Widgets Magazine
10
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ആ വാർത്ത ഏവരേയും ഞെട്ടിച്ചു.... ഭാസുരാംഗന്റെ വാക്കുകളോർത്ത് നാട്ടുകാർ- ജയന്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരിക്കില്ല ഭാര്യയെ ജീവനു തുല്യം സ്നേഹിച്ച ഭാസുരാംഗൻ ഈ കൃത്യം ചെയ്തെന്ന് ആർക്കും വിശ്വസിക്കാനാകുന്നില്ല


ചികിത്സയിലുള്ള ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യാൻ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളെന്ന് സൂചന....


മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡൽഹി സന്ദർശനത്തിൽ നിർണായകമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് ...


പട്ടം എസ്‍യുടി ആശുപത്രിയിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു... പൊലീസ് അന്വേഷണം ആരംഭിച്ചു.


ശബരിമല സ്വര്‍ണപ്പാളി വിവാദം... പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ തിരുവിതാംകൂര്‍ ദേവസ്വം ആസ്ഥാനത്ത്... വിജിലന്‍സ് എസ് പിയുമായി കൂടിക്കാഴ്ച നടത്തി

പാലക്കാട്ടെ ട്രെന്റ് ബി.ജെ.പിക്ക് വളരെ അനുകൂലമാണ്. ജനങ്ങളുടെ ആവേശവും പ്രതികരണവും കാണുമ്പോൾ നിഷ്പ്രയാസം ജയിക്കുമെന്ന് ഉറപ്പാണ്; തന്റെ വരവോടെ കേരളത്തിൽ ബി.ജെ.പി. മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് പറഞ്ഞത് ശരിയാണ്; നിലപാട് അറിയിച്ച് ഇ ശ്രീധരൻ

02 APRIL 2021 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചീഫ് മാര്‍ഷലിനെ ആരും ആക്രമിച്ചിട്ടില്ല; സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ല; മര്‍ദ്ദനം നടന്നാല്‍ കാണില്ലെ? പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

എക്സിക്യൂട്ടിവിന്റെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാട്; നിയമസഭാ സാമാജികർ സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല; പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

യഥാര്‍ഥ പ്രതികളെ പിടികൂടണമെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കണം; ദേവസ്വം മന്ത്രി സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

പുനലൂർ അരിപ്പ ഭൂസമരം അവസാനിപ്പിക്കാൻ സർക്കാർ മുന്നോട്ടു വച്ച വ്യവസ്ഥകൾ സമരസംഘടനകൾ അംഗീകരിച്ചു; അരിപ്പ ഭൂസമരത്തിന് പരിഹാരമായെന്ന് മന്ത്രി കെ രാജൻ

പാലക്കാട്ടെ വോട്ടർമാരുടെ മനസ്സിനെ പ്രകീർത്തിച്ച് ഇ ശ്രീധരൻ.തണ്ണിത്തോട് ആത്മവിശ്വാസത്തോടെയാണ് മണ്ഡലത്തിലുള്ളത് എന്നും മറ്റു വിശേഷങ്ങളും എല്ലാം അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്.

പാലക്കാട്ടെ ട്രെന്റ് ബി.ജെ.പിക്ക് വളരെ അനുകൂലമാണ്. ജനങ്ങളുടെ ആവേശവും പ്രതികരണവും കാണുമ്പോൾ നിഷ്പ്രയാസം ജയിക്കുമെന്ന് ഉറപ്പാണ്. തന്റെ വരവോടെ കേരളത്തിൽ ബി.ജെ.പി. മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് പറഞ്ഞത് ശരിയാണ്.

വലിയൊരു വിഭാഗം വോട്ടർമാർ ബി.ജെ.പിയിലേക്ക് മാറും. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഇപ്പോൾ തന്നെ 17.5 ശതമാനത്തോളം വോട്ട് വിഹിതമുണ്ട്. ഇത്തവണ ഇത് 10-12 ശതമാനം വർധിച്ചാൽ തന്നെ ബി.ജെ.പിക്ക് ഭരണം പിടിച്ചെടുക്കാൻ സാധിക്കും.

പാലക്കാട്ടെ വിജയത്തിനുള്ള പ്രധാന കാരണം തന്റെ വ്യക്തിത്വം തന്നെയായിരിക്കും. ഈ വ്യക്തിപ്രഭാവം ബി.ജെ.പിയിലേക്കും പോയിട്ടുണ്ട്. അതുകൊണ്ടാണ് ബി.ജെ.പി. ജയത്തിലേക്ക് നീങ്ങുന്നത്.

പ്രായം 88 എങ്കിലും ശ്രീധരൻ തളരാതെ ചുറുചുറുക്കോടെ പ്രചരണ രംഗത്ത് സജീവമാണ്. പാലക്കാട്ടെ കനത്ത വേനൽച്ചൂടിലും അദ്ദേഹം ഊർജ്ജസ്വലനായി പ്രവർത്തിക്കുന്നു. ഈ പ്രായത്തിൽ ഇങ്ങനെ പ്രചാരണരംഗത്ത് ചൂടോടെ നിൽക്കുമ്പോൾ അത് മറ്റുള്ളവരെ സംബന്ധിച്ച് അത്ഭുതം ഉണർത്തുന്ന കാര്യം തന്നെയാണ്.

ഈ ചൂടിനെ അതിജീവിക്കാൻ തന്റെ ശീലങ്ങൾക്ക് സാധിക്കുമെന്നാണ് ശ്രീധരൻ പറയുന്നത്. രാജ്യത്തെ പൊതുഗതാഗത സംവിധാനത്തെ ആധുനികവത്കരിച്ച ശ്രീധരന് രാഷ്ട്രീയഅങ്കത്തട്ടിൽ ആദ്യത്തെ പയറ്റു ആണ്
മണ്ഡലത്തിൽ തന്റെ വിജയം ഉറപ്പാണെന്ന് വിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു.

67 വർഷത്തോളം നീണ്ട ഔദ്യോഗിക ജീവിതത്തിന് സമാനമായി കൃത്യനിഷ്ടയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ശ്രീധരൻ തയ്യാറല്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും അതിലൊരു മാറ്റമില്ല. സമയത്തുതന്നെ എല്ലായിടത്തും എത്തണം. നേരത്തെ നിശ്ചയിച്ച കാര്യങ്ങളെല്ലാം കിറുകൃത്യമായി നടന്നിരിക്കണം. അതാണ് ചട്ടം.

പോകുന്ന വഴിയിലെല്ലാം കാറിൽ ശ്രീധരനെ തിരിച്ചറിഞ്ഞവർ കൈകൂപ്പിയും കൈ വീശിയും അഭിവാദ്യം ചെയ്തു. മണ്ഡലത്തിലെ കവലകൾ തോറും കയറിയിറങ്ങിയുള്ള പ്രചാരണരീതി ശ്രീധരനില്ല. അതുകൊണ്ടുതന്നെ എല്ലാവർക്കും മെട്രോമാനെ നേരിൽ കാണാൻ അവസരം കിട്ടുന്നില്ല.

.
സ്ഥാനാർഥിയായല്ല, തങ്ങൾ ആദരിക്കുന്ന ഒരു വ്യക്തിയെന്ന നിലയിലാണ് എല്ലാവരുടെയും പെരുമാറ്റം. ശ്രീധരനാണ് മണ്ഡലത്തിലെ സ്ഥാനാർഥിയെന്ന് അറിഞ്ഞത് മുതൽ ജനങ്ങളെല്ലാം ആവേശത്തിലാണ്.

വിജയം ഉറപ്പാണെന്നും ഒപ്പമുണ്ടെന്നും എല്ലാവരും ഒരേ സ്വരത്തിൽ ശ്രീധരനോട് പറഞ്ഞു. എല്ലാവർക്കും കൈകൂപ്പി ചെറുപുഞ്ചിരിയാണ് ശ്രീധരൻ മറുപടി നൽകുന്നത് . സെൽഫി എടുക്കാനെത്തിയ അവസാന ആൾക്കൊപ്പവും ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങുന്നത് . എല്ലാവരോടും നന്ദി പറഞ്ഞ് തിരിച്ച് കാറിലേക്ക്. .

ബഹുമാനത്തോടെ കുട്ടികൾ ശ്രീധരന് മുന്നിലെത്തി താമര കൈമാറി വേദിയിലേക്ക് സ്വീകരിച്ചു. തനിക്ക് രാഷ്ട്രീയമില്ല, തന്റെ രാഷ്ട്രീയം വികസനമാണെന്ന് ശ്രീധരൻ ആവർത്തിച്ച് പറയുന്നുണ്ട്.

പാലക്കാടിനായുള്ള തന്റെ മാസ്റ്റർ പ്ലാനിനെക്കുറിച്ചും വോട്ടർമാരോട് വിശദീകരിച്ചു. കായിക, വിദ്യാഭ്യാസ രംഗത്ത് പാലക്കാടിന്റെ നിലവാരം ഉയർത്തുമെന്നും ഉറപ്പു നൽകി.

എല്ലായിടത്തും ചെറു പ്രസംഗം മാത്രം. മണ്ഡലത്തിൽ തനിക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് മാത്രം സംസാരം. എതിർ സ്ഥാനാർഥികളെ വിമർശിച്ച് ഒരു വാക്കുപോലും പറയില്ല. ഏറ്റവും ഒടുവിൽ തന്നിൽ വിശ്വാസമർപ്പിക്കുന്നുണ്ടെങ്കിൽ വോട്ട് ചെയ്ത് തിരഞ്ഞെടുക്കണമെന്ന അഭ്യർഥനയും.

.
ശ്രീധരനെ പോലൊരാൾ ജയിച്ച് നിയമസഭയിലെത്തേണ്ടത് ഞങ്ങൾ ജനങ്ങളുടെ ആവശ്യമാണെന്ന് ഒരു വോട്ടർ പറഞ്ഞു. ശ്രീധരൻ സാറെ പോലൊരു വലിയ വ്യക്തി ഞങ്ങളോട് വോട്ട് അഭ്യർഥിക്കേണ്ട ആവശ്യമില്ല.

അദ്ദേഹമത് ആവശ്യപ്പെടാതെ തന്നെ ഞങ്ങൾ നൽകുമെന്നും വോട്ടർമാർ പറയുന്നു. അതേസമയം, ശ്രീധരൻ വന്നാലും കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ രീതികൾക്ക് ഒരു മാറ്റവുമുണ്ടാകില്ലെന്ന് വിമർശിച്ച വോട്ടർമാരും മണ്ഡലത്തിലുണ്ട്.

രാഷ്ട്രീയത്തിൽ വന്നാൽ എല്ലാവരും മാറും. സ്വന്തം കാര്യം മാത്രമേ നോക്കൂ. എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്ക് പുറകേയാണെന്നും ചില വോട്ടർമാർ പ്രതികരിച്ചു. ശ്രീധരന്റെ പ്രചാരണ പ്രവർത്തനങ്ങളും മറ്റു രാഷ്ട്രീയ പാർട്ടികളിൽനിന്ന് വ്യത്യസ്തമാണ്. വീടുകളും കടകളും വ്യാപാര സ്ഥാപനങ്ങളും കയറിയുള്ള വോട്ട് പിടിത്തമില്ല.

കത്തിക്കയറിയുള്ള മൈതാനപ്രസംഗമില്ല. വോട്ടറുടെ കണ്ണിൽ പൊടിയിടുന്ന മോഹനവാഗ്ദാനങ്ങളില്ല. വിവിധ മേഖലകളിലെ സ്വീകരണ പരിപാടികളും ജനസഭകളും കേന്ദ്രീകരിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണം.

എന്നാൽ, മണ്ഡലത്തിൽ ഉടനീളം പാർട്ടി പ്രവർത്തകർ സജീവമായി വീടുകളിലും കടകളിലും കയറി പ്രചാരണം നടത്തുന്നുണ്ടെന്നും ശ്രീധരൻ പറഞ്ഞു. തന്റെ പ്രായവും പാലക്കാട്ടെ അതികഠിനമായ ചൂടിന്റെയും സാഹചര്യത്തിൽ ശ്രീധരൻ നേരിട്ടെത്തി വോട്ട് ചോദിക്കണമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

.അരിയും ഭക്ഷ്യകിറ്റും സാധുക്കളായ ജനങ്ങളുടെ വോട്ടു പിടിക്കാനായുള്ള സർക്കാരിന്റെ തന്ത്രമാണ്. ഇതൊന്നുമല്ല നമുക്ക് ആവശ്യം. ഈ അരി വാങ്ങാനുള്ള സ്ഥിതിയിൽ സർക്കാർ ജനങ്ങളെ എന്തിന് എത്തിച്ചുവെന്ന് ആലോചിക്കണം. ഇത് സർക്കാരിന്റെ പരാജയമാണ്.

ജനങ്ങൾ കൈയും നീട്ടി യാചിച്ചു നിൽക്കേണ്ട എന്താവശ്യമാണുള്ളത്. ഇടത്-വലത് മുന്നണികൾ ഇത്രകാലം ഭരിച്ചിട്ടും നാട്ടിലെ സ്ഥിതി ഇതാണ്. സർക്കാരാണ് ഇതെല്ലാം കൊടുക്കുന്നതെന്നാണ് അവരെല്ലാം പറഞ്ഞു നടക്കുന്നത്. സർക്കാരിന് എവിടെനിന്നു പണം കിട്ടി? ജനങ്ങളുടെ നികുതി പണമല്ലേ ഇതിനെല്ലാം ഉപയോഗിക്കുന്നത്.

അതല്ലെങ്കിൽ കടം വാങ്ങിയാണ് ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യുന്നത്. ഇതിന്റെയെല്ലാം ആവശ്യമുണ്ടോ/ പാർട്ടിയുടെ പേര് വർധിപ്പിക്കാൻ വേണ്ടി വെറുതേ കടം വരുത്തിവയ്ക്കുകയാണ്. ഞാൻ​ പൂർണമായും ഇതിനെതിരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേശിയില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ഗുമന്‍ അമൃത്സറിലെ ആശുപത്രിയില്‍ ചെറിയ ശസ്ത്രക്രിയയ്ക്ക്...  (14 minutes ago)

നഴ്സുമാർ നോക്കി നിൽക്കെ സ്റ്റെയർ കെയ്‌സിൽ നിന്ന് ചാടി ഭാസുരൻ; മുറിയിലെത്തിയപ്പോൾ കണ്ടത്  (17 minutes ago)

ജനവാസ മേഖലയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി..  (25 minutes ago)

സമൂഹത്തിൽ കീർത്തി നേടാനും യോഗം കാണുന്നു.....  (34 minutes ago)

സുരക്ഷാ കാബിനറ്റ് അടിയന്തരമായി നിർത്തി..! നെതന്യാഹുവിന് മോദിയുടെ ഫോൺ.. ഹമാസിന്റെ മട്ട് മാറി തുടങ്ങി...!  (59 minutes ago)

40 വർഷത്തോളമായി പ്രവാസിയായ മലപ്പുറം സ്വദേശി നാട്ടിലേക്ക് പോകുന്നതിന് ...  (1 hour ago)

ശാരീരികാസ്വസ്ഥതയെ തുടർന്ന് ശറഫിയയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും....  (1 hour ago)

വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം  (1 hour ago)

ഭാര്യയെ ജീവനു തുല്യം സ്നേഹിച്ച ഭാസുരാംഗൻ ഈ കൃത്യം ചെയ്തെന്ന് ആർക്കും വിശ്വസിക്കാനാകുന്നില്ല....  (2 hours ago)

തുടക്കം തകര്‍ച്ചയോടെയെങ്കിലും ക്യാപ്റ്റന്‍ സജന സജീവിന്റെയും എസ് ആശയുടെയും ഉജ്ജ്വല ഇന്നിങ്‌സുകൾ കേരളത്തിന് വിജയമൊരുക്കി  (2 hours ago)

അന്തിമ റിപ്പോർട്ട് ദേവസ്വം വിജിലൻസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും  (2 hours ago)

പുലര്‍ച്ചെ നാലു മണിയോടെ റൗണ്ട്‌സിന് എത്തിയ നഴ്‌സുമാർ കണ്ടത്....  (2 hours ago)

ഒക്ടോബർ 16 വ്യാഴാഴ്ച മുതൽ നവംബർ ഒൻപത് വരെ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് ...  (3 hours ago)

തളിപ്പറമ്പിലെ തീപിടിത്തം: കത്തിയമര്‍ന്നത് 60 കടകള്‍, ഉടന്‍ ആളുകളെ ഒഴിപ്പിച്ചതിനാല്‍ ഒഴിവായത് വന്‍ ദുരന്തം  (9 hours ago)

Malayali Vartha Recommends