Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

വിദൂര സ്വപ്നത്തിൽ പോലും ചിന്തിക്കാനാകാത്ത വികാരപരമായ രംഗങ്ങളാണ് യാത്രയിലുടനീളം ദൃശ്യമായത്; ഇതു കണ്ട് ബി.ജെ.പി അസ്വസ്ഥരാകുന്നത് നമുക്ക് മനസിലാക്കാം; എന്നാൽ പോളിറ്റ് ബ്യൂറോ യാത്രയ്ക്ക് അനുകൂല നിലപാട് എടുത്തിട്ടും സി.പി.എം കേരളഘടകത്തിന് ഇത്രയും കുരു പൊട്ടുന്നതെന്തെന്നാണ് മനസിലാകാത്തത്; ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത സന്തോഷം പങ്കു വച്ച് ഷിബു ബേബി ജോൺ

18 SEPTEMBER 2022 06:23 PM IST
മലയാളി വാര്‍ത്ത

More Stories...

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്കില്ല

ദൈവതുല്യൻ കണ്ഠനര് മോഹനരരാണെന്ന് കേരളം ധരിച്ചെങ്കിൽ തെറ്റി; പ്തമകുമാർ പറഞ്ഞ ദൈവതുല്യൻ സിപിഎമ്മിലെ ഒന്നാമനാണ്

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത സന്തോഷം പങ്കു വച്ച് ഷിബു ബേബി ജോൺ രംഗത്ത് . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കഴിഞ്ഞ ദിവസം ഞാനും പങ്കാളിയായി. ഒരു രാഷ്ട്രീയ പാർട്ടിയുടെ യാത്രയിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധി പങ്കെടുക്കുന്നത് സാധാരണയായി പതിവുള്ളതല്ല. എന്നാൽ പതിവ് രീതികളെ നിഷേധിച്ചു കൊണ്ട് ഈ യാത്രയിൽ ചവറ മുതൽ കരുനാഗപ്പള്ളി വരെ അണിചേരാൻ എന്നെ പ്രേരിപ്പിച്ച ചില ഘടകങ്ങളുണ്ട്.

ഒന്ന്, യാത്രയുടെ മുദ്രാവാക്യം തന്നെയാണ്. ഇന്ത്യയെ സ്നേഹിക്കുന്ന ഏതൊരാളും മനസിലാഗ്രഹിക്കുന്ന ഒന്നാണ് ഈ യാത്ര നൽകുന്ന സന്ദേശം. സമീപകാലത്ത് രാജ്യത്ത് കാണുന്ന വിദ്വേഷത്തിൻ്റെയും വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും രാഷ്ട്രീയത്തിൽ നിന്നും ഒരു മോചനമുണ്ടാകണമെന്ന് ഭാരതത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നു. രാജ്യം ഒന്നായി പോകണമെന്ന് ആഗ്രഹിക്കുന്നവരെയാകെ ആകർഷിക്കുന്നതാണ് ഈ യാത്രയുടെ മുദ്രാവാക്യം.

സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ പ്രവർത്തനമാരംഭിച്ച RSS ന് ഭാരതത്തെ ഒരു ഹിന്ദുരാഷ്ട്രമാക്കണമെന്ന സ്വപ്നമുണ്ടായിരുന്നു. എന്നാൽ വ്യത്യസ്തതകളെയൊക്കെ കരുത്താക്കി മാറ്റി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ ഇത്തരം മതവാദങ്ങൾ തടസമാകുമെന്ന് കണ്ട് ഇന്ത്യയെ ഒരു മതേതര രാജ്യമാക്കി മാറ്റിയതിൽ പ്രഥമ പ്രധാനമന്ത്രി നെഹ്രുവിൻ്റെ പങ്ക് നിസ്തുലമാണ്.

അദ്ദേഹമൊരു നിരീശ്വരവാദിയായിരുന്നെങ്കിലും വിശ്വാസി സമൂഹത്തെയും ഒപ്പം കൂട്ടി അദ്ദേഹം ഭാരതത്തെ ഒന്നായിത്തന്നെ മുന്നോട്ടു നയിച്ചു. തങ്ങളുടെ പ്രത്യയശാസ്ത്ര വ്യാപനത്തിന് ഭീഷണി നെഹ്റുവും അദ്ദേഹത്തിൻ്റെ ആശയങ്ങളുമാണെന്ന് തിരിച്ചറിഞ്ഞ RSS നെഹ്റു കുടുംബത്തെ ഒരു കരടായി തന്നെ കണ്ടു. ആ എതിർപ്പ് ഇന്നും ആ കുടുംബത്തോട് അവർക്കുണ്ട്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരുപാട് ക്ഷീണിച്ചു, സംഘടനാപരമായ ദൗർബല്യങ്ങൾ അവരെ വേട്ടയാടുന്നു എന്നതൊക്കെ അംഗീകരിക്കുമ്പോൾ തന്നെ ഇന്ന് രാജ്യം നേരിടുന്ന വർഗീയ ധ്രുവീകരണ ഭീഷണികൾക്കെതിരായ ഏകസ്വരം കോൺഗ്രസിൻ്റെതാണെന്ന വസ്തുത നമ്മൾ തിരിച്ചറിയണം. ഭീഷണിപ്പെടുത്തിയും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചും പണമൊഴുക്കിയും എതിർസ്വരങ്ങളെയാകെ നിശബ്ദരാക്കുമ്പോൾ നരേന്ദ്ര മോദിക്കെതിരെ ഇന്നുയരുന്ന ഏകസ്വരം രാഹുൽ ഗാന്ധിയുടേതാണ്.

ആ ശബ്ദത്തെ ദുർബലപ്പെടുത്താതിരിക്കാനുള്ള ഉത്തരവാദിത്തം ഒരു ജനാധിപത്യ വിശ്വാസിക്കുണ്ടെന്ന തിരിച്ചറിവാണ് ഈ യാത്രയിൽ പങ്കാളിയാകാനുള്ള രണ്ടാമത്തെ കാരണം. എൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഇതുപോലെ ജനങ്ങൾ ഏറ്റെടുത്ത വികാരനിർഭരമായ ഒരു യാത്ര ഞാൻ കണ്ടിട്ടില്ല. രാജ്യത്തും സംസ്ഥാനത്തും ഭരണത്തിലില്ലാത്ത ഒരു പാർട്ടിയുടെ നേതാവ് നടത്തുന്ന യാത്രയിലേക്ക് ജനങ്ങൾ സ്വമേധയാ ഒഴുകിയെത്തുകയായിരുന്നു.

വിദൂരസ്വപ്നത്തിൽ പോലും ചിന്തിക്കാനാകാത്ത വികാരപരമായ രംഗങ്ങളാണ് യാത്രയിലുടനീളം ദൃശ്യമായത്. ഇതുകണ്ട് ബി.ജെ.പി അസ്വസ്ഥരാകുന്നത് നമുക്ക് മനസിലാക്കാം. എന്നാൽ പോളിറ്റ് ബ്യൂറോ യാത്രയ്ക്ക് അനുകൂല നിലപാട് എടുത്തിട്ടും സി.പി.എം കേരളഘടകത്തിന് ഇത്രയും കുരു പൊട്ടുന്നതെന്തെന്നാണ് മനസിലാകാത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (3 minutes ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (30 minutes ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (39 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (1 hour ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (1 hour ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (3 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (6 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

Malayali Vartha Recommends