്മ മനസ്സുകൾ ഒന്നിച്ചപ്പോൾ; അദ്ദേഹത്തെ ജയിപ്പിക്കുക എന്നത് കേരളത്തിന്റെ ആവശ്യം; വട്ടിയൂർക്കാവിൽ വികെ പ്രശാന്തിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് നൗഷാദ്
പ്രളയക്കാലത്ത് മലയാളികളുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് നൗഷാദ്. ആ നന്മയുടെ മുഖത്തെ ആരും മറന്നിട്ടുണ്ടാകില്ല. എന്നാൽ അദ്ദേഹം ഇതാ വട്ടിയൂര്‍ക്കാവ് ഇടതു സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് എത്തിയിരിക്കുകയാണ്. കൊച്ചിയില്‍ നിന്നും നൗഷാദ് വികെ പ്രശാന്തിന് പിന്തുണ അര്‍പ്പിച്ച് വട്ടിയൂര്‍ക്കാവില്‍ എത്തിയിരിക്കുകയാണ്. 'ഞാന്‍ ചെയ്തത് വലിയ കാര്യമൊന്നുമല്ല. പേരിനും പ്രശസ്തിക്കുമായി ചെയ്തതുമല്ല. നമ്മുടെ മേയര്‍ ബ്രോയും പ്രശസ്തിക്കായല്ല ചെയ്തത്. ദുരന്തമുഖത്ത് എല്ലാം നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍, സ്ത്രീകള്‍… ഇവരുടെയല്ലാം മുഖം കാണുമ്ബോള്‍ എങ്ങനെയാ നമുക്ക് സഹായിക്കാതിരിക്കാനാവുക' നൗഷാദ് പറഞ്ഞു.
പ്രളയകാലത്ത് ദുരന്തത്തില്‍ വിറങ്ങലിച്ചവരെ കൈപിടിച്ചുയര്‍ത്താനായി എത്ര ലോഡ് സ്നേഹമാണ് മേയര്‍ ബ്രോ ഇവിടെ നിന്ന് അയച്ചതെന്ന് അദ്ദേഹം ചോദിച്ചു. ഈ കുഞ്ഞ് മനുഷ്യന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമ്ബോള്‍ അദ്ദേഹത്തിനായി പ്രചാരണത്തിനിറങ്ങാനായത് എന്റെ ഭാഗ്യമാണെന്നും നൗഷാദ് പറയുകയുണ്ടായി. പ്രളയകാലത്ത് കടയിലുണ്ടായിരുന്ന മുഴുവന്‍ വസ്ത്രങ്ങള്‍ നല്‍കി മാതൃകയായ നൗഷാദിനെ കേരളം മറന്നു കാണാന്‍ ഇടയില്ല. ഇപ്പോള്‍ ആള് തിരക്കിലാണ്. കൊച്ചിയില്‍ നിന്നാണ് അദ്ദേഹം വികെ പ്രശാന്തിന് പിന്തുണ അര്‍പ്പിച്ച് വട്ടിയൂര്‍ക്കാവില്‍ എത്തിയത്. 'ഞാന്‍ ചെയ്തത് വലിയ കാര്യമൊന്നുമല്ല. പേരിനും പ്രശസ്തിക്കുമായി ചെയ്തതുമല്ല. നമ്മുടെ മേയര്‍ ബ്രോയും പ്രശസ്തിക്കായല്ല ചെയ്തത്. ദുരന്തമുഖത്ത് എല്ലാം നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍, സ്ത്രീകള്‍… ഇവരുടെയല്ലാം മുഖം കാണുമ്ബോള്‍ എങ്ങനെയാ നമുക്ക് സഹായിക്കാതിരിക്കാനാവുക' നൗഷാദ് പറയുന്നു. എല്ലാവരും നമ്മുടെ ബ്രോയ്ക്ക്, വികെ പ്രശാന്തിന് വോട്ട് ചെയ്യണം. അദ്ദേഹത്തെ ജയിപ്പിക്കണം. വട്ടിയൂര്‍ക്കാവിന്റെ മാത്രമല്ല കേരള നാടിന്റെ ആവശ്യമാണതെന്നും നൗഷാദ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha