ആരോഗ്യപരമായി സുരേഷ് ഗോപി ഏറെ ബുദ്ധിമുട്ടുകയാണ് ; ആ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചത് ബിജെപിയുടെ മനുഷ്യത്വമില്ലായ്മ; തുറന്നടിച്ച് തേറമ്പില്‍ രാധാകൃഷ്ണന്‍

സിനിമ തിരക്ക് എന്ന കാരണത്താൽ മാറി നിന്ന ഗോപിയെ നിർബന്ധിച്ചായിരുന്നു മത്സര കളത്തിലേക്കിറക്കിയത് . അതിനിടയിൽ അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയും ചെയ്തു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ വിമർശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തേറമ്ബില്‍ രാധാകൃഷ്ണന്‍ രംഗത്ത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെ തീരുമാനിച്ച ബിജെപി തീരുമാനത്തിനെതിരെ വിമര്‍ശനം ഉയർത്തിയിരിക്കുകയാണ് അദ്ദേഹം. ആരോഗ്യപരമായി സുരേഷ് ഗോപി ഏറെ ബുദ്ധിമുട്ടുകയാണെന്നും ആ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചത് ബിജെപിയുടെ മനുഷ്യത്വമില്ലായ്മയാണെന്നും തേറമ്പില്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
ഇങ്ങനെ ബിജെപി അദ്ദേഹത്തെ കഷ്ടപ്പെടുത്തേണ്ടിയിരുന്നില്ലെന്ന അഭിപ്രായമാണ് തനിക്കെന്നും തേറമ്ബില്‍ പറഞ്ഞു. സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായി വരുമെന്നത് കുറെയായി കേള്‍ക്കുന്നതാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ അവരുടെ പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിച്ചതാണ്.
സുരേഷ് ഗോപി കഴിഞ്ഞതവണ ഒരു ഓളമുണ്ടാക്കി. ശരിയാണ്. നല്ല നടനാണ്. പക്ഷെ രാഷ്ട്രീയക്കാരനെന്ന നിലയില്‍, തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടില്ല. തന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തെ ഇന്നത്തെ സാഹചര്യത്തില്‍, സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ബന്ധിച്ചത് മനുഷ്യത്വമില്ലായ്മയാണ്. കാരണം ആരോഗ്യപരമായി അദ്ദേഹം ബുദ്ധിമുട്ടുകയാണ്.
ഡോക്ടര്‍മാര്‍ തന്നെ അദ്ദേഹത്തിന് വിശ്രമം വേണമെന്ന് പറയുന്ന സാഹചര്യമാണുള്ളത്. അദ്ദേഹം തന്നെ പറഞ്ഞു, പാര്‍ട്ടി നിര്‍ബന്ധിച്ചത് കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നാണ്. ഇങ്ങനെ ബിജെപി അദ്ദേഹത്തെ കഷ്ടപ്പെടുത്തേണ്ടിയിരുന്നില്ലെന്ന അഭിപ്രായമാണ് എനിക്കുള്ളതെന്നും തേറമ്ബില്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറപ്പില്ലെന്ന് സുരേഷ് ഗോപിയും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഒരു മണ്ഡലത്തിലും ആര്‍ക്കും വിജയം ഉറപ്പിക്കാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പുകള്‍ എളുപ്പമല്ലെന്നും അദ്ദേഹം തുറന്നടിച്ചു .
'തൃശൂര്‍ മണ്ഡലത്തില്‍ വിജയസാധ്യത അല്ല, മത്സര സാധ്യതയാണുള്ളത്. ഒരു മണ്ഡലത്തിലും വിജയസാധ്യത ആര്‍ക്കും ഉറപ്പിക്കാന്‍ സാധിക്കില്ല. കാരണം ഒരു തെരഞ്ഞെടുപ്പും എളുപ്പമല്ല. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോലും എളുപ്പമല്ല. ഞാന്‍ മത്സരിക്കണമെന്നത് പാര്‍ട്ടിയുടെ താല്‍പര്യമാണ് എന്നായിരുന്നു സുരേഷ് ഗോപി അന്ന് പറഞ്ഞത്.
https://www.facebook.com/Malayalivartha























