സ്ഥാനാര്‍ഥിയാവാന്‍ പറ്റാത്തതില്‍ പ്രതിഷേധിച്ച് ലതികാ സുഭാഷ് തല മുണ്ഡനം ചെയ്തത് കടന്ന കൈയായി പോയി; കേരളീയ പൊതുസമൂഹവും ഇവിടുത്തെ വനിതകളും അതു നന്നായി തിരിച്ചറിഞ്ഞിരിക്കുന്നു; തുറന്നടിച്ച് ലതികാ സുഭാഷ്

സ്ഥാനാര്‍ഥിയാവാന്‍ പറ്റാത്തതില്‍ പ്രതിഷേധിച്ച് ലതികാ സുഭാഷ് തല മുണ്ഡനം ചെയ്തു നടത്തിയ പ്രതിഷേധം നടത്തിയിരുന്നു.എന്നാൽ ഈ പ്രതിഷേധത്തിൽ മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതൽപം കടന്ന കൈയായി പോയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കേരളീയ പൊതുസമൂഹവും ഇവിടുത്തെ വനിതകളും അതു നന്നായി തിരിച്ചറിഞ്ഞിരിക്കുന്നു. മാത്രമല്ല സിപിഎമ്മിനോടും അദ്ദേഹം ചോദ്യങ്ങൾ ചോദിച്ചു. ശബരിമല വിഷയത്തില്‍ യെച്ചൂരിയുടെ നിലപാടാണോ കടകംപള്ളിയുടെ നിലപാടാണോ പാര്‍ടിയുടേതെന്ന് സിപിഎം വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെടുകയുണ്ടായി .
ഏതു ഘട്ടത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെ സി വേണുഗോപാല്‍ ഇടപെട്ടതെന്ന് സുധാകരന്‍ ആരോപിക്കുന്നത്? ഒരു ഘട്ടത്തിലും കെ സി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെട്ടിട്ടില്ല. അദ്ദേഹം ഹൈകമാന്‍ഡിന്റെ പ്രതിനിധിയാണ് എന്ന കാര്യവും മുല്ലപ്പളളി ചൂണ്ടിക്കാട്ടി.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നിന്താത ജാഗ്രതയോടെയാണ് അദ്ദേഹം ചര്‍ചകളില്‍ ഇടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു . ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടിയും അദ്ദേഹം സമ്മര്‍ദം ചെലുത്തിയിട്ടില്ല. നാല് പേരോട് മാത്രമല്ല എല്ലാ നേതാക്കളുമായി കൂടിയാലോചന നടത്തിയാണ് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇരിക്കൂറിലെ സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ രണ്ട് തവണയും അഖിലേന്ത്യ കോണ്‍ഗ്രസ് നേതൃത്വം മത്സരിക്കാന്‍ അവസരം നല്‍കാന്‍ തീരുമാനിച്ചിരുന്നു. രാഹുല്‍ ഗാന്ധി നേരിട്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയത്.
അദ്ദേഹത്തിന്റെ പേര് സീറ്റിലേക്ക് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ എന്തു കൊണ്ടാണ് ആരും എതിര്‍പ്പ് ഉന്നയിക്കാതിരുന്നതെന്നും അദ്ദേഹം ആരാഞ്ഞു. മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള ബന്ധം ആര്‍ ബാലശങ്കറിന്റെ പ്രസ്താവനയിലൂടെ തെളിഞ്ഞു.
എത്ര കാലമായി കേരളത്തില്‍ ഞാന്‍ പറയുന്നതാണ് ഇത്. ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ കാരണം നഗ്നരാക്കപ്പെട്ട സിപിഎം നേതാക്കളാണ് കേരളീയ പൊതുസമൂഹം തള്ളിക്കളഞ്ഞ കോലീബി സഖ്യം എടുത്തു വീണ്ടും ചര്‍ച്ചയാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നേമത്ത് സിപിഎം മൂന്നാം സ്ഥാനത്ത് പോലുമില്ല. മുരളീധരന്‍ വന്നതോടെ അവിടെ പോരാട്ടം ഞങ്ങളും ബിജെപിയും തമ്മിലാണ്. ശബരിമല വിഷയത്തില്‍ അഭിപ്രായം മാറ്റിപ്പറയുകയാണ് മുഖ്യമന്ത്രി.
ആരുടെ നിലപാടാണ് സിപിഎം ഉയര്‍ത്തിപിടിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ നിലപാടോ സീതാറാം യെച്ചൂരിയുടെ നിലപാടോ അതോ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കടകംപള്ളി സുരേന്ദ്രന്റെ നിലപാട് എന്താണെന്നും മുല്ലപ്പള്ളി ചോദിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha























