ആഴ്ചയില്‍ മൂന്നുനാലു ദിവസമല്ല, 365 ദിവസംനിന്നു പ്രവര്‍ത്തിച്ചാലും തെറ്റില്ല. ബിജെപിയുടെ വര്‍ഗീയനിലപാടിന് തൃശൂരുകാര്‍ വഴങ്ങുമെന്നു കരുതുന്നില്ല.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നു തൃശൂരിലെത്തുന്നു. ബിജെപിയുടെ ഏറ്റവും സ്വധീനമുള്ള മണ്ഡലങ്ങളിലൊന്നായി തൃശ്ശൂരില്‍ നിന്ന് കേരളത്തിന്റെ തിരഞ്ഞെടുപ്പ് പൂരത്തിന് തിരികൊളുത്തുകയാണ് ലക്ഷ്യം. അമിത് ഷായുടെ വരവ് വളരെ നാളുകളായി ബിജെപി നേതൃത്വം പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ചില സെക്യൂരിറ്റി പ്രശ്‌നങ്ങള്‍ കാരണം സന്ദര്‍ശനം നീണ്ടു പോവുകയായിരുന്നു.
സുരേഷ് ഗോപിയെ തൃ്ശ്ശൂരിലെത്തിച്ച് യോഗത്തില്‍ പ്‌ങ്കെടുപ്പിച്ച് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്നറിയുന്നു. അദ്ദേഹമിപ്പോള്‍ തൃശ്ശൂര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ഇങ്ങെടുക്കുവാ എന്ന് പ്രഖ്യാപിച്ചത് വളരെ വലിയ ട്രോളുകള്‍ക്കിടയാക്കി. ബിജെപി പ്രവര്‍ത്തകരെ സിപിഎം കോണ്‍ഗ്രസ് സൈബര്‍ പോരാളികള്‍ ട്രോളി ഒരുപരുവമാക്കിയിരുന്നു. ആ സാഹചര്യത്തില്‍ തൃശ്ശൂരില്‍ നിന്നുതന്നെ തുടങ്ങാനാണ് ബിജെപി തന്ത്രം ഒരുക്കിയിരിക്കുന്നത്.
ബിജെപിയുടെ സംസ്ഥാന നേതൃത്വവും കേരള പ്രഭാരി പ്രകാശ് ജാവദേക്കറും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇന്ന് അമിത് ഷായോടൊപ്പം തൃശ്ശൂരിലുണ്ടാകും. സുരേഷ് ഗോപി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നേടിയ വോട്ടുകളാണ് ബിജെപിയ്ക്ക് ആത്മവിശ്വാസം നല്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളും അവയുടെ പ്രചരണവുമായിരിക്കും ഇനിയുള്ള നാളുകളിലെ മുഖ്യപ്രചരണ ആയുധം. കഴിഞ്ഞ രണ്ട് വര്‍ഷമായി സുരേഷ് ഗോപി തൃശ്ശൂര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി പേര്‍ക്ക് ധനസഹായം നല്കുകയും ദുരന്ത മേഖലകളില്‍ ഓടിയെത്തുകയും ചെയ്യുന്ന ജനകീയ നേതാവായ വളരാനാണ് അദ്ദേഹവും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
2024ലെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനു മുന്നോടിയായാണ് അമിത്ഷായെത്തുന്നത്. ഉച്ചയോടെ നെടുമ്പാശേരിയിലെത്തുന്ന അമിത് ഷാ 1.30നു ഹെലികോപ്റ്റര്‍ മാര്‍ഗം തൃശൂരിലെത്തും. 2നു ശക്തന്‍ തമ്പുരാന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തും. 3നു ജോയ്‌സ് പാലസ് ഹോട്ടലില്‍ നടക്കുന്ന പാര്‍ലമെന്റ് മണ്ഡലം നേതൃയോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. അടുത്ത ഒരു വര്‍ഷത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനരേഖ നേതാക്കന്മാര്‍ അവതരിപ്പിക്കും.
3.45 നു വടക്കുന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 4.30നു തേക്കിന്‍കാട്ടിലെ പൊതുയോഗത്തില്‍ പ്രസംഗിക്കും. ദേശീയ വക്താവ് പ്രകാശ് ജാവഡേക്കര്‍, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, സുരേഷ് ഗോപി, ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാര്‍, സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും. സുരേഷ് ഗോപി പ്രസംഗിക്കുമെന്നതാണ് ശ്രദ്ധേയം. പാര്‍ട്ടിപദവി അനുസരിച്ചു ഏറെപ്പേരെ മറികടന്നാണു സുരേഷ് ഗോപി വേദിയിലെത്തുന്നത്. പ്രസംഗിക്കാന്‍ അനുവദിച്ചാല്‍ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി സുരേഷ് ഗോപിയാണെന്നതിന്റെ അനൗദ്യോഗിക പ്രഖ്യാപനം കൂടിയാകുമെന്ന് കരുതുന്നു.
തൃശ്ശൂരിനെ ലക്ഷ്യമാക്കി ബിജെപിയും സുരേഷ് ഗോപിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സിപിഎം നെ വലിയ ബുദ്ധിമുട്ടികളിലേയ്ക്കാണ് നയിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹം എംപി എന്ന നിലയിലും അല്ലാതെയും സാധാരണക്കാര്‍ക്കായി നല്കുന്ന സഹയാങ്ങള്‍ സിപിഎം നെ ചൊടിപ്പിച്ചിരിക്കുന്ന എന്ന് വ്യക്തമായത് എം.വി.ഗോവിന്ദന്റെ ജനകീയ പ്രതിരേധ ജാഥയില്‍ നടത്തിയ പ്രസംഗത്തില്‍ നിന്നാണ്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മുന്നൊരുക്കമെന്ന നിലയില്‍ സുരേഷ് ഗോപി തൃശൂരില്‍ സന്നദ്ധസേവനം നടത്തുന്നതില്‍ ആശങ്കയില്ലെന്നും സന്നദ്ധപ്രവര്‍ത്തനം രാഷ്ട്രീയപ്രവര്‍ത്തനമാക്കി മാറ്റാന്‍ നോക്കിയാല്‍ വോട്ടര്‍മാര്‍ തിരിച്ചറിയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയും ജാഥ ക്യാപ്ടനുമായ എം.വി.ഗോവിന്ദനും കൂടി പറഞ്ഞതോടെ സുരേഷ് ഗോപിക്ക് നേരെ സിപിഎം കടുത്ത ആക്രമണമാണ് അഴിച്ചു വിട്ടിരിക്കുന്നതെന്ന് വ്യക്തം..
ആഴ്ചയില്‍ മൂന്നുനാലു ദിവസമല്ല, 365 ദിവസംനിന്നു പ്രവര്‍ത്തിച്ചാലും തെറ്റില്ല. ബിജെപിയുടെ വര്‍ഗീയനിലപാടിന് തൃശൂരുകാര്‍ വഴങ്ങുമെന്നു കരുതുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുമെന്നു പറഞ്ഞവര്‍ക്ക് ഉണ്ടായിരുന്ന 16% വോട്ട് 12 ശതമാനമായി കുറഞ്ഞത് നമ്മള്‍ കണ്ടതാണ് എന്നാണ് എം.വി.ഗോവിന്ദന്‍ പറഞ്ഞത്.
. എന്നാല്‍ രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ നേരം സുരേഷ് ഗോപിയെ വ്യക്തി പരമായി ആക്രമിക്കാനാണ് ഗോവിന്ദന്‍ സമയം കണ്ടെത്തിയത്.ചാരിറ്റിയെ രാഷ്ട്രീയമായി കണക്കുകൂട്ടേണ്ടെന്നും ചാരിറ്റിയെ രാഷ്ട്രീയമാക്കാന്‍ ശ്രമിച്ചാല്‍ അതുപിന്നെ ചാരിറ്റിയല്ല, രാഷ്ട്രീയമാണ്. അതിനെ രാഷ്ട്രീയപ്രവര്‍ത്തനം എന്നേ പറയാന്‍ പറ്റൂ. തൃശ്ശൂരില്‍ 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി തിരഞ്ഞെടുപ്പ് ജയിക്കില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.തൃശ്ശൂരില്‍ ബി.ജെ.പി.യുടെ വോട്ടുശതമാനം ഗണ്യമായി കുറയുകയാണ്. സാമൂഹിക പ്രവര്‍ത്തനം എന്നത് സന്നദ്ധപ്രവര്‍ത്തനമാണ്. അത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. അത് രാഷ്ട്രീയമാക്കി മാറ്റാനുള്ള ബി.ജെ.പി.യുടെ നീക്കത്തെ ചെറുക്കുമെന്നും ഗോവിന്ദന്‍ പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha