എന്തൊരു കരുതലാണ് നമ്മുടെ ഇ പി ജയരാജന്...വി ഡി സതീശനും ആളുകളും ഞങ്ങളുടെ സ്ത്രീകളെ കയറി പിടിക്കുന്നു..ഇതെല്ലാം ചെയ്യുമ്പോൾ ഞങ്ങൾ അങ്ങേയറ്റം നോക്കിനിക്കുമെന്നാണോ? തിരിച്ച് മറുപടിയുമായി സതീശനും രംഗത്ത്...
എന്തൊരു കരുതലാണ് നമ്മുടെ ഇ പി ജയരാജന്, സ്വന്തം പാർട്ടിയിലെ വനിതാ പ്രവർത്തകരോട്...തങ്ങളുടെ പാർട്ടിയിൽ മാത്രമാണോ..ഈ വനിതകൾ ഉള്ളതെന്ന ഓർക്കണം...നിയമസഭയിൽ ഭരണപക്ഷത്തുള്ളവർ കെ കെ രമയെ പോലുള്ള പ്രതിപക്ഷത്തുള്ള നേതാക്കളുടെ കൈയോടിച്ചിട്ടപ്പോൾ അതൊന്നും ജയരാജൻ കണ്ടതുമില്ല..കേട്ടതുമില്ല...ഇപ്പോൾ അനാവശ്യമായി ഞങ്ങളുടെ പ്രവർത്തകരെ തൊട്ടു പിടിച്ചു എന്നൊക്കെ പറഞ്ഞു കൊണ്ട് രക്തം തിളച്ച് പ്രതിപക്ഷ നേതാവ് സതീശന് മേൽ കുതിര കയറുകയാണ് ജയരാജൻ..കെ പി സി സി പ്രസിഡന്റിന് ഒത്ത നിലയിലാണ് വി ഡി സതീശന്റെ ഇപ്പോഴത്തെ പ്രവർത്തനം, വി ഡി സതീശനും ആളുകളും ഞങ്ങളുടെ സ്ത്രീകളെ കയറി പിടിക്കുവാണ്.ഏടിയെല്ലാനാണ് പിടിച്ചത്. അതെല്ലും ഞങ്ങള് നോക്കി നിക്കുമെന്നാണോ സതീശൻ ധരിച്ചത്? ഞങ്ങളുടെ ശരീരത്തില് ജീവൻ ഉള്ളിടത്തോളം സതീശാ അതിനൊന്നും ഞങ്ങൾ നിന്ന് തരില്ല. നിങ്ങൾ എന്തൊക്കെയാണ് കാണിച്ച് കൂട്ടിയത്.
സ്ത്രീ എം എൽ എമാരെ കൈയ്യേറ്റം ചെയ്തില്ലേ. അവരെ അങ്ങേയറ്റം ആക്ഷേപിച്ചില്ലേ. ഇതെല്ലാം ചെയ്യുമ്പോൾ ഞങ്ങൾ അങ്ങേയറ്റം നോക്കിനിക്കുമെന്നാണോ?അന്ന് കേരളത്തിൽ ഞങ്ങൾ ചെയ്തതിന്റെ പേരിൽ ഞങ്ങൾക്കെതിരെ നടപടിയെടുത്തു. യു ഡി എഫിന്റെ എം എൽ എമാർ എന്തൊക്കെ കാണിച്ച് കൂട്ടി , അവർക്കെതിരെ എന്നിട്ട് നടപടിയെടുത്തോ? അവർക്കെതിരെ പരാതി കൊടുത്തിട്ട് കേസെടുത്തോ?വനിതാ എം എൽ എമാരെ അടിച്ച് ആശുപത്രിയിലാക്കിയില്ലേ? ശിവൻകുട്ടിയെ അടിച്ച് ബോധം കെടുത്തിയില്ലേ? കേസെടുത്തോ? യു ഡി എഫ് കാലത്ത് നിങ്ങൾ കേസെടുത്തിട്ടുണ്ടോ? അതുകൊണ്ട് നിങ്ങൾക്ക് എന്ത് മാന്യതയാണ് ഉള്ളത്? വി ഡി സതീശൻ വല്ലാത്തൊരു അവസ്ഥയിലാണ് ഉള്ളത്. അദ്ദേഹത്തിന്റെ നില ശരിയായ നിലയിലല്ല. അദ്ദേഹം അദ്ദേഹത്തിന്റെ പ്രസിഡന്റിന് ഒത്ത നിലയിലാണ്. അദ്ദേഹത്തിന്റെ പ്രസിഡന്റ് അദ്ദേഹത്തെ എന്തോ വിളിച്ചു. അത് സഹിക്കാൻ കഴിയാത്തോണ്ട് അദ്ദേഹം നമ്മുക്കെതിരെ വന്നിട്ട് എന്ത് കാര്യം, അത് സുധാകരനോട് പോയി പറയൂ'എന്നാണ് സുധാകരന്റെ വാക്കുകൾ..
എന്തൊരു കരുതലാണ് ആ വാക്കുകളിൽ നിറയുന്നതെന്ന് ഓർക്കണം..ഇതിന് അതെ പാളയത്തിൽ സതീശനും തിരിച്ചടിച്ചിട്ടുണ്ട്..നിയമസഭയിൽ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് ഇപിയെ പോലെയുള്ള ഒരാൾ പ്രതിപക്ഷത്തിന് ക്ലാസെടുക്കുന്ന വിചിത്രമായ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നായിരുന്നു വിഡി സതീശൻ വിമർശിച്ചത്. എംഎൽഎ ആയിരിക്കുമ്പോൾ അദ്ദേഹം തല്ലിത്തകർത്ത സ്‌പീക്കറുടെ കസേര എവിടെയെന്ന് ഞാൻ അന്വേഷിച്ചു. പാലായിലെ ഒരു ഗോഡൗണിൽ കിടക്കുന്നുണ്ടെന്നാണ് വിവരം. ഇക്കാര്യം വിനയപൂർവം ഇപിയെ ഓർമിപ്പിക്കുകയാണ്, എന്നും സതീശൻ പറഞ്ഞിരുന്നു.ഏതായാലും വെറുതെ അടി കൊടുത്ത് അടി വാങ്ങേണ്ട വല്ല ആവശ്യമുണ്ടോ..ഈ ഒരു സാഹചര്യത്തിൽ ജയരാജനോടായി കുറച്ചു കാര്യങ്ങൾ..
സ്വന്തം പാർട്ടിയിലെ വനിതാ നേതാക്കളെ കൈയേറ്റം ചെയ്തപ്പോൾ..കൈയേറ്റം ചെയ്തോ എന്ന് പോലും പറയാൻ പറ്റില്ല..അങ്ങനെ ചെയ്തപ്പോൾ ശെരിക്കും കൊണ്ടു..ഇവിടെ സ്ത്രീ സുരക്ഷയെ പാട്ടി ഘോരം ഘോരം പ്രസംഗിക്കുന്ന നിങ്ങൾ തന്നെ ഭരിക്കുന്ന ഈ നാട്ടിൽ..ദിവസം എത്ര സ്ത്രീകൾ അതിക്രമത്തിന് ഇരയാകുന്നുണ്ടെന്ന് അറിയുമോ..കഴിഞ്ഞ കുറച്ചു ദിവസന്തങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് നടുറോഡിൽ ഒരു വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം നടന്നു..സഹായത്തിനായി താങ്കളുടെ എല്ലാം എല്ലാം ആയ പിണറായി ഭരിക്കുന്ന ആഭ്യന്തര വകുപ്പിലെ പോലീസിനെ വിളിച്ചപ്പോൾ തിരിഞ്ഞു പോലും നോക്കിയില്ല..അത് ജയരാജൻ സഖാവ് അറിഞ്ഞോ എന്തോ..സംഭവം നടന്ന് നിമിഷങ്ങൾക്കകം പേട്ട പൊലീസിൽ വിവരം അറിയിച്ചിട്ടും പേട്ട പൊലീസ് അനങ്ങിയില്ലെന്നാണ് പരാതി. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട പൊലീസ് കേസെടുത്തത്, മൂന്ന് ദിവസത്തിന് ശേഷം മാത്രം ഇതെല്ലം സഖാവ് അറിഞ്ഞോ എന്തോ..
മുഖ്യന് സുരക്ഷ കൊടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം പൊലീസിന് ഉണ്ട്. അത് കഴിഞ്ഞ് സമയം ഉണ്ടെങ്കിൽ വരും.ആ ഒരു മട്ടാണ് പൊലീസിന്..കറുത്ത മാസ്ക് ഇട്ടവരെ പോലും പറന്നു ചെന്ന് പിടിക്കാൻ ഉള്ള ഒരു ആവേശം പോലും സ്ത്രീകളുടെ നേരെ ഉള്ള ആക്രമണ പരാതിയിൽ എടുക്കുന്നില്ല കഷ്ടം പക്ഷെ ഞങ്ങളുടെ സഖാക്കളേ ആരെയെങ്കിലും എന്തേലും പറഞ്ഞാൽ ഇതുപോലെ സഖാക്കൾക്ക് രക്തം തിളക്കും..ഇത് എല്ലാം സ്ത്രീകളുടെ കാര്യത്തിൽ കാണിച്ചിരുനെൽ എന്നെ നാട് നന്നായേനെ..
https://www.facebook.com/Malayalivartha