Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കേരളത്തില്‍ പ്രതിപക്ഷത്തിന്റെ മാരകമായ പ്രഹരത്തില്‍ നിയമസഭ പോലും ഗില്ലറ്റിന്‍ ചെയ്ത് ഓടി പോയ പിണറായി വിജയനും കൂട്ടര്‍ക്കും വീണുകിട്ടിയ വടിയാണ് രാഹുല്‍ വിഷയം

26 MARCH 2023 10:34 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കൊടുംവഞ്ചന; ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

നഗരസഭയിലെ 101 BJP കൗൺസിലർമാരും മിടുക്കന്മാർ; ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്

ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; പുതിയ സമൻസ് അയക്കുമെന്ന് ഇ ഡി

ബിജെപി സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ നടത്തുന്ന വേട്ടയാടലില്‍ രാജ്യത്തെ പ്രമുഖ പ്രതിപക്ഷ കക്ഷികളെല്ലാം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്. രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാജ്യത്തും കോണ്‍ഗ്രസിനുമുണ്ടായ ഉണര്‍വ്വും ജനാധിപത്യത്തെ തിരിച്ചു കൊണ്ടു വരണമെന്നുള്ള തിരിച്ചറിവും ബിജെപി കേന്ദ്രങ്ങളില്‍ ഉലച്ചിലുണ്ടാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സിപിഎം ഇടതുപക്ഷ കക്ഷികള്‍ കലവറയില്ലാത്ത് പിന്‍തുണയും ശക്തമായ പ്രതിഷേധവുമായി രാഹുല്‍ വിഷയ്‌ത്തെ സമീപിക്കുന്ന്ത് കൊല്ലാനോ വളര്‍ത്താനോയെന്ന സംശയമാണുയര്‍ത്തുന്നത്.

കേരളത്തില്‍ പ്രതിപക്ഷത്തിന്റെ മാരകമായ പ്രഹരത്തില്‍ നിയമസഭ പോലും ഗില്ലറ്റിന്‍ ചെയ്ത് ഓടി പോയ പിണറായി വിജയനും കൂട്ടര്‍ക്കും വീണുകിട്ടിയ വടിയാണ് രാഹുല്‍ വിഷയം. രാഹുല്‍ വിഷയം രാജ്യവ്യകമായ പ്രക്ഷോഭത്തിന് വഴിയൊരുക്കിയതോടെ പിണറായി സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളും അസ്ഥാനത്ത് ആയിരിക്കുകയാണ്. ത്‌ല്ക്കാലും വിവാദങ്ങളില്‍ നിന്ന് കോണ്‍ഗ്രസും പിന്നോട്ട് പോയി. കാരണം ഇത്രയധികം പിന്‍തുണയുമായി ഇടത് നേതാക്കള്‍ കൂടെ നില്ക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തി കൂടുതല്‍ വഷളാക്കാന്‍ കോണ്‍ഗ്രസും തയ്യാറാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. എങ്കിലും സിപിഎംലെ കോണ്‍ഗ്രസ്, രാഹുല്‍ വിരോധികളായ എം.സ്വരാജ് മുതല്‍ പിണറായി വിജയന്‍ വരെയുള്ള നേതാക്കളും, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വരെ സ്വിച്ചിട്ട യന്ത്രം പോലെയാണ് രാഹുല്‍ വിഷയത്തില്‍ പൊടുന്നനെ പ്രതികരിച്ചത്.

പാര്‍ലമെന്റില്‍ നിന്നു പുറത്താക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് സിപിഎം ആവേശത്തോടെ പ്രഖ്യാപിക്കുന്ന ഐക്യദാര്‍ഢ്യം കേരളത്തിലെ കോണ്‍ഗ്രസ് കാണുന്നതു സംശയദൃഷ്ടിയോടെ തന്നെയാണ്. എന്നാല്‍, വിശാല പ്രതിപക്ഷചേരിയുടെ ഭാഗമാണ് ഇടതുപക്ഷം എന്നതുകൊണ്ടു തന്നെ അവര്‍ ആ പിന്തുണ തള്ളിപ്പറയില്ല.  പാര്‍ട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ തിരക്കിട്ടു നടത്തിയ കൂടിയാലോചനയുടെ അടിസ്ഥാനത്തിലായിരുന്നു പ്രസ്താവനകള്‍. രാഹിലിനായി അവര്‍ തെരുവിലിറങ്ങുന്ന സമയം മാത്രമേ ബാക്കിയുള്ളൂ.

ശരിക്കും കോണ്‍ഗ്രസിനെ ഇടതുപക്ഷം വെട്ടിലാക്കിയിരിക്കുകയാണ്. സൂറത്ത് കോടതി വിധി മേല്‍ക്കോടതി തള്ളുന്ന പക്ഷം രാഹുലിന്റെ അയോഗ്യത ഇല്ലാതാകും. അതോടെ അയോഗ്യതാ നീക്കത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത കേരളത്തിലെ അതേ ഇടതുപക്ഷത്തിനെതിരെ 2024 ല്‍ വീണ്ടും മത്സരിക്കാന്‍ രാഹുല്‍ തയാറാകുമോയെന്ന ചോദ്യമാണുയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നല്‍കിയ പിന്തുണ അങ്ങനെയൊരു ധാര്‍മിക പ്രതിസന്ധി കോണ്‍ഗ്രസിനും രാഹുലിനും മുന്നില്‍ സൃഷ്ടിക്കാം.

2019 ല്‍ വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവാണ് എല്‍ഡിഎഫിന്റെ കൂട്ടത്തോല്‍വിയുടെ ഒരു കാരണം എന്നതിനാല്‍  ഇനി ഒരിക്കല്‍കൂടി അദ്ദേഹം കേരളത്തില്‍ മത്സരിക്കരുതെന്ന ആഗ്രഹം സിപിഎമ്മിനുണ്ട്.
അന്ന രാഹുല്‍ ഇഫക്ട് സിപിഎമ്മിനെ ഏകാംഗ എംപിയില്‍ എത്തിച്ചു. എംപിമാരുടെ എണ്ണം കുറഞ്ഞത് കേന്ദ്രത്തില്‍ സിപിഎം എന്ന കക്ഷിയുടെ കണ്ണും നാവും പൂട്ടികെട്ടിയതിന് തുല്യമായി മാറി.അതുെകാണ്ട് രാഹുലിനെ വയനാട് നിന്നൊഴിവാക്കുക എന്ന ലക്ഷ്യം സാധ്യമാക്കാനുള്ള ഉപായമായി കൂടി ഈ രാഷ്ടീയ സന്ദര്‍ഭത്തെ സിപിഎം ഉപയോഗിക്കുകയാണെന്ന ചിന്ത കോണ്‍ഗ്രസില്‍ പ്രബലമാണ്.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാന്‍ സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് രാഹുല്‍ ഗാന്ധിക്കെതിരെ നടക്കുന്ന നീക്കവും എന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും ചുറ്റുമുള്ളവരുടെയും മേല്‍ കുരുക്ക് മുറുകുന്നതായി പ്രതിപക്ഷം വിലയിരുത്തുന്നു. നാളത്തെ ആ ദുര്‍ഘട സാഹചര്യം മുന്നില്‍ കണ്ട് തങ്ങളെ ഒപ്പം നിര്‍ത്താനുളള സിപിഎമ്മിന്റെ അടവായിട്ടാണ് പ്രതിപക്ഷത്തെ പലരും ഇപ്പോഴത്തെ പിന്തുണയെ കരുതുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ തങ്ങള്‍ക്കെതിരെ മത്സരിച്ചതിനു രാഹുല്‍ ഗാന്ധിയോടോ കോണ്‍ഗ്രസിനോടോ കേരളത്തിലെ സിപിഎമ്മും സിപിഐയും ഇനിയും പൊറുത്തിട്ടില്ല. വയനാട്ടിലെ ഇടതുസ്ഥാനാര്‍ഥിയെ മാത്രമല്ല, കേരളത്തിലെ ഇടതുസ്ഥാനാര്‍ഥികളുടെ ഒന്നടങ്കം സാധ്യതകള്‍ തകര്‍ത്ത് ലോക്‌സഭയിലെത്തിയ രാഹുലിനെ ഇന്നലെ പാര്‍ലമെന്റില്‍ നിന്നു പുറത്താക്കിയപ്പോള്‍ കേന്ദ്രത്തിനെതിരെ ഏറ്റവും ആവേശത്തോടെ പ്രതിഷേധിച്ചത് പക്ഷേ, ഇടതുനേതാക്കളാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രതിഷേധത്തിനു തുടക്കമിട്ടു എന്നതും ശ്രദ്ധേയമാണ്. അതോടെ മന്ത്രിമാരെല്ലാം കേന്ദ്രനടപടിക്കെതിരെ അണിചേര്‍ന്നു. മിക്ക മന്ത്രിമാരും ഫെയ്‌സ്ബുക്കില്‍ ദീര്‍ഘമായ കുറിപ്പിട്ടു. സിപിഎമ്മിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് വിശദമായി പ്രതികരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തുടങ്ങിയവരെല്ലാം കേന്ദ്ര നടപടിയെ അപലപിച്ചു. എല്‍ഡിഎഫിന്റെ ജില്ലാതല നേതാക്കള്‍ പലരും രാഹുലിന്റെ ചിത്രം സമൂഹ മാധ്യമ പ്രൊഫൈല്‍ ചിത്രമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതിഷേധത്തിന്റെ ഭാഗമായി.

. രാഹുലിനെതിരെയുളള നടപടിയെ അപലപിക്കുക മാത്രമല്ല, മുഖ്യമന്ത്രിയും എം.വി.ഗോവിന്ദനും ചെയ്തത്. പ്രതിഷേധിക്കാനുള്ള ആഹ്വാനവും നല്‍കുകയാണഉണ്ടായത്..എന്തായാലും ബിജെപിയ്‌ക്കെതിരെ ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഒത്തുചേരലിന് രാഹുല്‍ ഇഫക്ട് നേരത്തെ കളമൊരുക്കിയിരിക്കുകയാണ. മോദിയ്‌ക്കെതിരെ കടുത്ത ഭാഷയില്‍ ആഞ്ഞടിക്കാന്‍ പ്രതിപക്ഷത്ത് നിന്നും രാഹുലിന് മാത്രമേ കഴിയുയുള്ളൂ എന്ന അര്‍ത്ഥത്തിലാണ് രാജ്യം എത്തി നില്ക്കുന്നത്. ചിന്നിചിതറി ഓടി കൊണ്ടിരുന്ന പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിക്കാന്‍ ഇത് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (3 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (4 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (4 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (4 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (5 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (5 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (7 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (8 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (8 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (9 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (9 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (9 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (9 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (9 hours ago)

Malayali Vartha Recommends