ടീച്ചർക്ക് പകരം വീണാ ജോർജ്. ഐസക്കിനെ വെല്ലാൻ ബാലഗോപാലും, നേമത്തെ കരുത്തൻ ദേവസ്വം മന്ത്രിയുമോ?
രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകള്‍ സംബന്ധിച്ച് ഇന്നാണ് അന്തിമ തീരുമാനമുണ്ടാകുന്നത്. സിപിഎം മന്ത്രിമാരുടെ വകുപ്പുകളായിരിക്കും ആദ്യം തീരുമാനിക്കുക.
വ്യവസായം,ധനകാര്യം, ആരോഗ്യം,വിദ്യാഭ്യാസം,പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകൾ ആര് കൈകാര്യം ചെയുമെന്നത് പ്രധാനമാണ്. സിപിഐയുടെ വകുപ്പുകള്‍ സംബന്ധിച്ച ഏകദേശ ധാരണ വന്നിട്ടുണ്ട്. ജലവിഭവ വകുപ്പ് കേരള കോണ്‍ഗ്രസിന് ലഭിക്കാനാണ് സാധ്യതയെന്നും ചൂണ്ടിക്കാട്ടി. നാളെ വൈകിട്ട് മൂന്നരയ്ക്കാണ് സത്യപ്രതിഞ്ജ ചടങ്ങ് തീരുമാനിച്ചിരിക്കുന്നത്.
ധനകാര്യ മന്ത്രി സ്ഥാനത്തേക്ക് കെ. എന്‍. ബാലഗോപാലിനെയാണ് പരിഗണിക്കുന്നത്. വ്യവസായം പി. രാജിവിനും തദ്ദേശം എം. വി. ഗോവിന്ദനും നല്‍കാനാണ് ആലോചന. പ്രൊഫ. ആര്‍ ബിന്ദു, വീണ ജോര്‍ജ്ജ് എന്നിവരെ വിദ്യാഭ്യാസ ആരോഗ്യവകുപ്പുകളിലാണ് പരിഗണിക്കുന്നത്.
വീണ ജോര്‍ജ്ജിന് ആരോഗ്യം കിട്ടാനുള്ള സാധ്യത ഏറെയാണ്. അങ്ങനെയെങ്കില്‍ ആര്‍. ബിന്ദു വിദ്യാഭ്യാസ മന്ത്രിയാകും. ഇല്ലെങ്കില്‍ തിരിച്ചാകാനാണ് സാധ്യത. കെ.രാധാകൃഷ്ണന് പൊതുമരാമത്തിനൊപ്പം പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പും പരിഗണനയിലുണ്ട്.
വി.എന്‍. വാസവന് എക്സൈസ് നല്‍കിയേക്കും. വി. ശിവന്‍കുട്ടിക്ക് സഹകരണവും ദേവസ്വം നല്‍കിയേക്കും. ഇതിനൊപ്പം വൈദ്യൂതിയും പരിഗണനയിലുണ്ട്. സജി ചെറിയാനെയും വൈദ്യുതി വകുപ്പിലേക്ക് ആലോചിക്കുന്നുണ്ട്. മുഹമ്മദ് റിയാസിന് യുവജനക്ഷേമവും ടൂറിസവും നല്‍കാനാണ് നീക്കം. വി അബ്ദുല്‍ റഹ്മാന് ന്യൂനപക്ഷക്ഷേമത്തിനൊപ്പം മറ്റൊരു പ്രധാനവകുപ്പ് നല്‍കുമെന്നും സൂചനയുണ്ട്.
വനം വകുപ്പ് സിപിഐ വിട്ടു കൊടുത്തിട്ടുണ്ട് പകരം ചെറിയ ചില വകുപ്പുകൾ സിപിഐക്ക് കൊടുക്കേണ്ടതുണ്ട്. ജോസ് കെ മാണി വിഭാഗത്തിന് ഏത് വകുപ്പ് കൊടുക്കുമെന്നതും എല്ലാവരും ഉറ്റ് നോക്കുന്നതാണ്. ഒരു മന്ത്രി സ്ഥാനം മാത്രമായതിനാൽ സുപ്രധാന വകുപ്പ് കിട്ടുമെന്ന പ്രതീക്ഷയിൽ ആണവർ.
ഒറ്റ മന്ത്രിമാരുള്ള പാർട്ടികളും നല്ല പ്രതീക്ഷയിലാണ് ആദ്യമായി മന്ത്രി സഭയിലെത്തിയ ഐഎൻഎൽ, ജനാധിപത്യ കേരള കോൺഗ്രസ് എന്നീ പാർട്ടികൾക്ക് ഏതൊക്കെ വകുപ്പുകൾ എന്നതും ശ്രദ്ധേയമാണ് സിപിഎം തീരുമാനതിന് ശേഷം സിപിഐ നേതൃത്വവുമായി കൂടിയാലോചിച്ചായിരിക്കും പാർട്ടി അവസാന തീരുമാനത്തിലെത്തുക.
സി.പി.എമ്മിന് പിന്നാലെ സി.പി.ഐ. മന്ത്രിമാരും പുതുമുഖങ്ങൾ തന്നെയാണ് എത്തിയിരിക്കുന്നത്. കെ. രാജൻ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, ജി.ആർ. അനിൽ എന്നിവർ സി.പി.ഐ. മന്ത്രിമുഖങ്ങളാകും. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറും. സംസ്ഥാന എക്സിക്യൂട്ടീവ് ചേർന്ന് രൂപം നൽകിയ മന്ത്രിമാരുടെ പട്ടികയ്ക്ക് സംസ്ഥാന കൗൺസിൽ അംഗീകാരം നൽകുകയായിരുന്നു.
ജി. ആർ. അനിൽ ഒഴിച്ചുള്ള മൂന്നുപേരും സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളാണ്. ജി. ആർ. അനിൽ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ്. ദേശീയ കൗൺസിൽ അംഗമായ ഇ. ചന്ദ്രശേഖരൻ വിജയിച്ചെങ്കിലും മന്ത്രിസഭയിലേക്ക് പുതുമുഖങ്ങൾ മതിയെന്ന തീരുമാനത്താൽ ഒഴിവാക്കി.
നാലാമത്തെ മന്ത്രിസ്ഥാനത്തേക്ക് വിജയിച്ച സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഞ്ച് പേരുടെ പേരുകൾ പരിഗണിച്ചു. ആദ്യമായാണ് എം.എൽ.എ.യായതെങ്കിലും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന ജി.ആർ. അനിലിന് അനുകൂലമായിരുന്നു തീരുമാനം.
തലസ്ഥാനജില്ലയിൽനിന്ന് സി.പി.ഐ.ക്ക് മന്ത്രിയുണ്ടാകേണ്ടത് സംഘടനാപരമായ ആവശ്യമാണെന്ന് ജില്ലയുടെ ചുമതലവഹിക്കുന്ന സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ്ബാബുവും സമർഥിച്ചു.
മുൻ ജില്ലാ സെക്രട്ടറിയായിരുന്ന ആർ. രാമചന്ദ്രൻനായർ സി.പി.എമ്മിലേക്ക് പോയതിനെ തുടർന്നുള്ള പ്രതിസന്ധി ഘട്ടത്തിൽ ജില്ലയിൽ പാർട്ടിയെ നയിച്ചതും കണക്കിലെടുത്തു.
തിരുവനന്തപുരം ജില്ലയിൽനിന്ന് സി.പി.ഐക്ക് മന്ത്രിയുണ്ടായിട്ടില്ലെന്നതും പരിഗണിക്കപ്പെട്ടു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് കെ.ആർ. ഗൗരിയമ്മ മന്ത്രിയായ ശേഷം സി.പി.ഐയിൽനിന്നുള്ള ആദ്യ വനിതാമന്ത്രിയാണ് ജെ. ചിഞ്ചുറാണി.
പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിസഭാ അംഗങ്ങളെ പ്രഖ്യാപിച്ചാണ് സിപിഐ നിലകൊള്ളുന്നത്. ഇവരില്‍ രാജന് റവന്യൂവും പ്രസാദിന് കൃഷി വകുപ്പും ലഭിച്ചേക്കും. അനിലിന് ഭക്ഷ്യ, പൊതുവിതരണവും ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികസനവും ലഭിക്കും. ചിറ്റയം ഗോപകുമാര്‍ ഡപ്യൂട്ടി സ്പീക്കറാകും
സിപിഐയില്‍ നിന്ന് കെ രാജന് റവന്യൂവും, പി പ്രസാദിന് കൃഷി വകുപ്പും, ജി. ആര്‍. അനിലിന് ഭക്ഷ്യവും നല്‍കാനാണ് ആലോചന. ജെ ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികനവും ലീഗല്‍ മെട്രോളജിയും നല്‍കാനാണ് ആലോചന. ജി ആർ അനിൽ ഭക്ഷ്യമന്ത്രി ആയേക്കും എന്നാണ് സൂചന.
വനം വകുപ്പ് വിട്ട് നൽകിയാൽ പകരം ലഭിക്കുന്ന വകുപ്പ് ജെ ചിഞ്ചുറാണിക്ക് ലഭിക്കുമെന്നും സൂചനയുണ്ട്. പന്ത്രണ്ട് മന്ത്രിമാര്‍ സിപിഎമ്മിനും നാല് മന്ത്രിമാര്‍ സിപിഐക്കും കേരളാ കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ആണ് രണ്ടാം പിണറായി സര്‍ക്കാരിൽ ഉള്ളത്.
https://www.facebook.com/Malayalivartha