വെടക്കാക്കി തനിക്കാക്കാന്‍ ഗോവിന്ദന്‍, പിണറായിയെ കൊണ്ടേ പോകൂവെന്ന് സ്വപ്‌ന. ഉളുപ്പുണ്ടോ സഖാക്കളെ .....
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ എനിക്കെതിരെ കേസെടുത്തോളൂ എന്നാലും ഞാ്ന്‍ തളരില്ല. ഞാന്‍ മരിച്ചു പോയാലും എന്റെ കുടുംബവും വക്കീലും പിണറായി വിജയനും കുടുംബത്തിനും എതിരെ പോരാടുക തന്നെ ചെയ്യും. സ്വപ്‌നയുടെ വാക്കുകള്‍ കടംകൊണ്ടിട്ടാണോയെന്നറിയില്ല സിപിഎം സ്വപ്‌നയ്‌ക്കെതിരെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും പരാതി നല്കാന്‍ തന്നെ ഇറങ്ങി തിരിച്ചിരിക്കുകയാണ്.
സ്വപ്‌നസുരേഷ് കേരള സര്‍ക്കാരിനും സിപിഎമ്മിനും എതിരെ ഉയര്‍ത്തുന്ന ആരോപണ പ്രത്യാരോപണങ്ങളും വെല്ലുവിളികളും എങ്ങനെയെങ്കിലും ഒതുക്കാനായി സിപിഎം തന്നെ രംഗത്തെത്തിയിരിക്കുന്നു. സ്വപ്‌നയുടെ വെളി്‌പെടുത്തലുകള്‍ കേരള സമൂഹത്തില്‍ സിപിഎമ്മിന് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സിപിഎം തന്നെ നേരിട്ടിറങ്ങി ഒതുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്വപ്നയെ ഒരു തവണ കൂടി ജയിലിലാക്കി കിട്ടാനാണിപ്പോഴുള്ള ശ്രമം. അതിനായ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പോലീസ് സ്‌റ്റേഷനുകളില്‍ പാര്‍ട്ടി ഏര്യാനേതാക്കള്‍ കേസുകള്‍ നല്കണമെന്ന നിര്‍ദ്ദേശമാണ് സിപിഎം നല്കിയിരിക്കുന്നത്.
പിണറായി വിജയനും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ മറുപടി പറയാതെ സ്വപ്നയെ മോശക്കാരിയാക്കി ചിത്രീകരിക്കുകയെന്ന മറുതന്ത്രമാണ് സിപിഎം പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. അതിനായി പ്രത്യോക പോലീസുകാരെയും നിയമവിദഗദ്ധരേയും കണ്ടെത്തുന്ന തിരിക്കിലാണ് സിപിഎം. ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥ സമാപിച്ചു കഴിഞ്ഞാല്‍ സ്വപ്നയെ ഒതുക്കുകയെന്ന ലക്ഷ്യമാണ് ഏറ്റവും പ്രധാനമെന്ന് പ്രഖ്യപിച്ചും കഴിഞ്ഞു. അതിന്റെ ആദ്യ വെടി എം.വി. ഗോവിന്ദന്റെ സ്വന്തം നാടായ തളിപറമ്പില്‍ നിന്നു തന്നെ പൊട്ടി പുറപ്പെടുകയും ചെയ്തു.സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കും എതിരെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത സ്വപ്‌നയ്‌ക്കെതിരെ സിപിഎം പ്രതിരോധത്തിന് തുടക്കമായതായി കരുതുന്നു.
മാര്‍ച്ച് 9നു ഫെയ്‌സ്ബുക് ലൈവിലൂടെ സ്വപ്ന സുരേഷ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പൊതുജന മധ്യത്തില്‍ അപമാനിച്ചെന്നാണു പരാതി. 2ാം പ്രതിയായ വിജേഷ് പിള്ള സ്വപ്നയെ സമീപിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ 30 കോടി രൂപ നല്‍കാമെന്ന് എം.വി.ഗോവിന്ദന്‍ അറിയിച്ചിട്ടുണ്ടെന്നും ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പറഞ്ഞതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും സര്‍ക്കാരിനെയും നിരന്തര ആരോപണങ്ങളാല്‍ വെള്ളം കുടിപ്പിക്കുന്ന സ്വപ്ന സുരേഷിനെ കണ്ണൂരിലേക്ക് കൊണ്ടുവന്നു കേസില്‍ കുടുക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ക്രൈംബ്രാഞ്ചിനേയും വിജിലന്‍സിനേയും നയപരമായി ഉപയോഗിക്കാനും ധാരണയുണ്ടായിട്ടുണ്ട്. ക്രൈംബ്രാഞ്ചിലുള്ള ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങള്‍ ശക്തമാക്കിയത്.
മുഖ്യമന്ത്രി അടക്കമുള്ള പാര്‍ട്ടി നേതാക്കളുടെ അതീവവിശ്വസ്തനായ ഇയാള്‍ക്ക് അടുത്ത കാലത്താണ് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരണസ്മരണ എന്നതു പോലെ ആഭ്യന്തര വകുപ്പ് പ്രമോഷന്‍ നല്‍കിയത്. ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താന്‍ കേസുകള്‍ ചിക്കി പെറുക്കിയെടുത്തതിനു പിന്നിലും ബുദ്ധികേന്ദ്രം ഈ ഉദ്യോഗസ്ഥന്‍ തന്നെയാണെന്നാണ് വിവരം.
സിപിഎം പ്രതിസന്ധി നേരിടുന്ന പല കേസുകളിലും ആത്മമിത്രമായി മാറിയത് ഈ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കാറുണ്ട്. സമരം ചെയ്ത യുവമോര്‍ച്ച പ്രവര്‍ത്തകരെ ബൂട്ടിട്ടു ചവുട്ടിയതും ഫസല്‍ വധക്കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ കുപ്പി സുബീഷിനെ അടിച്ചു പതംവരുത്തി മൊഴി മാറ്റി പറയിപ്പിച്ച് പാര്‍ട്ടി ചാനലിലൂടെ പ്രചരിപ്പിച്ചതും ഈ ഉന്നത ഉദ്യോഗസ്ഥന്റെ ബുദ്ധിയാണെന്ന ആരോപണവുമുണ്ടായിരുന്നു.
സിപിഎമ്മിനും സര്‍ക്കാരിനും തലവേദനയായി മാറിയ സ്വപ്ന സുരേഷിനെ ആകാശ് തില്ലങ്കേരിയെ നേരിട്ടതുപോലെ നിയമപരമായി ഒതുക്കാനാണ് സിപിഎം നീക്കങ്ങള്‍ നടത്തുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മണ്ഡലമായ തളിപറമ്പില്‍ നിന്നാണ് ഇതിന്റെ ഭാഗമായി പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്ും വരും ദിവസങ്ങളില്‍ സ്വപ്നയ്‌ക്കെതിരെ കണ്ണൂര്‍ ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ പരാതികള്‍ നല്കാന്‍ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുള്ളതായി അറിയുന്നു.
https://www.facebook.com/Malayalivartha