Widgets Magazine
13
May / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നട ഇടവമാസ പൂജകള്‍ക്കായി നാളെ തുറക്കും...


ഇന്ത്യ - പാക് സംഘര്‍ഷത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ പാക് പ്രകോപനം ... അതിര്‍ത്തിയില്‍ പറന്നെത്തിയ പാക് ഡ്രോണുകള്‍ തകര്‍ത്ത് ഇന്ത്യ


24 മണിക്കൂറും ആഴ്‌ചയിൽ ഏഴ് ദിവസവും വിശ്രമമില്ലാതെ നിരീക്ഷണം.. ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കാൻ 10 ഉപഗ്രഹങ്ങൾ..ഐഎസ്ആർ‌ഒ ചെയർമാൻ വി നാരായണൻ..


ഗുജറാത്തിന്റെ അന്താരാഷ്ട്ര അതിർത്തി ജില്ലയിൽ... ജനങ്ങൾ വ്യത്യസ്തമായ രീതിയിലാണ് കേന്ദ്രസർക്കാർ, മുന്നോട്ടുവച്ച ബ്ളാക്ക് ഔട്ട് പ്രോട്ടോക്കോൾ പാലിക്കുന്നത്...


കോസ്മറ്റിക് ക്ലിനിക്കിൽ മുമ്പും ശസ്ത്രക്രിയയ്ക്കു വിധേയനായ ഒരാൾ മരിച്ചു: യുവതിക്ക്‌ കൈ, കാൽ വിരലുകൾ നഷ്ടപ്പെട്ടതിൽ കുറ്റക്കാരാണെന്ന കണ്ടെത്തൽ നിലനിൽക്കെ ആശുപത്രിയ്ക്ക് ആരോഗ്യവകുപ്പ് ലൈസൻസ് നൽകി...

പിണറായി വിജയന്റെ ഭാവി തീരുമാനിക്കുന്ന വിധിയില്‍ അടയിരിക്കുന്ന ലോകായുക്തയ്ക്ക് ഇനി എത്രനാള്‍ മുഖ്യനെ രക്ഷിക്കാന്‍ കഴിയുമെന്ന ചോദ്യമാണുയരുന്നത്

24 MARCH 2023 11:55 AM IST
മലയാളി വാര്‍ത്ത

More Stories...

അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം; മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കെ.പി.സി.സി അധ്യക്ഷന്‍ മാറുമ്പോള്‍ പഴയ കമ്മിറ്റി പൂര്‍ണമായും മാറും; സെക്രട്ടറിമാര്‍ മാറണോയെന്ന് കൂട്ടായി തീരുമാനിക്കും; പക്വമതികളുടെയും ചെറുപ്പക്കാരുടെയും ഒരു ടീമിനെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് എ.ഐ.സി.സി നേതൃത്വം നിയമിച്ചിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സമുദായ സമനീതി എന്ന മതേതരത്വ തത്വം പാലിച്ചു കൊണ്ട് പോരാളികളായ പഞ്ചപാണ്ഡവരെയാണ് രാഷ്ട്രീയ അങ്കക്കളരിയിൽ കോൺഗ്രസ് ഹൈക്കമാൻ്റ് അഭിമാനപൂർവ്വം അവതരിപ്പിച്ചിരിക്കുന്നത്; സണ്ണി ജോസഫ് രാഷ്ട്രീയ മാന്യതയുടെ മുഖശ്രീയാണെന്ന് ചെറിയാൻ ഫിലിപ്പ്

കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി കെ സുധാകരന്‍ ; പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്

ഓരോ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ മുഖ്യമന്ത്രി നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കും; ഐക്യ കേരളത്തിന്‌ ശേഷം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട സംഭവങ്ങളാണ് സർക്കാർ ഒരുക്കുന്നത്; വികസന പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും സംസ്ഥാന സർക്കാർ പുതിയ ചരിത്രമാണ് കുറിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി

പിണറായി വിജയന്റെ ഭാവി തീരുമാനിക്കുന്ന വിധിയില്‍ അടയിരിക്കുന്ന ലോകായുക്തയ്ക്ക് ഇനി എത്രനാള്‍ മുഖ്യനെ രക്ഷിക്കാന്‍ കഴിയുമെന്ന ചോദ്യമാണുയരുന്നത്. ഇതേ ചോദ്യം പൊതു സമൂഹം ചോദിച്ചു തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറേയായി. ആ ചോദ്യം തന്നെ ഇപ്പോള്‍ ഹൈക്കോടതിയും ആവര്‍ത്തിച്ചിരിക്കുന്നു. ലോകായുക്തയുടെ ചിറകരിഞ്ഞ് സര്‍ക്കാരിന്റെ ചട്ടുകമാക്കി മാറ്റാനായി കൊണ്ടു വന്ന എല്ലാ അടവുകളും പരാജയപ്പെട്ടിട്ടും ലോകായുക്ത സര്‍ക്കാരിനെ താങ്ങി നില്ക്കുകയാണ്. നൂറുശതമാനം തെളിവുകളുമായി വിചാരണ പൂര്‍ത്തിയാക്കിയിട്ടും മുഖ്യമന്ത്രിയെ രക്ഷിക്കാനായി ലോകായുക്ത നടത്തി കൊണ്ടിരിക്കുന്ന നാടകം പൊളിയാന്‍ ഇനി അധികനാളുകളില്ലെന്ന സന്ദേശമാണ് ഹൈക്കോടതി നല്കിയിരിക്കുന്നത്.

ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച്  മുഖ്യമന്ത്രി പിണറായി വിജയനേയും 18 മന്ത്രിമാരെയും പ്രതിയാക്കി ലോകായുക്തയില്‍ ഫയല്‍ ചെയ്ത പരാതിയില്‍ വിധി പ്രഖ്യാപിക്കാന്‍ കൂടുതല്‍ വൈകരുതെന്ന് ആവശ്യപ്പെട്ട് ലോകായുക്തയ്ക്ക് പരാതി സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കിയത് കേസില്‍ പുതിയ മാനം കൈവരിച്ചിരിക്കുകയാണ്. വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി പ്രഖ്യാപിക്കാത്തതിനാലാണ് കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്.ശശികുമാര്‍ ലോകായുക്ത റജിസ്ട്രാറെ എതിര്‍കക്ഷിയാക്കി ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി ഏപ്രില്‍ 3ന് വീണ്ടും പരിഗണിക്കും. ഏപ്രില്‍ 3 ന് മുന്‍പ് ലോകായുക്ത വിധി പറയുമെന്നാണ് കരുതുന്നത്. ഇല്ലെങ്കില്‍ വിധി തടഞ്ഞു വെച്ചിരിക്കുന്നതിന്റെ കാരണം ലോകായുക്ത കോടതിയെ ബോധിപ്പിക്കേണ്ടി വരും.

2022 ഫെബ്രുവരി 5ന് ലോകായുക്തയില്‍ വാദം ആരംഭിച്ച ഹര്‍ജിയില്‍ മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായിരുന്നു. ആറു മാസത്തിനുള്ളില്‍ ഹര്‍ജിയില്‍ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാന്‍ ലോകായുക്ത തയാറായിട്ടില്ലെന്നും, വിധി പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ലോകായുക്തയില്‍ കേസിന്റെ വാദം നടക്കുന്നതിനിടെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയില്‍ കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടിവന്നതിനാലാണ് ഭേദഗതി കൊണ്ടുവന്നത്.

അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താന്‍ കഴിയുന്നതാണ് ലോകായുക്തയുടെ 14-ാം വകുപ്പ്.  ലോകായുക്തയുടെ റിപ്പോര്‍ട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി. മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കേണ്ട ഗവര്‍ണറെ മാറ്റി നിയമസഭയെ അപ്പലറ്റ് അതോറിറ്റിയാക്കി. മന്ത്രിമാര്‍ക്കെതിരെയുള്ള വിധികളില്‍ മുഖ്യമന്ത്രിയും എംഎല്‍എമാര്‍ക്കെതിരെയുള്ള വിധികളില്‍ സ്പീക്കറുമാണ് അപ്പലറ്റ് അതോറിറ്റി. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പ് വയ്ക്കാന്‍ വിസമ്മതിച്ചതോടെ പതിനാലാം വകുപ്പ് പുനഃസ്ഥാപിക്കപ്പെട്ടു. ഇപ്പോള്‍ പഴയ നിയമമാണ് പ്രാബല്യത്തിലുള്ളത്.

എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയതിനെ ഹര്‍ജിക്കാരന്‍ എതിര്‍ത്തു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപ നല്‍കിയത് ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

ഹര്‍ജിക്കാരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം അടിസ്ഥാനമായ തെളിവുകളും ഹാജരാക്കിയിരുന്നു. ദുരിതാശ്വാസ നിധി ഫണ്ട് ദുര്‍വിനിയോഗം കേരളത്തില്‍ ഏറെ രാഷ്ട്രീയ വിവാദമുണ്ടാക്കിയിരുന്നു.ദുരിതാശ്വാസ നിധി ഫണ്ട് ഇടനിലക്കാര്‍ ചേര്‍ന്ന് തട്ടിയെടുക്കുന്നതിന്റെ വിരങ്ങളും അടുത്തിടെയാണ് പുറത്തു വന്നത്. രോഗികളുടെ പേരില്‍ കോടികള്‍ തട്ടിയെടുത്തതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ലോകായുക്തയുടെ മുന്നിലുള്ള കേസില്‍ വിധി നീട്ടികൊണ്ടു പോകാന്‍ ഇടത് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെയും ശക്തമായ പ്രതിഷേധങ്ങളാണുയരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ വീട് പൂര്‍ണമായും കത്തില്ലെന്ന് അധികൃതര്‍  (6 minutes ago)

പ്രാര്‍ത്ഥനകള്‍ ഫലിച്ചില്ല... പ്രവാസി നാട്ടില്‍ ചികിത്സയിലിരിക്കെ മരിച്ചു  (27 minutes ago)

സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും  (32 minutes ago)

മകന്റെയും കാമുകിയുടെയും ക്വട്ടേഷൻ; ചങ്ങനാശേരി തൃക്കൊടിത്താനത്ത് വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച് കവർച്ച; രണ്ടര പവൻ സ്വർണവും മൊബൈൽ ഫോണും കവർന്നു; മകനും കാമുകിയും അടക്  (34 minutes ago)

വീണ്ടും പുലിയിറങ്ങി...  (39 minutes ago)

സംഭവം നേരില്‍ കണ്ട വിഷ്ണുശങ്കറിന്റെ അമ്മൂമ്മയുടെയും അച്ഛന്റെയും മൊഴികളാണ് കേസില്‍ നിര്‍ണായകമായത്...  (47 minutes ago)

19ന് രാത്രി പത്തിന് നടയടയ്ക്കും  (57 minutes ago)

പത്തിടങ്ങളില്‍ പാക് ഡോണുകളെത്തി; തകര്‍ത്ത് ഇന്ത്യ  (1 hour ago)

പൊലീസിലും പിന്നീട് കോടതിയിലും നല്‍കിയ പരാതിയില്‍ പരാതിക്കാരി ഉറച്ചു  (1 hour ago)

10, 12 ക്‌ളാസ് പരീക്ഷാഫലം ഇന്ന്  (1 hour ago)

സ്ഥിരം മുഖങ്ങളെ ഒഴിവാക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

വിവിധ ജില്ലകളില്‍ മഴയ്ക്ക്....  (2 hours ago)

പ്രതിയ്ക്ക് നല്ല നടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അര്‍ഹതയില്ലെന്നും കോടതി വിധിന്യായത്തില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പേജില്‍ വ്യക്തമാക്കി.  (2 hours ago)

ദുബൈയില്‍ .യുവതി മരിച്ച നിലയില്‍ ...  (2 hours ago)

ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ റദ്ദാക്കി...  (2 hours ago)

Malayali Vartha Recommends