Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം..മൂന്ന് ഇന്ത്യന്‍ സൈനിക മേധാവികളും ലോക് കല്യാണ്‍ മാര്‍ഗില്‍ എത്തി..പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും എത്തി..


പുതിയൊരു അറിയിപ്പുമായി കേരള സർക്കാർ.. ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം. ..എല്ലാവരും ശ്രദ്ധിക്കുക...


വിഴിഞ്ഞത്ത് നങ്കൂരമിട്ട് കപ്പൽ..! 48 മണിക്കൂറിനകം തീരം വിടണമെന്ന് കോസ്റ്റ്ഗാര്‍ഡ്.. ഉദ്യോഗസ്ഥരെത്തി കപ്പലിനുളളില്‍ പരിശോധന നടത്തിയത്..തിരുവനന്തപുരം പലരുടേയും കണ്ണിലെ കരടാണ്...


ഇന്ധനസ്റ്റേഷനുകൾ അടയ്‌ക്കാനുള്ള നീക്കത്തിൽ പാക്കിസ്ഥാൻ..48 മണിക്കൂർ സ്വകാര്യ വാഹനങ്ങൾക്കും പൊതുഗതാഗത വാഹനങ്ങൾക്കും ഇന്ധനം ലഭിക്കില്ല...?

മഹാവ്യാധിക്കും പ്രളയങ്ങൾക്കും ശേഷം മലയാളി ഓണാഘോഷങ്ങളുടെ തിരക്കിലേക്കും സന്തോഷത്തിലേക്കും നടന്നടുക്കുമ്പോൾ കെ.എസ്.ആർ.ടി.സി ജീവനക്കാർ മാത്രം കണ്ണീർ വിളമ്പുന്ന തൂശനിലയിലേക്ക് നോക്കി ഇരിക്കേണ്ടി വരികയാണ്; സർക്കാരും സർക്കാരിനെ നയിക്കുന്ന സിപിഎമ്മും കെ.എസ്.ആർ.ടി.സി യെ സ്വകാര്യ ബസ്സുകളുമായി താരതമ്യം ചെയ്യുന്ന തീവ്രവലതുപക്ഷ നിലപാടുകൾ ആണ് ഇപ്പോൾ മുന്നോട്ട് വെക്കുന്നത്; ആശങ്ക പങ്കു വച്ച് കെ സുധാകരൻ എം പി

08 SEPTEMBER 2022 12:05 PM IST
മലയാളി വാര്‍ത്ത

More Stories...

അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം; മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കെ.പി.സി.സി അധ്യക്ഷന്‍ മാറുമ്പോള്‍ പഴയ കമ്മിറ്റി പൂര്‍ണമായും മാറും; സെക്രട്ടറിമാര്‍ മാറണോയെന്ന് കൂട്ടായി തീരുമാനിക്കും; പക്വമതികളുടെയും ചെറുപ്പക്കാരുടെയും ഒരു ടീമിനെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് എ.ഐ.സി.സി നേതൃത്വം നിയമിച്ചിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സമുദായ സമനീതി എന്ന മതേതരത്വ തത്വം പാലിച്ചു കൊണ്ട് പോരാളികളായ പഞ്ചപാണ്ഡവരെയാണ് രാഷ്ട്രീയ അങ്കക്കളരിയിൽ കോൺഗ്രസ് ഹൈക്കമാൻ്റ് അഭിമാനപൂർവ്വം അവതരിപ്പിച്ചിരിക്കുന്നത്; സണ്ണി ജോസഫ് രാഷ്ട്രീയ മാന്യതയുടെ മുഖശ്രീയാണെന്ന് ചെറിയാൻ ഫിലിപ്പ്

കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി കെ സുധാകരന്‍ ; പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്

ഓരോ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ മുഖ്യമന്ത്രി നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കും; ഐക്യ കേരളത്തിന്‌ ശേഷം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട സംഭവങ്ങളാണ് സർക്കാർ ഒരുക്കുന്നത്; വികസന പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും സംസ്ഥാന സർക്കാർ പുതിയ ചരിത്രമാണ് കുറിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി

മഹാവ്യാധിക്കും പ്രളയങ്ങൾക്കും ശേഷം മലയാളി ഓണാഘോഷങ്ങളുടെ തിരക്കിലേക്കും സന്തോഷത്തിലേക്കും നടന്നടുക്കുമ്പോൾ കെ.എസ്.ആർ.ടി.സി ജീവനക്കാർ മാത്രം കണ്ണീർ വിളമ്പുന്ന തൂശനിലയിലേക്ക് നോക്കി ഇരിക്കേണ്ടി വരികയാണ്. നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് കെ സുധാകരൻ എം പി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെ; മഹാവ്യാധിക്കും പ്രളയങ്ങൾക്കും ശേഷം മലയാളി ഓണാഘോഷങ്ങളുടെ തിരക്കിലേക്കും സന്തോഷത്തിലേക്കും നടന്നടുക്കുമ്പോൾ കെ.എസ്.ആർ.ടി.സി ജീവനക്കാർ മാത്രം കണ്ണീർ വിളമ്പുന്ന തൂശനിലയിലേക്ക് നോക്കി ഇരിക്കേണ്ടി വരികയാണ്.

ഇന്ത്യയിൽ ആദ്യമായി പൊതുമേഖലയിൽ ബസ് സർവീസ് തുടങ്ങിയത് തിരുവിതാംകൂറിൽ ആയിരുന്നു. 1965 മാര്‍ച്ച് 15 നാണ് കോര്‍പ്പറേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. ലാഭം മാത്രം കണക്കാക്കിയല്ല കെ.എസ്.ആർ.ടി.സി തുടങ്ങിയതും മുന്നോട്ട് പോയതും. സ്വകാര്യ ബസ്സുകൾ എത്തിപ്പെടാത്ത വിദൂര ഗ്രാമങ്ങളിലും മലയോര മേഖലകളിലും ഒറ്റപ്പെട്ട തുരുത്തുകളുടെ അരികിലും വരെ കെ.എസ്.ആർ.ടി.സി എത്തി. നമ്മുടെ കുട്ടികളെ അയൽ സംസ്ഥാനങ്ങളിലേക്ക് ഏറ്റവും കുറഞ്ഞ യാത്രാ നിരക്കിൽ കൊണ്ട് പോകുന്നതും കെ.എസ്.ആർ.ടി.സിയാണ്.

തൊഴിലാളികൾ, സാധാരണക്കാർ തുടങ്ങി ലക്ഷക്കണക്കിന് യാത്രക്കാർ ആണ് യാത്രകൾക്ക് നമ്മുടെ സ്വന്തം കെ എസ് ആർ ടി സിയെ ആശ്രയിക്കുന്നത്. സർക്കാരും സർക്കാരിനെ നയിക്കുന്ന സിപിഎമ്മും കെ.എസ്.ആർ.ടി.സി യെ സ്വകാര്യ ബസ്സുകളുമായി താരതമ്യം ചെയ്യുന്ന തീവ്രവലതുപക്ഷ നിലപാടുകൾ ആണ് ഇപ്പോൾ മുന്നോട്ട് വെക്കുന്നത്. കെ.എസ്.ആർ.ടി.സി സ്വകാര്യ സ്ഥാപനം അല്ല. കെ.എസ്.ആർ.ടി.സി യിലെ ജീവനക്കാർ സ്വകാര്യ ബസ്സ് ജീവനക്കാരും അല്ല.

ഒരു സ്വകാര്യ ബസ്സ് ജീവനക്കാരന്/ ജീവനക്കാരിക്ക് ലഭിക്കുന്ന വേതനമോ ജീവിത സൗകര്യങ്ങളോ അല്ല കെ.എസ്.ആർ.ടി.സിയിലെ ജോലിക്കാർക്ക് ലഭിക്കുന്നത്. മറ്റേത് സർക്കാർ ജീവനക്കാരുടെയും പോലെയുള്ള ജീവിത നിലവാരം അവർക്ക് നൽകുന്നുണ്ട്, നൽകേണ്ടതുണ്ട്. കെ.എസ്.ആർ.ടി.സി ഒരു സ്വയംഭരണ സ്ഥാപനമാണ് എന്നും അവരുടെ ബാധ്യത ഏറ്റെടുക്കാൻ ഉള്ള ഉത്തരവാദിത്വം തങ്ങൾക്ക് ഇല്ലെന്നും ഉള്ള തൊഴിലാളി വിരുദ്ധ നിലപാട് ആയിരുന്നു സർക്കാർ കോടതിയിൽ സ്വീകരിച്ചത്.

കേരളത്തിൽ ബിവറേജസ് മുതൽ കെ.എസ്.ഇ.ബി വരെയുള്ള മിക്ക കോർപ്പറേഷനുകളും നഷ്ടത്തിൽ ആണ്. ഇവയുടെയൊക്കെ ബാധ്യത സർക്കാർ തന്നെയാണ് ഏറ്റെടുത്തിട്ടുള്ളത്. കെ. കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് കെ.എസ്.ആർ.ടി.സി യിൽ ഒരു പുനഃക്രമീകരണ പാക്കേജ് കൊണ്ട്‌ വന്നതാണ്. അന്ന് സിപിഎം നേതൃത്വത്തിൽ നിരന്തര അക്രമ സമരം വഴി ആ നീക്കത്തെ തകർത്തു. ഇപ്പോൾ തീർത്തും ലാഭേച്ഛ മാത്രം ലാക്കാക്കി സ്വിഫ്റ്റ് എന്ന കമ്പനിയെ ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി ''സ്ലോ പോയിസൻ " കൊടുത്തു കൊല്ലാൻ നോക്കുകയാണ്.

കെ.എസ്.ആർ.ടി.സിയുടെ ലാഭകരമായ എല്ലാ റൂട്ടുകളും സ്വിഫ്റ്റ് കമ്പനിയിലേക്ക് മാറ്റി. വളയം പിടിക്കാൻ അറിയുന്നവരെ താൽക്കാലിക അടിസ്ഥാനത്തിൽ ഡ്രൈവർമാർ ആക്കി. കെ.എസ്.ആർ.ടി.സിയുടെ എല്ലാ ഇൻഫ്രാസ്ട്രക്ച്ചറും സ്വിഫ്റ്റ് കമ്പനി ഒരു ചിലവും ഇല്ലാതെ ഉപയോഗിക്കുന്നു. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ, യാർഡുകൾ, വർക്ക് ഷോപ്പുകൾ, സ്പെയർ പാർട്ടുകൾ എന്നിവ സ്വിഫ്റ്റ് കമ്പനി മുടക്കൊന്നും കൂടാതെ വിനിയോഗിക്കുന്നു.

രണ്ടാം മോഡി സർക്കാർ പാസാക്കിയ മോട്ടോർ വാഹന നിയമ ഭേദഗതിയിലെ ആഗ്രഗേറ്റർ മാനദണ്ഡങ്ങൾ അനുസരിച്ചു 100 ഫ്ലീറ്റിൽ കൂടുതൽ ഉള്ള വ്യക്തികൾക്കോ കമ്പനികൾക്കോ മറ്റ് പെർമിറ്റ്‌ ഇല്ലാതെ പാസഞ്ചർ സർവീസ് നടത്താം. അതിന്റെ ചുവടു പിടിച്ചാണ് പിണറായി സർക്കാർ സ്വിഫ്റ്റ് കമ്പനി ഉപയോഗിച്ച് പാസഞ്ചർ സർവീസ് നടത്തുന്നത്. ഈ നിയമത്തിന് എതിരെ സിപിഎം ഉയർത്തിയ എതിർപ്പുകളുടെ മഷി ഉണങ്ങും മുൻപാണ് പിണറായി വിജയന്റെ ഈ നേർ എതിർ നിലപാട്.

10 വർഷം കഴിഞ്ഞാൽ സ്വിഫ്റ്റ് കമ്പനി കെ.എസ്.ആർ.ടി.സിയിൽ ലയിപ്പിക്കും എന്ന് പറയുന്നു. മെയ് മാസം കെ.എസ്.ആർ.ടി.സിയുടെ 27 ഷെഡ്യൂളുകൾ ആണ് സ്വിഫ്റ്റിന് തൊഴിലാളി ദിന സമ്മാനമായി നൽകിയത്. അയൽ സംസ്ഥാനങ്ങളിലേക്കുള്ള വരുമാനം ഉള്ള എല്ലാ ഷെഡ്യൂളുകളും സ്വിഫ്റ്റിന് നൽകി കഴിഞ്ഞു. പത്തു വർഷം കഴിയുമ്പോഴേക്ക് റൂട്ട് ഉൾപ്പെടെ കെ.എസ്.ആർ.ടി.സി യുടെ ആസ്തികൾ സ്വിഫ്റ്റിന്റെ കൈയ്യിൽ ആകും. ഇപ്പോൾ കെ.എസ്.ആർ.ടി.സി യുടെ കൈയ്യിൽ ഉള്ള ആസ്തികളിൽ 30 ശതമാനത്തോളം മാത്രമാണ് കോർപ്പറേഷൻ കാശ് കൊടുത്ത് വാങ്ങിയത്.

ബാക്കി ഭൂസ്വത്തുക്കളിൽ മഹാ ഭൂരിഭാഗവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റും കെ.എസ്.ആർ.ടി.സിക്ക് വെറുതെ നൽകിയതാണ്. കെ.എസ്.ആർ.ടി.സിയുടെ ആവശ്യങ്ങൾക്ക് അല്ലാതെ അവ ഉപയോഗിക്കാൻ ആവില്ല, അതായത് സ്വിഫ്റ്റ് കമ്പനി അവ കൈവശം വയ്ക്കാൻ ശ്രമിച്ചാൽ വലിയ നിയമ യുദ്ധങ്ങൾക്കാവും വകുപ്പ് സാക്ഷിയാവുക. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സൂപ്പർ ആനുവേഷന്റെ ഭാഗമായി 35000 ലധികം ജീവനക്കാർ കോർപ്പറേഷനിൽ നിന്നും പുറത്ത് പോയി. എട്ടായിരത്തിലധികം താൽക്കാലിക ജീവനക്കാരെ പുറത്താക്കി.

തൊഴിലാളികളെ നിർദാക്ഷിണ്യം ഇങ്ങനെ പുറത്താക്കിയിട്ടും കെ.എസ്.ആർ.ടി.സി യുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതിരിക്കാൻ കാരണം സർക്കാരും മാനേജ്‌മെന്റും സ്വീകരിച്ച തല തിരിഞ്ഞ നയങ്ങൾ ആണ്. കോവിഡ് സമയത്ത് അശാസ്ത്രീയമായി ചവറു വീപ്പകൾ അടുക്കി വെക്കുന്നത് പോലെയാണ് യാർഡുകളിൽ ബസ്സുകൾ അടുക്കിയത്. ഈ ഒരൊറ്റ കാരണം കൊണ്ട് മാത്രം കോടികൾ വിലവരുന്ന ലോ ഫ്ലോർ ഉൾപ്പെടെയുള്ള നൂറു കണക്കിന് ബസ്സുകൾ ആണ് ഒരിക്കലും ഉപയോഗിക്കാൻ സാധിക്കാത്ത വിധം നശിച്ചത്.

ഒരു ബസ്സിൽ നിന്നുള്ള ജൂലായിലെ പ്രതിദിന ശരാശരി വരുമാനം 14,873 രൂപയാണ്. അതായത് ഒരു മെച്ചപ്പെട്ട കളക്ഷനുള്ള സ്വകാര്യബസിനെക്കാൾ മുകളിലാണ് കെ.എസ്.ആർ.ടി.സി.യുടെ ശരാശരി വരുമാനം. അതായത് തൊഴിലാളികളുടെ കുഴപ്പം കൊണ്ടല്ല, പകരം കെടുകാര്യസ്ഥതയും അമിതമായ ചിലവുകളും ആണ് കെ.എസ്.ആർ.ടി.സി കരകയറാതിരിക്കാൻ കാരണം.

ഉത്സവ കാലങ്ങളിലും സ്‌കൂൾ തുറക്കുമ്പോഴും തങ്ങൾക്ക് വേദനം കിട്ടാൻ സർക്കാരിന് മുൻപിൽ യാചിക്കേണ്ടി വരുന്നവരോട് ''കിറ്റും പറ്റ് വാങ്ങാൻ കൂപ്പണും നൽകാം" എന്നു പറയുന്നത് ഏറ്റവും മിതമായി പറഞ്ഞാൽ ശുദ്ധ തെമ്മാടിത്തം ആണ്. കെ.എസ്. ആർ.ടി. സി ജീവനക്കാരുടെ ശമ്പള കുടിശ്ശിക പൂർണ്ണമായി കൊടുത്തു തീർക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ പി സി സി ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആട് 3 വേദിയിൽ വിജയാഘോഷവുമായി പടക്കളം ടീം  (4 minutes ago)

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം  (15 minutes ago)

ഷാജി പാപ്പനും കൂട്ടരും വീണ്ടും പ്രേക്ഷകർക്കു മുന്നിൽ; ആട്-3യ്ക്ക് തിരി തെളിഞ്ഞു  (20 minutes ago)

വീടിന് തീപിടിച്ച് അടിമാലിയില്‍ 2 കുട്ടികള്‍ ഉള്‍പ്പെടെ 4 പേര്‍ പൊള്ളലേറ്റ് മരിച്ചതായി സൂചന  (1 hour ago)

ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു: വെടിനിര്‍ത്തലിന് പിന്നാലെ വ്യോമാതിര്‍ത്തി തുറന്ന് പാകിസ്ഥാന്‍  (1 hour ago)

തട്ടിപ്പുകാര്‍ രംഗത്തിറങ്ങിയെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്  (1 hour ago)

നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി  (3 hours ago)

ആത്യന്തിക വിജയം സത്യത്തിനായിരിക്കും: മന്ത്രി വീണാ ജോര്‍ജ്; കോവിഡ് മരണങ്ങള്‍ രാജ്യത്ത് ഏറ്റവും കൃത്യതയോടെ സുതാര്യതയോടെ കണക്കാക്കിയ സംസ്ഥാനം  (4 hours ago)

കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രക്തസ്രാവം മൂലം മരിച്ചു  (5 hours ago)

ജീവന്‍ പണയപ്പെടുത്തി മുന്നിലേക്കിറങ്ങുന്ന ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം  (5 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍  (5 hours ago)

ഉന്നതതല യോഗം  (5 hours ago)

മാതാപിതാക്കള്‍ക്കൊപ്പം റിസോര്‍ട്ടിലെത്തിയ പെണ്‍കുട്ടി മരിച്ചനിലയില്‍  (6 hours ago)

പാകിസ്ഥാൻ ലക്ഷ്യമിടുന്നത് ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും; ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാൻ ഫത്ത മിസൈൽ ഉപയോഗിച്ചെന്ന് കേന്ദ്രസർക്കാർ  (6 hours ago)

Malayali Vartha Recommends