Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

സിപിഎമ്മിലെ പിണറായി വിജയന്‍ മുതല്‍ താഴെത്തട്ടിലുള്ള എല്ലാ നേതാക്കളുമായും ഫാരിസിന് ബിസിനസ് ബന്ധങ്ങളുണ്ട്. പെട്ടെന്ന് ബിസിനസ് തലവനായി വളര്‍ന്നതിന് പിന്നില്‍ രാഷ്ട്രീയക്കാരുടെ അഴിമതി പണമാണമെന്ന് നേരത്തെ വി.എസ്.അച്യുതാനന്ദന്‍ കേരളത്തോട് പറഞ്ഞിരുന്നു

22 MARCH 2023 06:00 PM IST
മലയാളി വാര്‍ത്ത

More Stories...

എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഗാഢമായി ചിന്തിക്കണം; കോൺഗ്രസ് വിട്ടവരെ തിരിച്ചു വിളിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിലെ ജനങ്ങള്‍ പുതുയുഗ പിറവിയ്ക്ക് തുടക്കമിടും; നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ ടീം യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശബരിമല സ്ത്രീപ്രവേശന വിഷയം; അടിയന്തരമായി സുപ്രീം കോടതിയിൽ നൽകിയ ഈ റിട്ടൺ സബ്മിഷൻ പിൻവലിക്കണം; മുൻ ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം പൂർണ്ണമായും അംഗീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തെരെഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ പ്രശ്‌നമില്ല; തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ്പൂര്‍ണ്ണ സജ്ജമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കൃഷ്ണപിള്ള സ്മാരകം തകർത്തതിന് പിന്നിൽ ആരാണ്? പോരാട്ടം പൊളിറ്റിക്കൽ ക്രിമിനലുകൾക്ക് എതിരെയാണെങ്കിൽ ജി സുധാകരൻ അത് വെളിപ്പെടുത്തണമെന്ന് സന്ദീപ് വാചസ്പതി

ഫാരിസ് അബൂബക്കറെന്ന ബിസിനസുകാരന്റെ വളര്‍ച്ച സിനിമാക്കഥയെ വെല്ലുന്ന തരത്തില്ഡ ഇപ്പോഴും അതിശയമായി തുടരുകയാണ്. ബിനിസില്‍ വളര്‍ന്നതിനേക്കാള്‍ രാഷ്ട്രീയ സൗഹൃദങ്ങളുടെ കാര്യത്തില്‍ മറ്റേതൊരു ബിസിനസുകാരനേക്കാളും മുകളിലാണ് ഫാരിസിന്റെ സ്ഥാനം. സിപിഎമ്മിലെ പിണറായി വിജയന്‍ മുതല്‍ താഴെത്തട്ടിലുള്ള എല്ലാ നേതാക്കളുമായും ഫാരിസിന് ബിസിനസ് ബന്ധങ്ങളുണ്ട്. പെട്ടെന്ന് ബിസിനസ് തലവനായി വളര്‍ന്നതിന് പിന്നില്‍ രാഷ്ട്രീയക്കാരുടെ അഴിമതി പണമാണമെന്ന് നേരത്തെ വി.എസ്.അച്യുതാനന്ദന്‍ കേരളത്തോട് പറഞ്ഞിരുന്നു. വെറുക്കപ്പെട്ട ആ പരാമര്‍ശത്തിലൂടെ കേരളത്തില്‍ ഫാരസിനെ എല്ലാ വരും അറിഞ്ഞു.

പിണറായി വിജയന്റെയും കുടംബത്തിന്റെയും സ്വത്തുക്കള്‍ സംരക്ഷിക്കുന്നത് ഫാരിസാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. പിണറായിയുടെ മാത്രമല്ല പല രാഷ്ട്രീയ നേതാക്കളുടേയും ബിനാമിയാണ് ഫാരിസെന്ന ഇഡി കണ്ടെത്തിയതല്ല. ഇഡിയേയും , ആദായ നികുതി വകുപ്പിനേയും സ്വപ്‌ന അങ്ങോട്ട് എത്തിക്കുകയായിരുന്നു . പിണറായി വിജയന്റെയും മകള്‍ വീണ വിജയന്റെയും സ്വത്ത് വിവരങ്ങള്‍, അനധികൃത സമ്പാദ്യം എന്നിവയെ കുറിച്ചെല്ലാം സ്വപ്‌ന സുരേഷിന് വ്യക്തമായി അറിവുണ്ടായിരുന്നു. സ്വപ്‌ന ഇഡിയ്ക്ക് തെളിവ് സഹിതം നല്കിയ വിവരങ്ങളാണ് ഇഡി ഇപ്പോള്‍ അന്വേഷിക്കുന്നത്.

എന്നാല്‍ അന്വേഷണം ഫാരിസ് അബൂബേക്കറിലേയ്ക്ക് എത്തുമെന്ന് അയ്യാള്‍ നേരത്തെ അറിയാമായിരുന്നു. അതുകൊണ്ട് സ്വപ്‌ന സുരേഷിനെ അനുനയിപ്പിച്ച് തങ്ങളുടെ വഴിയ്ക്ക് കൊണ്ടു വന്നാല്‍ കേസിലെ തെളിവുകളെല്ലാം നശിപ്പിക്കാമെന്ന് ഫാരിസും സംഘവും കരുതയിരുന്നു. പലവിധ ബിസിനസുകള്‍ നടത്തി നഷ്ടത്തില്‍ നിന്ന സമയത്താണ് വിജേഷ് പിള്ള ഫാരിസുമായി ബന്ധപ്പെടുന്നത്.

ഫാരിസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വിജേഷ് പിള്ള ബാംഗ്ലൂരിലെത്തി സ്വപ്‌ന സുരേഷിനെ കണ്ടെതെന്നാണ് പുറത്തു വരുന്ന വിവരം. കേസില്‍ നിന്ന് പിന്മാറിയാല്‍ രാജ്യം വിടാനുള്ള പാസ്‌പോര്‍ട്ടും ജീവിക്കാനായി മുപ്പത് കോടി രൂപയും വിജേഷ് പിള്ള സ്വപ്‌ന സുരേഷിന് വാഗ്ദാനം നല്കിയിരുന്നു. അതല്ല കേസുമായി മുന്നോട്ട് പോകാനാണ് ഭാവമെങ്കില്‍ എം.വി.ഗോവിന്ദനെ പോലുള്ളവര്‍ കൊല്ലാന്‍ പോലും മടിക്കില്ലെന്ന ഭീഷണിയും മുഴക്കിയിരുന്നു.

വിജേഷ് പിള്ളയ്ക്ക് എ.വി.ഗോവിന്ദനുമായി ബന്ധമില്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ പേര് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. സ്വപ്നയെ അ്‌നുനയിപ്പിച്ച് കേസില്‍ നിന്ന് പിന്മാറിയാന്‍ വിജേഷ് പിള്ളയ്ക്ക് അഞ്ചു കോടി രൂപയും ഫാരിസ് അബൂബക്കര്‍ ഓഫര്‍ ചെയ്തിരുന്നു. സ്വ്പനയെ ഭീഷണിപ്പെടുത്തി കേസില്‍ വിജഷ് പിള്ള വെറും ബിനാമി ാത്രമായിരുന്നു. അന്ന് ഹോട്ടലില്‍ വിജേഷിനോടൊപ്പമുണ്ടായിരുന്ന വ്യക്തി ഫാരിസാണോയെന്ന കാര്യത്തിലും സംശയം തുടരുകയാണ്.

പിണറായി വിജയനേയും കുടുംബത്തേയും കേസുകളില്‍പെടുത്താതെ സംരക്ഷിക്കേണ്ടത് ഫാരിസിന്റെയും കൂടി ആവശ്യമായിരുന്നു.  ഇഡി , ഇന്‍കംടാക്‌സ് അന്വേഷണങ്ങള്‍ തന്നിലേയ്ക്കും എത്തുമെന്നും ഫാരിസ് ഭയപ്പെട്ടിരുന്നു. സ്വപ്നയെ മയപ്പെടുത്താന്‍ കഴിഞ്ഞതുമില്ല ഫാരിസിന് അന്വേഷണത്തില്‍ നിന്നും ര്കഷപ്പെടാന്‍ കഴിഞ്ഞതുമില്ല.വി.എസ് .ഭരണകാലത്ത് ഇത്തരം ബിനാമി അവതാരങ്ങളെ ഭരണത്തിന്റെ പിരസിരത്ത് പോലും അടുപ്പിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.

ഫാരിസ് അബൂബക്കറിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം നടന്നതായുള്ള പ്രാഥമിക കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ഇഡി) തെളിവുശേഖരണം തുടങ്ങി. ആദായനികുതി (ഐടി) ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫിസുകളിലും നടന്ന  ഐടി പരിശോധനകളില്‍ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ഫാരിസുമായി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തുന്ന കെട്ടിട നിര്‍മാതാക്കള്‍, ഇടനിലക്കാര്‍ എന്നിവരുടെ കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിലും ഫ്‌ലാറ്റുകളിലും തിങ്കളാഴ്ച രാത്രിയും ഇന്നലെ പകലുമായി പരിശോധന തുടരുന്നുണ്ട്. ഫാരിസുമായി ബിസിനസ് ബന്ധമുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ മൊഴികളും രേഖപ്പെടുത്തുന്നുണ്ട്..

വര്‍ഷങ്ങളായി ഫാരിസിന്റെ ഇടനിലക്കാരനായ കണ്ണൂര്‍ പിലാക്കണ്ടി സ്വദേശിയുടെ ചിലവന്നൂരിലെ ഫ്‌ലാറ്റില്‍ ഐടി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു ഫ്‌ലാറ്റ് മുദ്രവച്ചു. തിങ്കളാഴ്ച വൈകിട്ടു തുടങ്ങിയ പരിശോധന ഇന്നലെ വൈകിട്ട് 7 മണിക്കാണു അവസാനിച്ചത്. ചിലവന്നൂരിലെ കെട്ടിട നിര്‍മാതാവിന്റെ കേരളത്തിലെ മുഴുവന്‍ അപ്പാര്‍ട്‌മെന്റ് പ്രോജക്ടുകളിലും പിലാക്കണ്ടി സ്വദേശിക്കു സ്വന്തം ഫ്‌ലാറ്റുകളുണ്ട്. ഇയാള്‍ ഫാരിസിന്റെ ബെനാമിയാണെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്.

കൊച്ചിയിലെ തണ്ണീര്‍ത്തടങ്ങള്‍, പൊക്കാളിപ്പാടങ്ങള്‍, കണ്ടല്‍ക്കാടുകള്‍, ചെമ്മീന്‍കെട്ടുകള്‍ എന്നിവിടങ്ങളില്‍ 2008 മുതല്‍ ഫാരിസ് അബൂബക്കര്‍ വന്‍തോതില്‍ പണമിറക്കിയതിന്റെ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. റവന്യു ഉദ്യോഗസ്ഥരെയും തദ്ദേശസ്ഥാപനങ്ങളെയും സ്വാധീനിച്ച് ഇത്തരം ഭൂമികള്‍ കരഭൂമിയായി രേഖയുണ്ടാക്കിയാണു ഫാരിസ് കെട്ടിട നിര്‍മാതാക്കള്‍ക്കു മറിച്ചു വിറ്റത്. ഇത്തരം ഇടപാടുകള്‍ക്ക് സിപിഎമ്മിന്റെ വന്‍നേതൃനിര തന്നെ ഫാരിസിനെ സഹായിച്ചിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കണ്ടല്‍ക്കാടുകളും, പൊക്കാളിപാടങ്ങളും , തണ്ണീര്‍തടങ്ങളും നികത്തി കരഭൂമിയായി വില്ക്കുമ്പോള്‍ സിപിഎം നേതാക്കള്‍ക്ക് കൈക്കൂലിയല്ല, ഷെയറായാണ് പണം നല്കിയിരുന്നത്. അതായത് ചിലവില്ലാതെ വലിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകളില്‍ നിന്ന് വന്‍തുകകള്‍ ലാഭമായി ലഭിച്ചു കൊണ്ടിരുന്നു. അങ്ങനെയാണ് സിപിഎമ്മില്‍ ഒരു വിഭാഗത്തിന്റെ വേണ്ടപ്പെട്ടവനായി ഫാരിസ് മാറിയത്.

ഉറവിടം വെളിപ്പെടാത്ത 100 കോടിരൂപ അടുത്തകാലത്തു ഫാരിസിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലേക്ക് എത്തിയെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഐടി വിഭാഗം പരിശോധന തുടങ്ങിയതെങ്കിലും ഫാരിസ് നേരത്തെ നിരീക്ഷണത്തിലായിരുന്നു.ഫാരിസ് അബൂബക്കറുമായി റിയല്‍ എസ്റ്റേറ്റ് ബന്ധമുള്ള ശോഭ ഡെവലപ്പേഴ്‌സിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. മലയാളിയായ പിഎന്‍സി മേനോന്റെ ഉടമസ്ഥതയിലുള്ള ശോഭാ ഡെവലപ്പേഴ്സില്‍ കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് ഓഹരിപങ്കാളിത്തമുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ ഇപ്പോഴത്തെ റെയ്ഡിന് രാഷ്ട്രീയ സ്വഭാവവും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. കര്‍ണാടത്തില്‍ അടുത്തിടെ തെരഞ്ഞെടുപ്പു നടക്കാനിരിക്കയാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന എന്നതും ശ്രദ്ധേയമാണ്.

ഫാരിസിന് സിപിഎം രാഷ്ട്രീയത്തില്‍ മാത്രമല്ല കോണ്‍ഗ്രസ് , ബിജെപി നേതാക്കളുമായും ബിസിനസ് സംരംഭങ്ങളുള്ളതായുള്ള വിവരമാണ് പുറത്തു വരുന്നത്. ഫാരിസിന് 97 കമ്പനികളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇവയില്‍ പലതിലും ഫാരിസ് ഉള്‍പ്പെട്ടിട്ടില്ല. പകരം കുടുംാംഗങ്ങളേയാണ് ഡയറക്ടര്‍മാരായി നിശ്ചയിച്ചിരിക്കുന്നത്. ഇത്തരം കമ്പനികളിലാണ് രാഷ്ട്രീയ നേതാക്കള്‍ക്ക് നിക്ഷേപമുള്ളത്. ബാംഗലൂരില്‍ വീണ വിജയന്‍ ആരംഭിച്ച സ്ഥാപനത്തിന്റെ മെയിന്‍ സ്‌പോണ്‍സര്‍ ഫാരിസ് ആണെന്ന കാര്യം നേരത്തെ സിപിഎമ്മില്‍ ഉയര്‍ന്നുവന്നിരുന്നു. കോടികള്‍ കൊണ്ട് അമ്മാനമാടുന്നത് അഴിമതി പണമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഫാരിസ് രാഷ്ട്രീയക്കാരുടെ പണം സ്വീകരിച്ചതും ബിസിനസ് നടത്തി ലാഭം കൊടുത്തതു.

എന്നാല്‍ സ്വ്പന സുരേഷിന്റെ വെല്ലുവിളിയും തെളിവുകളും ഫാരിസിനെയും കിടത്തുമെന്നുറപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് സ്വ്പനയെ സ്വാധീനിക്കാനായി പരിചിതനല്ലാത്ത വിജേഷ് പിള്ളയെ ബാംഗ്ലൂരിലേയ്ക്ക് അയച്ചത്. സ്വപ്‌നയ്ക്ക് പരിചമില്ലാത്ത ആളായതു കൊണ്ട് ഓഫര്‍ സ്വീകരിക്കുമെന്നായിരുന്ന ധാരണ, ഓഫര്‍ സ്വീകരിച്ചില്ലെങ്കിലും വിവരങ്ങള്‍ പുറത്തുവിടുമെന്നും ധരിച്ചില്ല. എല്ലാ കണക്ക് കൂട്ടലുകളും സ്വപ് ഫെയ്‌സ് ബുക്ക് ലൈവിലൂടെ തകര്‍ത്തു. അതോടെ ഫാരിസിന്റെ അടിത്തറയും ഇളകി തുടങ്ങി.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെല്ലുവിളിക്കുക ചത്തൊടുങ്ങുക...ഇറാന്‍ തലവന്മാരുടെ ഗതി ! ചിതറിത്തെറിച്ച ലാരിജാനിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പെറുക്കി കൂട്ടുകയാണ് ഇറാന്‍ സേന !!!ഇനി പടമാകുന്നത് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി; നി  (8 minutes ago)

റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിലെ കര്‍ശന നിയന്ത്രണങ്ങളില്‍ അമേരിക്ക താല്‍ക്കാലികമായി ഇളവ് അനുവദിച്ചു  (50 minutes ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍  (59 minutes ago)

ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കാന്‍ ആര്‍ഡിഒയുടെ ഉത്തരവ്  (1 hour ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിതാവിന്റെ സഹോദര പുത്രന്‍ അറസ്റ്റില്‍  (1 hour ago)

കുവൈത്തിന് നേരെ മിസൈല്‍ഡ്രോണ്‍ ആക്രമണശ്രമം  (1 hour ago)

സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം...  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരായ കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് നൽകിയേക്കുമെന്ന് സൂചന...?  (3 hours ago)

എൽ.പി.ജി സിലിണ്ടർ വിതരണത്തിന്റെ മുൻഗണനാ പട്ടികയിൽ...  (3 hours ago)

നഷ്ടപരിഹാരം ലഭിക്കുന്നതിന് ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി  (3 hours ago)

ഇലക്ട്രിക് കാർ ചാർജ് ചെയ്യാനിട്ട് വീട്ടുകാർ ഉറങ്ങാൻ പോയതിന് പിന്നാലെ പൊട്ടിത്തെറി... എട്ട് പേർ കൊല്ലപ്പെട്ടു  (3 hours ago)

വിനോദയാത്ര പോയയാൾ മടങ്ങിയെത്തിയത് പരിക്കേറ്റ് ഗുരുതരാവസ്ഥയിലെന്ന് പരാതി....  (4 hours ago)

സൗദിയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്  (5 hours ago)

എറണാകുളം ജം​ഗ്ഷൻ സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലെ നവീകരണജോലി ആരംഭിച്ചു....  (5 hours ago)

Malayali Vartha Recommends