Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...


ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...


കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി


കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..


ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..

പാലക്കാട്ടെ ട്രെന്റ് ബി.ജെ.പിക്ക് വളരെ അനുകൂലമാണ്. ജനങ്ങളുടെ ആവേശവും പ്രതികരണവും കാണുമ്പോൾ നിഷ്പ്രയാസം ജയിക്കുമെന്ന് ഉറപ്പാണ്; തന്റെ വരവോടെ കേരളത്തിൽ ബി.ജെ.പി. മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് പറഞ്ഞത് ശരിയാണ്; നിലപാട് അറിയിച്ച് ഇ ശ്രീധരൻ

02 APRIL 2021 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ ജന പ്രീതി വർധിക്കുന്നു; അതിനുള്ള കാരണം സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

സ്പോര്‍ട്സ് ക്വോട്ട നിയമനത്തിന് ബോഡി ബില്‍ഡിംഗ് ഒരു കായിക ഇനമേ അല്ല; ബോഡി ബില്‍ഡര്‍മാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ നിയമനം നല്‍കിയ സര്‍ക്കാര്‍ നടപടി; ചട്ടങ്ങള്‍ മറികടന്ന നിയമനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി

നഗരസഭയിൽ അധികാരം നഷ്ടപ്പെട്ട വിഭ്രാന്തി; വനിതകളായ ബി ജെ പി കൗൺസില മാർക്ക് നേരെ CPM ആക്രമണം അഴിച്ച് വിടുന്നു; ആരോപണവുമായി ബി ജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ

എവിടുന്നൊക്കെ കടമെടുത്തിട്ടുണ്ടെന്നും, എന്തിനൊക്കൊ വിനിയോഗിച്ചെന്നും, എപ്പോൾ തിരിച്ചടക്കേണ്ടി വരുമെന്നുമൊക്കെയുള്ള വസ്തുതകൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ വ്യക്തമാക്കണം; ധനസ്ഥിതിയെപ്പറ്റി ധവളപത്രം ഇറക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

പിണറായിക്ക് വേണ്ടി അടി കൊണ്ട സുധാകരനോട് കൊടുംചതിയാണ് പാർട്ടി കാണിച്ചത്; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

പാലക്കാട്ടെ വോട്ടർമാരുടെ മനസ്സിനെ പ്രകീർത്തിച്ച് ഇ ശ്രീധരൻ.തണ്ണിത്തോട് ആത്മവിശ്വാസത്തോടെയാണ് മണ്ഡലത്തിലുള്ളത് എന്നും മറ്റു വിശേഷങ്ങളും എല്ലാം അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്.

പാലക്കാട്ടെ ട്രെന്റ് ബി.ജെ.പിക്ക് വളരെ അനുകൂലമാണ്. ജനങ്ങളുടെ ആവേശവും പ്രതികരണവും കാണുമ്പോൾ നിഷ്പ്രയാസം ജയിക്കുമെന്ന് ഉറപ്പാണ്. തന്റെ വരവോടെ കേരളത്തിൽ ബി.ജെ.പി. മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് പറഞ്ഞത് ശരിയാണ്.

വലിയൊരു വിഭാഗം വോട്ടർമാർ ബി.ജെ.പിയിലേക്ക് മാറും. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഇപ്പോൾ തന്നെ 17.5 ശതമാനത്തോളം വോട്ട് വിഹിതമുണ്ട്. ഇത്തവണ ഇത് 10-12 ശതമാനം വർധിച്ചാൽ തന്നെ ബി.ജെ.പിക്ക് ഭരണം പിടിച്ചെടുക്കാൻ സാധിക്കും.

പാലക്കാട്ടെ വിജയത്തിനുള്ള പ്രധാന കാരണം തന്റെ വ്യക്തിത്വം തന്നെയായിരിക്കും. ഈ വ്യക്തിപ്രഭാവം ബി.ജെ.പിയിലേക്കും പോയിട്ടുണ്ട്. അതുകൊണ്ടാണ് ബി.ജെ.പി. ജയത്തിലേക്ക് നീങ്ങുന്നത്.

പ്രായം 88 എങ്കിലും ശ്രീധരൻ തളരാതെ ചുറുചുറുക്കോടെ പ്രചരണ രംഗത്ത് സജീവമാണ്. പാലക്കാട്ടെ കനത്ത വേനൽച്ചൂടിലും അദ്ദേഹം ഊർജ്ജസ്വലനായി പ്രവർത്തിക്കുന്നു. ഈ പ്രായത്തിൽ ഇങ്ങനെ പ്രചാരണരംഗത്ത് ചൂടോടെ നിൽക്കുമ്പോൾ അത് മറ്റുള്ളവരെ സംബന്ധിച്ച് അത്ഭുതം ഉണർത്തുന്ന കാര്യം തന്നെയാണ്.

ഈ ചൂടിനെ അതിജീവിക്കാൻ തന്റെ ശീലങ്ങൾക്ക് സാധിക്കുമെന്നാണ് ശ്രീധരൻ പറയുന്നത്. രാജ്യത്തെ പൊതുഗതാഗത സംവിധാനത്തെ ആധുനികവത്കരിച്ച ശ്രീധരന് രാഷ്ട്രീയഅങ്കത്തട്ടിൽ ആദ്യത്തെ പയറ്റു ആണ്
മണ്ഡലത്തിൽ തന്റെ വിജയം ഉറപ്പാണെന്ന് വിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു.

67 വർഷത്തോളം നീണ്ട ഔദ്യോഗിക ജീവിതത്തിന് സമാനമായി കൃത്യനിഷ്ടയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ശ്രീധരൻ തയ്യാറല്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും അതിലൊരു മാറ്റമില്ല. സമയത്തുതന്നെ എല്ലായിടത്തും എത്തണം. നേരത്തെ നിശ്ചയിച്ച കാര്യങ്ങളെല്ലാം കിറുകൃത്യമായി നടന്നിരിക്കണം. അതാണ് ചട്ടം.

പോകുന്ന വഴിയിലെല്ലാം കാറിൽ ശ്രീധരനെ തിരിച്ചറിഞ്ഞവർ കൈകൂപ്പിയും കൈ വീശിയും അഭിവാദ്യം ചെയ്തു. മണ്ഡലത്തിലെ കവലകൾ തോറും കയറിയിറങ്ങിയുള്ള പ്രചാരണരീതി ശ്രീധരനില്ല. അതുകൊണ്ടുതന്നെ എല്ലാവർക്കും മെട്രോമാനെ നേരിൽ കാണാൻ അവസരം കിട്ടുന്നില്ല.

.
സ്ഥാനാർഥിയായല്ല, തങ്ങൾ ആദരിക്കുന്ന ഒരു വ്യക്തിയെന്ന നിലയിലാണ് എല്ലാവരുടെയും പെരുമാറ്റം. ശ്രീധരനാണ് മണ്ഡലത്തിലെ സ്ഥാനാർഥിയെന്ന് അറിഞ്ഞത് മുതൽ ജനങ്ങളെല്ലാം ആവേശത്തിലാണ്.

വിജയം ഉറപ്പാണെന്നും ഒപ്പമുണ്ടെന്നും എല്ലാവരും ഒരേ സ്വരത്തിൽ ശ്രീധരനോട് പറഞ്ഞു. എല്ലാവർക്കും കൈകൂപ്പി ചെറുപുഞ്ചിരിയാണ് ശ്രീധരൻ മറുപടി നൽകുന്നത് . സെൽഫി എടുക്കാനെത്തിയ അവസാന ആൾക്കൊപ്പവും ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങുന്നത് . എല്ലാവരോടും നന്ദി പറഞ്ഞ് തിരിച്ച് കാറിലേക്ക്. .

ബഹുമാനത്തോടെ കുട്ടികൾ ശ്രീധരന് മുന്നിലെത്തി താമര കൈമാറി വേദിയിലേക്ക് സ്വീകരിച്ചു. തനിക്ക് രാഷ്ട്രീയമില്ല, തന്റെ രാഷ്ട്രീയം വികസനമാണെന്ന് ശ്രീധരൻ ആവർത്തിച്ച് പറയുന്നുണ്ട്.

പാലക്കാടിനായുള്ള തന്റെ മാസ്റ്റർ പ്ലാനിനെക്കുറിച്ചും വോട്ടർമാരോട് വിശദീകരിച്ചു. കായിക, വിദ്യാഭ്യാസ രംഗത്ത് പാലക്കാടിന്റെ നിലവാരം ഉയർത്തുമെന്നും ഉറപ്പു നൽകി.

എല്ലായിടത്തും ചെറു പ്രസംഗം മാത്രം. മണ്ഡലത്തിൽ തനിക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് മാത്രം സംസാരം. എതിർ സ്ഥാനാർഥികളെ വിമർശിച്ച് ഒരു വാക്കുപോലും പറയില്ല. ഏറ്റവും ഒടുവിൽ തന്നിൽ വിശ്വാസമർപ്പിക്കുന്നുണ്ടെങ്കിൽ വോട്ട് ചെയ്ത് തിരഞ്ഞെടുക്കണമെന്ന അഭ്യർഥനയും.

.
ശ്രീധരനെ പോലൊരാൾ ജയിച്ച് നിയമസഭയിലെത്തേണ്ടത് ഞങ്ങൾ ജനങ്ങളുടെ ആവശ്യമാണെന്ന് ഒരു വോട്ടർ പറഞ്ഞു. ശ്രീധരൻ സാറെ പോലൊരു വലിയ വ്യക്തി ഞങ്ങളോട് വോട്ട് അഭ്യർഥിക്കേണ്ട ആവശ്യമില്ല.

അദ്ദേഹമത് ആവശ്യപ്പെടാതെ തന്നെ ഞങ്ങൾ നൽകുമെന്നും വോട്ടർമാർ പറയുന്നു. അതേസമയം, ശ്രീധരൻ വന്നാലും കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ രീതികൾക്ക് ഒരു മാറ്റവുമുണ്ടാകില്ലെന്ന് വിമർശിച്ച വോട്ടർമാരും മണ്ഡലത്തിലുണ്ട്.

രാഷ്ട്രീയത്തിൽ വന്നാൽ എല്ലാവരും മാറും. സ്വന്തം കാര്യം മാത്രമേ നോക്കൂ. എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്ക് പുറകേയാണെന്നും ചില വോട്ടർമാർ പ്രതികരിച്ചു. ശ്രീധരന്റെ പ്രചാരണ പ്രവർത്തനങ്ങളും മറ്റു രാഷ്ട്രീയ പാർട്ടികളിൽനിന്ന് വ്യത്യസ്തമാണ്. വീടുകളും കടകളും വ്യാപാര സ്ഥാപനങ്ങളും കയറിയുള്ള വോട്ട് പിടിത്തമില്ല.

കത്തിക്കയറിയുള്ള മൈതാനപ്രസംഗമില്ല. വോട്ടറുടെ കണ്ണിൽ പൊടിയിടുന്ന മോഹനവാഗ്ദാനങ്ങളില്ല. വിവിധ മേഖലകളിലെ സ്വീകരണ പരിപാടികളും ജനസഭകളും കേന്ദ്രീകരിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണം.

എന്നാൽ, മണ്ഡലത്തിൽ ഉടനീളം പാർട്ടി പ്രവർത്തകർ സജീവമായി വീടുകളിലും കടകളിലും കയറി പ്രചാരണം നടത്തുന്നുണ്ടെന്നും ശ്രീധരൻ പറഞ്ഞു. തന്റെ പ്രായവും പാലക്കാട്ടെ അതികഠിനമായ ചൂടിന്റെയും സാഹചര്യത്തിൽ ശ്രീധരൻ നേരിട്ടെത്തി വോട്ട് ചോദിക്കണമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

.അരിയും ഭക്ഷ്യകിറ്റും സാധുക്കളായ ജനങ്ങളുടെ വോട്ടു പിടിക്കാനായുള്ള സർക്കാരിന്റെ തന്ത്രമാണ്. ഇതൊന്നുമല്ല നമുക്ക് ആവശ്യം. ഈ അരി വാങ്ങാനുള്ള സ്ഥിതിയിൽ സർക്കാർ ജനങ്ങളെ എന്തിന് എത്തിച്ചുവെന്ന് ആലോചിക്കണം. ഇത് സർക്കാരിന്റെ പരാജയമാണ്.

ജനങ്ങൾ കൈയും നീട്ടി യാചിച്ചു നിൽക്കേണ്ട എന്താവശ്യമാണുള്ളത്. ഇടത്-വലത് മുന്നണികൾ ഇത്രകാലം ഭരിച്ചിട്ടും നാട്ടിലെ സ്ഥിതി ഇതാണ്. സർക്കാരാണ് ഇതെല്ലാം കൊടുക്കുന്നതെന്നാണ് അവരെല്ലാം പറഞ്ഞു നടക്കുന്നത്. സർക്കാരിന് എവിടെനിന്നു പണം കിട്ടി? ജനങ്ങളുടെ നികുതി പണമല്ലേ ഇതിനെല്ലാം ഉപയോഗിക്കുന്നത്.

അതല്ലെങ്കിൽ കടം വാങ്ങിയാണ് ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യുന്നത്. ഇതിന്റെയെല്ലാം ആവശ്യമുണ്ടോ/ പാർട്ടിയുടെ പേര് വർധിപ്പിക്കാൻ വേണ്ടി വെറുതേ കടം വരുത്തിവയ്ക്കുകയാണ്. ഞാൻ​ പൂർണമായും ഇതിനെതിരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാര്‍വത്രിക ആരോഗ്യ പരിരക്ഷ' പദ്ധതിക്ക് അനുമതി, എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ്  (2 hours ago)

നിയമം എല്ലാവര്‍ക്കും ഒരു പോലെ അല്ലേ? വ്‌ലോകര്‍ സൂരജിന്റെ കുറിപ്പ്  (3 hours ago)

ഗുണ്ടാനേതാവ് അലുവ അതുലിന്റെ കൊലപാതകത്തില്‍ 4 പ്രതികള്‍ പിടിയില്‍  (3 hours ago)

സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് മാതാവ്  (3 hours ago)

ആംബുലന്‍സിനു മുന്നില്‍ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിച്ചു....വിവാഹബന്ധം വേര്‍പ്പെടുത്തുന്നില്ല  (4 hours ago)

'ഷംസീറിന്റെ അണ്ണാക്കിൽ പിരിവെട്ടിച്ച് KSU പിള്ളാർ വീണ ജോർജിനെ പറപ്പിച്ച് കോടതി പിന്നാലെ ജയിലിൽ ആഘോഷം  (5 hours ago)

ശ്രീനാ ദേവിക്ക് രാഹുലിന്റെ സപ്പോർട്ട് MLA നേരിട്ട് ഇറങ്ങി..! ബബ്ബ ബബ്ബ അടിയില്ല പുട്ട് പുട്ട് ദേ തെളിവുകൾ..ഷഹനാസിനി ഓടിച്ചു  (5 hours ago)

സോനം വാങ്ചുകിന്റെ തടവ് ശിക്ഷ ഉടനടി റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം  (7 hours ago)

ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ല്; 83 ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, 5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍  (7 hours ago)

മീനമാസ പൂജയ്ക്കായി ശബരിമല നടതുറന്നു  (7 hours ago)

സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും  (8 hours ago)

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി  (8 hours ago)

കുപ്പികളിലും കാനുകളിലും പെട്രോള്‍ ഡീസല്‍ നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍  (9 hours ago)

നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...  (9 hours ago)

Malayali Vartha Recommends