Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മിന് കടുത്ത തിരിച്ചടിയുണ്ടായാല്‍... പിണറായി വിജയനെ സിപിഎം മുഖ്യമന്ത്രി പദവിയില്‍ നിന്ന്, പുറത്താകുകയോ അതല്ലെങ്കില്‍ സ്വയം രാജിവച്ച് പുറത്താവുകയോ ചെയ്യുമെന്ന് തീര്‍ച്ചയാണ്....


കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ നിലപാട് കടുപ്പിക്കുന്നു.... ഇ.ഡി. വീണ്ടും സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് കടക്കുകയാണ്... ഇതിനൊപ്പം ചില പ്രതികളെ അറസ്റ്റു ചെയ്യുമെന്നാണ് സൂചന...


മേയർ അടക്കം അഞ്ച് പേർക്കെതിരെ എഫ് ഐ ആർ...സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചു...യാത്രക്കാർ ഇരിക്കെ ഭർത്താവ് സച്ചിൻ ദേവ് പച്ചത്തെറി വിളിച്ചു...എഫ്‌ഐആറില്‍ ആര്യയ്ക്കും സച്ചിനുമെതിരെ ഗുരുതര ആരോപണങ്ങള്‍...രണ്ടു കസേര പോകുമോ...?


കള്ളക്കടൽ പ്രതിഭാസം’ കാരണം ജനജീവിതം ദുസ്സഹമാകുന്നു:- ബീച്ചിൽ പോകരുത്...


യദുവിന്റെ പരാതിയിൽ കേസെടുക്കാതെ ചുറ്റിക്കളിച്ച പൊലീസ്, കോടതി ഉത്തരവനുസരിച്ച് മേയർക്കും എം.എൽ.എയ്ക്കുമെതിരെ കേസ് എടുത്തു:- ഡ്രൈവറുടെ ഹർജിപ്രകാരമുള്ള കേസിൽ, ജാമ്യമില്ലാക്കുറ്റം ഉൾപ്പെടെ കൂടുതൽ വകുപ്പുകൾ...

നിയമസഭയില്‍ ചരിത്രത്തില്ലാത്ത അക്രമപരമ്പരകളാണ് അരങ്ങേറികൊണ്ടിരിക്കുന്നതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവന കേരളം പൊട്ടിച്ചിരിയോടെയാണ് കേട്ടത്. വാസവദത്തയുടെ ചാരിത്ര്യ പ്രംസഗം പോലെ വികൃതമായിരുന്നെന്ന് സ്വയം തിരിച്ചറിയാ്ത്ത മണ്ടത്തരമായിരുന്നെന്ന് സമാധാനിക്കാം. ഇന്ന് നിയമസഭ കൂടിയത് വെറും പതിനെട്ട് മിനിട്ടാണ്.

16 MARCH 2023 01:28 PM IST
മലയാളി വാര്‍ത്ത

More Stories...

കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍; എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെപിക്ക് വോട്ട് ഷെയറും ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടുമെന്ന് വിലയിരുത്തൽ

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ് ഹാജരാക്കാത്തതെന്തെന്ന് കോണ്‍ഗ്രസ്

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...

നിയമസഭയില്‍ ചരിത്രത്തില്ലാത്ത അക്രമപരമ്പരകളാണ് അരങ്ങേറികൊണ്ടിരിക്കുന്നതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവന കേരളം പൊട്ടിച്ചിരിയോടെയാണ് കേട്ടത്. വാസവദത്തയുടെ ചാരിത്ര്യ പ്രംസഗം പോലെ വികൃതമായിരുന്നെന്ന് സ്വയം തിരിച്ചറിയാ്ത്ത മണ്ടത്തരമായിരുന്നെന്ന് സമാധാനിക്കാം. ഇന്ന് നിയമസഭ കൂടിയത് വെറും പതിനെട്ട് മിനിട്ടാണ്. സഭ എത്രയും പെ്‌ട്ടെന്ന് പിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടെ എത്തിയ സ്പീക്കര്‍ കൃത്യമായി മുന്‍തീരുമാന പ്രകാരം ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കി സഭ പിരിച്ചുവിട്ട് പിണറായിയോടുള്ള കൂറ് പ്രഖ്യാപിച്ചു. ഇന്ന സഭയില്‍ ഉന്നയിക്കേണ്ടിയിരുന്ന വിഷയങ്ങളെ ഭയന്നാണ് സഭ പതിനെട്ട് മിനിട്ട് കൊണ്ട് സഭ സമ്മേളനം അവസാനിപ്പിച്ചതെന്നാണ് കരുതുന്നത്.

ഇന്നലെ സഭയില്‍ നടന്ന ബഹളത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ ജാമ്യമല്ലാത്ത ഒന്‍പത് വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഭരണപക്ഷത്തെ സച്ചിന്‍ദേവ്, എച്ച്.സലാം എന്നിവര്‍ക്കെതിരെ ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരം കേസെടുത്തതിലും വിവേചനം നടത്തിയിരിക്കുകയാണ്. ഇന്നലത്തെ സംഭവത്തില്‍ സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗവും പരാജയമായിരുന്നു. നിയമസഭയില്‍ സ്പീക്കറെ പ്രതിപക്ഷം ആക്രമിക്കാന്‍ ശ്രമിച്ചതിനെ വാച്ച് ആന്റ് വാര്‍ഡാണ് തടഞ്ഞതെന്ന് സ്പീക്കര്‍ സഭയില്‍ പറഞ്ഞതോടെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. ഇത് അടവാക്കി മാറ്റി സ്പീക്കര്‍ സഭ ഇന്നത്തേയ്ക്ക് പിരിയുന്നതായി പ്രഖ്യാപിച്ചു.

നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞത് മുഖ്യമന്ത്രി മറുപടി പറയാനുള്ള വിഷയങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇന്നലെ സ്പീക്കറുടെ ഓഫിസിനു മുന്നില്‍ നടന്ന സമരത്തെക്കുറിച്ച് സ്പീക്കര്‍ സംസാരിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയത്. സ്പീക്കറുടെ മുഖംമറച്ച് ഉള്‍പ്പെടെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി.

ഇതിനുശേഷം സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, അടിയന്തര പ്രമേയം അവകാശമാണെന്നും അനുവദിച്ചേ തീരുവെന്നും വ്യക്തമാക്കി. സഭ ടിവി ഏകപക്ഷീയമാണെന്നും ഇവിടെ നടക്കുന്നത് ജനം കാണണ്ടേയെന്നും സതീശന്‍ ചോദിച്ചു. ഇതിനടയില്‍ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്ത് ചോദ്യോത്തരവേള ആരംഭിച്ചെങ്കിലും പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭ ഇന്നത്തേയ്ക്കു പിരിയാന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു.

സഭാസ്തംഭനം ഒഴിവാക്കാന്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ വിളിച്ച കക്ഷിനേതാക്കളുടെ യോഗം സമവായമാകാതെ പിരിഞ്ഞിരുന്നു. എംഎല്‍എമാരെ മര്‍ദിച്ച വാച്ച് ആന്‍ഡ് വാര്‍ഡ്മാര്‍ക്കെതിരെ നടപടി വേണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. നടുത്തളത്തില്‍ സമാന്തരസമ്മേളനം ചേര്‍ന്നവര്‍ക്കെതിരെ നടപടി വേണമെന്ന് ഭരണപക്ഷവും ആവശ്യപ്പെട്ടു.

സ്പീക്കര്‍ വിളിച്ച യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും തമ്മില്‍ വാദപ്രതിവാദമായി. പ്രതിപക്ഷ നേതാവ് വൈകാരികമായി പെരുമാറിയെന്ന് മുഖ്യമന്ത്രി ആരോപിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ബാലന്‍സാണ് പോയതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ അക്രമത്തില്‍ നാല് എംഎല്‍എ മാര്‍ക്ക് പരുക്കേറ്റെന്നും സതീശന്‍ ആരോപിച്ചു.

ഇന്നു നിയമസഭയില്‍ ചോദ്യോത്തരവേള തടസ്സമില്ലാതെ നടന്നിരുന്നെങ്കില്‍ ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട 3 ചോദ്യങ്ങള്‍ക്കാണു മുഖ്യമന്ത്രി ഉത്തരം നല്‍കേണ്ടിയികുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ 30 കോടി രൂപ നല്‍കാമെന്ന വാഗ്ദാനം ലഭിച്ചതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപണമുന്നയിച്ച ശേഷം ആദ്യമായാണു ലൈഫ് മിഷന്‍ സംബന്ധിച്ച ചോദ്യം സഭയില്‍ മുഖ്യമന്ത്രി നേരിടേണ്ടിയിരുന്നത്. ഈ സാഹചര്യത്തിലാണോ ഇന്നലെ നിസ്സാര ന്യായം നിരത്തി സ്പീക്കറെ കരുവാക്കി പ്രകോപനം സൃഷ്ടിച്ചതെന്ന സംശയവും പ്രതിപക്ഷത്തിനുണ്ട്.

ലൈഫ് പദ്ധതിക്കായി റെഡ് ക്രസന്റിന്റെ സഹായം സ്വീകരിക്കാന്‍ ധാരണാപത്രം ഒപ്പിട്ടതു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണോ എന്നതാണ് ആദ്യത്തെ ചോദ്യം. യോഗത്തിന്റെ മിനിറ്റ്‌സും തീരുമാനങ്ങളും എ.പി.അനില്‍കുമാറിന്റെ ചോദ്യത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലൈഫ് പദ്ധതിക്കു വിദേശസഹായം സ്വീകരിച്ചതിനെക്കുറിച്ചും ഇതിനു കേന്ദ്രാനുമതിയുണ്ടായിരുന്നോ എന്നതിനെക്കുറിച്ചും അന്‍വര്‍ സാദത്തിന്റെ ചോദ്യമാണു രണ്ടാമത്തേത്. റെഡ് ക്രസന്റില്‍നിന്നു സഹായം സ്വീകരിക്കുന്നതിനു യുഎഇ കോണ്‍സുലേറ്റ് ജനറലും ജീവനക്കാരുമായി മുഖ്യമന്ത്രി ഔദ്യോഗിക വസതിയില്‍ ചര്‍ച്ച നടത്തിയോ എന്ന കെ.കെ.രമയുടെ ചോദ്യവുമുണ്ട്. കഴിഞ്ഞയാഴ്ചയും മുഖ്യമന്ത്രി ചോദ്യത്തിനു മറുപടി നല്‍കിയിരുന്നെങ്കിലും ലൈഫ് മിഷനിലെ വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം മാത്രമാണുണ്ടായിരുന്നത്.

ലൈഫ് മിഷന്‍ ചോദ്യം സഭയില്‍ വരുമ്പോള്‍ പ്രകോപനപരമായ പല ഉപചോദ്യങ്ങളും പ്രതിപക്ഷത്തുനിന്നുണ്ടാകാന്‍ സാധ്യതയുണ്ട്. സ്പീക്കറുടെ നടപടിയിലും എംഎല്‍എമാരെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് ഇന്നു പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്താല്‍ ചോദ്യത്തിനു മുഖ്യമന്ത്രി നേരിട്ടു സഭയില്‍ ഉത്തരം നല്‍കേണ്ടിവരില്ലെന്നറിയാമായിരുന്നു. ഉപചോദ്യങ്ങളും ഒഴിവായി കിട്ടി. കഴിഞ്ഞയാഴ്ച ലൈഫ് മിഷന്‍ വിഷയത്തില്‍ മുഖ്യമന്ത്രിയും മാത്യു കുഴല്‍നാടന്‍ എംഎല്‍എയും പൊരിഞ്ഞ വാക്ക് പോരാണ് നടന്നത്. വികാര വിക്ഷോഭത്തോടെ മുഖ്യമന്ത്രി സഭയില്‍ പ്രതികരിക്കുന്നതും കണ്ടിരുന്നു. എന്നാല്‍ അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാനായി ആസൂത്രിതമായി നടത്തിയ നടപടികളായിരുന്നു വാച്ച് ആന്റ് വാഡ് ആക്രമണവും തുടര്‍ന്നുള്ള സഭപിരിച്ചുവിടലും എന്ന് അനുമാനിക്കുന്നു.

സഭയില്‍ നടന്ന അക്രമത്തില്‍ പ്രതിപക്ഷത്തെ കെ.കെ.രമ ഉള്‍പ്പടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. എന്നിട്ടും കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത് പ്രതിപക്ഷത്തിനെതിരെയാണ്. വാച്ച് ആന്റ് വാഡും, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും എംഎല്‍എമാരും പ്രതിപക്ഷ ബഹളത്തിനിടയിലേയ്ക്ക് തള്ളിക്കയറിയാണ് വിഷയം ഉണ്ടാക്കിയതെന്നാണ് പ്രതിപക്ഷ ആരോപണം. കക്ഷി നേതാക്കളുടെ യോഗത്തില്‍ മുഖ്യനും പ്രതിപക്ഷ നേതാവും തമ്മില്‍ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടിയതില്‍ നിന്നും സഭവരും ദിവസങ്ങളിലും കലുഷിതമായി മാറുമെന്ന മുന്നറിയിപ്പാണ് നല്കുന്നത്. നിയമസഭയില്‍ ഉത്തരം തേടേണ്ട ചോദ്യങ്ങളുടെ ഭാവിയും ്അവതാളത്തിലാകും. ഭരണ പക്ഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്നും സഭയില്‍ നിന്നും പ്രതിപക്ഷം ഒഴിഞ്ഞു പോകണമെന്നും അഭിപ്രായമുള്ളവരാണ്.

ഭരണപക്ഷത്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ആഗ്രഹങ്ങള്‍ക്കനുസരിച്ച് സ്പീക്കര്‍ എ.എന്‍.ഷംസീറും കൂടി ഉള്‍പ്പെട്ടതോടെ പ്രതിപക്ഷം തികച്ചും ഒറ്റപ്പെട്ടു പോയി.

സ്പീക്കര്‍ മുഖ്യനെ സുരക്ഷിതമായി പ്രതിപക്ഷ ചോദ്യാക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയെ കുറിച്ച് ഭരണപക്ഷം നടത്തുന്ന ഒളിച്ചു കളികള്‍ കൂടുതല്‍ അഴിമതിയുടെ കഥകള്‍ മറനീക്കി പുറത്തു കൊണ്ടു വരികയാണ്. സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാനനഷ്ടത്തിന് നോട്ടീസ് അയച്ചിട്ടും പിണറായി വിജയനും കുടുംബത്തിനും എതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും കേസ് കൊടുക്കാന്‍ പോലും തയ്യാറാകാത്തതിന് പിന്നില്‍ മുഖ്യന്‍ എന്തിനെയോ ഭയക്കുന്നുവെന്ന വിഷയം ഇന്ന സഭയില്‍ കലുഷിതമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കേണ്ടിയിരുന്നതാണ്. എല്ലാം സ്പീക്കര്‍ പിണറായിയ്ക്കായി ശരിയാക്കി കൊടുത്തു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുധാകരന്റെ കടുത്ത സമ്മര്‍ദത്തിന് പിന്നാലെ ഹൈക്കമാന്റ് അനുമതി നല്‍കി... കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി നാളെ ചുമതല ഏല്‍ക്കും...  (22 minutes ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസിയായ യുവാവ് റിയാദില്‍ മരിച്ചു  (43 minutes ago)

ജീവിതം മാറ്റിമറിച്ചു... കനകലത ഓര്‍മ്മയാകുമ്പോള്‍ മായാതെ നില്‍ക്കുന്നത് അനേകം സിനിമകളും സീരിയലുകളും; അവസാന നാളുകള്‍ ഏറെ കഷ്ടപ്പെട്ടു; ആരെന്നുപോലും അറിയില്ല, സ്വന്തം പേരും മറന്നു: അവസാനകാലത്തും ദുരിത ജീ  (50 minutes ago)

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു.... പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു, മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു  (53 minutes ago)

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവും എംഎൽഎയുമായ കെഎം സച്ചിൻ ദേവ് എന്നിവർ കെഎസ്ആർടിസി ഡ്രൈവറുമായി തർക്കമുണ്ടായ സംഭവം വലിയ വിവാദമായിരുന്നു.... ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്ത് വരു  (1 hour ago)

ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍  (1 hour ago)

മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ സിപിഎം അനുവദിക്കില്ല  (1 hour ago)

കരുവന്നൂരിൽ വീണ്ടും കണ്ടുകെട്ടാൻ ഇ.ഡി.  (1 hour ago)

കലിപ്പനും കാന്താരിയും അഴിക്കുള്ളിലേക്ക്...!  (1 hour ago)

കൊല്ലം പറവൂര്‍ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി മധ്യവയസ്‌കന്റെ ആത്മഹത്യാ ശ്രമം... മകന്‍ ഗുരുതരമായ പരുക്കേറ്റ് ആശുപത്രിയില്‍  (1 hour ago)

കണ്ണൂരില്‍ മദ്യലഹരിയിലായിരുന്ന അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

കള്ളക്കടൽ പ്രതിഭാസം’ കാരണം ജനജീവിതം ദുസ്സഹമാകുന്നു:- ബീച്ചിൽ പോകരുത്...  (2 hours ago)

യദുവിന്റെ പരാതിയിൽ കേസെടുക്കാതെ ചുറ്റിക്കളിച്ച പൊലീസ്, കോടതി ഉത്തരവനുസരിച്ച് മേയർക്കും എം.എൽ.എയ്ക്കുമെതിരെ കേസ് എടുത്തു:- ഡ്രൈവറുടെ ഹർജിപ്രകാരമുള്ള കേസിൽ, ജാമ്യമില്ലാക്കുറ്റം ഉൾപ്പെടെ കൂടുതൽ വകുപ്പുകൾ  (2 hours ago)

മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കം സംബന്ധിച്ച് കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയ അഭിഭാഷകനായ ബൈജു നോയൽ ആദ്യമായല്ല ഇത്തരം സംഭവങ്ങളിൽ ഇടപെടുന്നത്.....ആരാണ് അഭിഭാഷകനായ ബൈ  (2 hours ago)

മൂന്ന് മലയാളികളുടെ വേഗത്തിലും കുതിപ്പിലും ഇന്ത്യന്‍ പുരുഷ റിലേ ടീം പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടി  (2 hours ago)

Malayali Vartha Recommends