Widgets Magazine
04
Jun / 2023
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലങ്ങളായി പൊതുജനത്തെ കഴുതകളാക്കി എല്‍.ഡി.എഫും യു.ഡി.എഫും നടത്തുന്ന പൊറാട്ട് നാടകങ്ങള്‍; പരസ്യമായ രഹസ്യമാണെങ്കിലും ആരും തുറന്നടിക്കാറില്ലായിരുന്നു....എന്നാല്‍ സി.പി.ഐ നേതാവ് സഖാവ് സി.ദിവാകരന്‍ സോളാര്‍ സമരകാലത്തെ ഇരുമുന്നണികളുടെയും ചതിയെ കുറിച്ച് തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തി.... ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ഇവരിനിയും ഇതിലെ വരും....


ഇനിയും കുടുങ്ങിക്കിടക്കുന്നു..ട്രെയിന്‍ അപകടമുണ്ടായ സ്ഥലവും, പരിക്കേറ്റവരെയും അദ്ദേഹം സന്ദര്‍ശിക്കും; കട്ടക്കിലെ ആശുപത്രിയില്‍ ഇന്ന് അദ്ദേഹം എത്തും.... റെയില്‍വേ ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗം വിളിച്ച് ഒഡീഷയിലെ സാഹചര്യങ്ങളും പ്രധാനമന്ത്രി വിലയിരുത്തി....


സിദ്ദിഖിനെ കൊന്ന പണം കൊണ്ട് ഫർഹാന വളയും മോതിരവും വാങ്ങി കൂട്ടി..കൊലപാതകത്തിന് ശേഷം നേരെ പോയത് സ്വർണം വാങ്ങാൻ..ഷിബിലി പോയത് എംഡിഎംഎ വാങ്ങാൻ..അതും അടിച്ച ശേഷം രണ്ടും കൂടെ ചെയ്തു കൂട്ടിയത് ഞെട്ടിക്കുന്നത്...


അപകടത്തിൽപെട്ട കൊറമാണ്ഡൽ എക്സ്പ്രസിലെ യാത്രക്കാരായ, 4 തൃശൂർ സ്വദേശികൾ സുരക്ഷിതർ..... പാടത്തേക്കു മറിഞ്ഞ ബോഗിയുടെ ഒരു വശത്തേക്ക് ഒരാളും മറുവശത്തേക്കു മറ്റു 3 പേരും ചാടി....പരിക്കുകൾ ഇല്ല...


കാലവർഷം നാളെ എത്തും; ഇന്ന് നാല് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ട്..24 മണിക്കൂറിൽ ഈ ജില്ലകളിൽ 6.45 സെന്റിമീറ്റർ മുതൽ 11.55 സെന്റിമീറ്റർ വരെ മഴ...5 ദിവസം സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും....

അഴിമതി രഹിത കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാം വാര്‍ഷികത്തില്‍ പ്രഖ്യാപിച്ച നാവ് വിശ്രമിക്കുന്നതിന് തൊട്ടുമുന്‍പാണ് കോടികളുമായി ഒരു വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിലാകുന്നത്. സര്‍ക്കാര്‍ രേഖകളില്‍ ഒപ്പിട്ട് ഒരു സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പോലും അധികാരമില്ലാത്ത ജീവനക്കാരന്‍ ഒരു വില്ലേജ് മുഴുവനായി നടന്ന് ചില്ലറക്കാശ് മുതല്‍ ആയിരങ്ങള്‍ വരെ പിരിച്ച് കോടീശ്വരനായ കഥ കേട്ട് കേരളത്തിന് വലിയ ഞെട്ടലൊന്നും തോന്നിയിട്ടുണ്ടാവില്ല.

25 MAY 2023 09:44 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും ബിജെപിയിൽ താൻ അവഗണിക്കപ്പെടുന്നു; ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന സംവിധായകന്‍ രാജസേനൻ ബിജെപിയിൽ നിന്നും രാജി വയ്ക്കുന്നു; രാജിക്കത്ത് നൽകിയ ശേഷം സിപിഎമ്മിലേക്ക് ചേരും

ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം കുറയുന്നു; ജനാധിപത്യത്തിൻ്റെ അടിത്തട്ടിന് ഇളക്കമുണ്ടായിരിക്കുന്നു; ഇപ്പോഴുള്ള വ്യവസ്ഥയെ മാറ്റിമറിക്കുവാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്; സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും പിടിച്ചെടുക്കുകയാണ്; തുറന്നടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ചിലർ അറിവുള്ളവരായി നടിക്കുന്നു; പ്രധാനമന്ത്രി അതിലൊരാളാണ്; എല്ലാം അറിയാമെന്നാണ് ഭാവം; ദൈവത്തെ വരെ പഠിപ്പിക്കും; ശാസ്ത്രജ്ഞരേയും സൈനികരേയും ഉപദേശിക്കും; തുറന്നടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

കോട്ടയം പൂഞ്ഞാർ പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം; പഞ്ചായത്തിലെ ഒന്നാം വാർഡ് പെരുനിലത്ത് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്

അമേരിക്കയിലെ ലോക കേരളസഭയ്ക്കും , മന്ത്രിമാരുടെയും പിരവാരങ്ങളുടെയും യാത്രയ്ക്കുള്ള സകല ചിലവും വഹിക്കുന്നത് നോര്‍ക്ക റൂട്ട്‌സാണ്. നോര്‍ക്കയുടെ ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണനാണ് വിദേശത്തെ ലോക കേരളസഭയുടെ സംഘാടകനെന്നതും ശ്രദ്ധേയമാണ്.

കേന്ദ്ര ക്രൈംറേക്കോര്‍ഡ് ബ്യൂറേയുടെ പഴയ കണക്കു പ്രകാരം കേരളത്തിന് അഴിമതിയുടെ കാര്യത്തില്‍ പന്ത്രണ്ടാം സ്ഥാനമാണ്. എന്നാല്‍ മന്ത്രിമാരും ഉദ്യോഗ്‌സഥരും ഒത്തു പിടിച്ച് അതിനെ ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നതെന്നു വേണം വിലിയിരുത്താന്‍. കോടിതികളായ കൈക്കൂലിക്കാരുടെ എണ്ണമെടുത്താല്‍ മറ്റു സംസ്ഥാനങ്ങളും നാണിച്ചു പോകും. അഴിമതി രഹിത കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാം വാര്‍ഷികത്തില്‍ പ്രഖ്യാപിച്ച നാവ് വിശ്രമിക്കുന്നതിന് തൊട്ടുമുന്‍പാണ് കോടികളുമായി ഒരു വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിലാകുന്നത്. സര്‍ക്കാര്‍ രേഖകളില്‍ ഒപ്പിട്ട് ഒരു സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പോലും അധികാരമില്ലാത്ത ജീവനക്കാരന്‍ ഒരു വില്ലേജ് മുഴുവനായി നടന്ന് ചില്ലറക്കാശ് മുതല്‍ ആയിരങ്ങള്‍ വരെ പിരിച്ച് കോടീശ്വരനായ കഥ കേട്ട് കേരളത്തിന് വലിയ ഞെട്ടലൊന്നും തോന്നിയിട്ടുണ്ടാവില്ല.

കാരണം സര്‍ക്കാര്‍ ഓഫീസുകളില്‍ പോയി കൈക്കൂലി കൊടുക്കാത്തവര്‍ എത്രപേരുണ്ടെന്ന് അന്വേഷിച്ചാല്‍ കേരളത്തിന് ലജ്ജിച്ച് തലതാഴ്‌ത്തേണ്ടി വരും. എങ്കിലും സുരേഷ് കുമാറിനെ അംഗീകരിക്കേണ്ടതാണ്. കൈക്കൂലി വാങ്ങി മദ്യത്തിനും മദിരാശിയ്ക്കും ചിലവഴിച്ച് ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ കൈക്കൂലിക്കാര്‍ക്ക് സുരേഷ് ഒരു മാതൃകയാകേണ്ടതാണ്. പച്ചവെള്ളം കുടിച്ചു കിടന്നപ്പോഴും കൈക്കൂലി പണം തൊട്ടില്ല. പകരം അതൊരു വലിയ സമ്പാദ്യമാക്കി മാറ്റാനാണ് അയ്യാള്‍ ശ്രമിച്ചത്. ആ സമ്പാദ്യ ശേഖരം രാജ്യത്തെ തന്നെ വലിയ കൈക്കൂലിയായി മാറിയിരിക്കുന്നു.

പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുന്നണിയും അഴിമതി രഹതി മുദ്രാവാക്യം വിളിക്കുകയും അഴിമതി സ്വയം നടത്തി കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ അതിന്റെ ഭാഗമായ സര്‍ക്കാര്‍ ജീവനക്കാരന് വലിയ കൈക്കൂലി പ്രതീക്ഷയാണ് നല്കുന്നത്. ഏറ്റവും ഒടുവിലായി എ ഐ ക്യാമറ ഇടപാടിലെ കൊള്ളകള്‍ വെളിച്ചെത്തു വന്നിട്ടും അതിനെ വെള്ളപൂശി വെളുപ്പിച്ചു കൊണ്ടിരിക്കുയാണ്. ക്യാമറയുടെ വിലയിലാണ് വന്‍ അഴിമതി കാട്ടിയിട്ടുള്ളതെന്നാണ് ആദ്യ ആരോപണത്തെ പോലും വഴിതിരിച്ചു വിട്ടിരിക്കുകയാണ്. കെല്‍ട്രോണിന്റെ മേലാണ് സര്‍ക്കാര്‍ പഴി മുഴുവന്‍ എത്തിച്ചിരിക്കുന്നത്. എന്നിട്ട് സ്വയം സംരക്ഷിത കവചം തീര്‍ത്ത് അഴിമതിയ്‌ക്കെതിരെ വാ തോരാതോ സംസാരിച്ചു കൊണ്ടിരിക്കുന്നു.

ക്യാമറകള്‍ വാങ്ങിയ തുകയെത്ര എന്ന വിവരാകാശ ചോദ്യത്തിന് കെല്‍ട്രോണ്‍ മറുപടി നല്കയിട്ടില്ല. വ്യാപാര രഹസ്യങ്ങള്‍ പുറത്തു വിടാന്‍ കഴിയില്ലെന്നാണ് കെല്‍ട്രോണ്‍ പറയുന്നത്. രാജ്യസുരക്ഷയെ ബാധിക്കാത്ത എല്ലാ വിവരങ്ങളും വിവരാവകാശ നിയമപ്രകാരം നല്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പൊതുജനത്തെ പിഴിയാനായി സ്ഥാപിച്ച ക്യാമറകളുടെ വിലയും രാജ്യസുരക്ഷയും തമ്മില്‍ എന്തു ബന്ധമെന്ന് ആര്‍ക്കും വ്യക്തമാകുന്നില്ല. ഇതേ അഴിമതി രീതിയ തന്നെയാണ് സര്‍ക്കാര്‍ ജീവനക്കാരും പിന്‍തുടരുന്നത്. കേരളത്തിലെ കോഴപ്പണമെല്ലാം ഒരേ പെട്ടിയിലേയ്ക്കാണ് എത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞതിന്റെ പൊരുള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ പറയുന്നുണ്ട്.

സര്‍ക്കാര്‍ ജോലികിട്ടി കഴിഞ്ഞാല്‍ ഭരണകക്ഷി യൂണിനില്‍ ചേര്‍ന്നില്ലെങ്കിലേ കൈക്കൂലി വാങ്ങിയില്ലെങ്കിലോ ആ ജീവനക്കാരന്റെ അവസ്ഥ പരിതാപകരമായി തന്നെ തുടരും .അത്രത്തോളം പീഡനങ്ങള്‍ സഹിക്കുന്നതിനേക്കാള്‍ നല്ലത് ഭരണകക്ഷിയോടൊപ്പം ചേരുക എന്നതു തന്നെയാണെന്ന് തീരുമാനമെടുക്കാന്‍ അവരെ പ്രേരിപ്പിക്കും. സര്‍ക്കാര്‍ ജീവനക്കാരാണോ പാര്‍ട്ടി പത്രങ്ങള്‍ നിര്‍ബന്ധം. പിന്നെ പാര്‍ട്ടി മാഗസിനുകള്‍, പുസ്തകങ്ങള്‍ എന്നു വേണ്ട പാര്‍ട്ടിയുടെ പേരിലിറങ്ങുന്ന എല്ലാ ചവറും വാങ്ങിയിരിക്കണം എന്നു മാത്രമല്ല വരിക്കാരാകുകയും വേണം. പാര്‍്ട്ടി ചാനല്‍ തന്നെ കാണണമെന്ന നിര്‍ബന്ധവും അടിത്തിടെ വന്നിരുന്നു. ചാനല്‍ റേറ്റിംഗ് കൂട്ടുകയാണ് ലക്ഷ്യം. രണ്ടാമത്തെ കടമ അച്ചടക്കമുള്ള സംഘടന പ്രവര്‍ത്തകന്‍ മാസവരി കൊടുത്തിരിക്കണം. ആഴ്ചതോറുംമുള്ള പിരിവുകള്‍ മുറതെറ്റാതെ കൊടുക്കണം. എല്ലാറ്റിനേക്കാളുമുപരി സര്‍വ്വീസ് സംഘടനയെ പരിപോഷിപ്പിക്കാനും തീറ്റിപോറ്റാനും മുടങ്ങാതെ പിരിവു നല്കണം.

പാര്‍ട്ടി നടത്തുന്ന പരിപാടികളില്‍ പിരിവ്  നിശ്ചയിക്കമ്പോള്‍ വില്ലേജ് ആഫീസര്‍ മുതല്‍ എഡിഎം വരെയുള്ളവര്‍ക്ക് ക്വാട്ട നിശ്ചയിക്കും. നിശ്ചിത ക്വാട്ട തുക അവര്‍ നല്കണം. അത് ആയിരവും പതിനായിരവുമല്ല, ചിലപ്പോള്‍ ലക്ഷത്തിനും വെളിയിലാകും തുക നിശ്ചയിക്കുക. പാര്‍ട്ടി നേതാക്കള്‍ പറയുന്ന തുക പിരിച്ചു നല്കിയില്ലെങ്കില്‍ സ്ഥാലം മാറ്റത്തില്‍ തുടങ്ങുന്ന ശിക്ഷ ചിലപ്പോള്‍ ഡിസ്മിസല്‍ വരെ എത്താം. കുട്ടി സഖാക്കള്‍ നടത്തുന്ന പരിപാടികള്‍ മുതല്‍ ഇടതുപക്ഷ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളുടെ പേരില്‍ വരെ സര്‍ക്കാര്‍ ജീവനക്കാരെ പിഴിയും. ശമ്പളത്തില്‍ നിന്ന് കൊടുക്കാന്‍ തുടങ്ങിയാല്‍ മിച്ചമുണ്ടാകില്ലെന്നറിയാവുന്ന ജീവനക്കാര്‍ സ്വാഭാവികമായും പൊതുജനങ്ങളില്‍ നിന്ന് വാങ്ങിയ്ക്കും . ഇതിനെയാണ് കൈക്കൂലി എന്നു വിളിക്കുന്നത്. പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന് ആരുമായും ബന്ധമില്ലാത്തതിനാലും കീ പോസ്റ്റില്‍ അല്ലാത്തതിനാലുമാണ് ഇത്രയും കൈക്കൂലി സംഭരിക്കനായത്. ബാക്കിയുള്ളവരെല്ലാം കൈക്കൂലിയുടെ ഒട്ടുമിക്ക പങ്കും രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് തന്നെയാണ് ചിലവഴിക്കുന്നത്. ഇങ്ങനെ സര്‍ക്കാര്‍ ജീവനക്കാരെ വി്ട്ട് പൊതുജനത്തെ കൊള്ളയടിക്കുന്നത് പേരാഞ്ഞിട്ടാണ് ഇപ്പോള്‍ ക്യാമറ കൊള്ളയ്ക്കും പുറപ്പെട്ടിരിക്കുന്നത്.

ദേശീയ ക്രൈം റേക്കോര്‍ഡ്‌സ് ബ്യൂറേയുടെ കണക്കനുസരിച്ച് 2022 ല്‍ മാത്രം കേരളം 215 അഴിമതി കേസുകളാണ് രിജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതില്‍ പന്ത്രണ്ട് പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. 23 കേസുകളില്‍ തെളിവില്ലെന്നും പത്തൊന്‍പത് പേര്‍ നിരപരാധികളാണെന്നും കണ്ടെത്തിയിട്ടുണ്ട്. വകുപ്പുതല അന്വേഷണത്തിലൂടെ എല്ലാ കൈക്കൂലിക്കാരേയും മാന്യന്‍മാരാക്കി മാറ്റുകയായിരുന്നു പിണറായി സര്‍ക്കാര്‍. കൈക്കൂലി വാങ്ങി രാഷ്ട്രീയക്കാരെ തീറ്റിപ്പോറ്റുന്ന സര്‍ക്കാര്‍ ജീവനക്കാരെ കേസില്‍ നിന്നു രക്ഷിക്കേണ്ട ചുമതലും അവര്‍ക്കുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്. ഒരുതരം ഗീവ് ആന്റ് ടേക്ക് പോളിസി. ഇവിടെ ഇങ്ങനാണ് ഭായി.. ഇവിടെ ഇങ്ങനെ നടക്കൂ.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടത്തില്‍ 288 ആയി....ആയിരത്തിലധികം പേര്‍ക്ക് പരുക്ക്... അപകടത്തിനു കാരണക്കാരായവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗതാഗതം പുന: സ്ഥാപിക്കാന്‍ നട  (16 minutes ago)

ഒഡിഷയിലെ ട്രയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി  (7 hours ago)

മൃതദേഹങ്ങള്‍ക്കിടയില്‍ സ്വന്തം മകനെ തിരയുന്ന അച്ഛന്‍...  (7 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ ജാമ്യം ലഭിച്ച സവാദിന് സ്വീകരണം  (7 hours ago)

ഒഡിഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി....പരിക്കേറ്റവരില്‍ 56 പേരുടെ നില ഗുരുതരം  (8 hours ago)

സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച ക്യാമറകളില്‍ ചിലത് വാഹനമിടിച്ച് നശിച്ചതായി റിപ്പോര്‍ട്ട്  (8 hours ago)

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ മൃതശരീരത്തോട് അപമര്യാദയായി പെരുമാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍  (10 hours ago)

ജോലിയില്‍ പ്രവേശിച്ച് രണ്ടാം ദിവസം മുതല്‍ കൈക്കൂലി വാങ്ങി തുടങ്ങി... പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മൊഴിയില്‍ പറയുന്നത്  (10 hours ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യത  (10 hours ago)

കോട്ടയം ഈരാറ്റുപേട്ടയിൽ മൺതിട്ട ഇടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം; ജെ.സി.ബി ഉപയോഗിച്ച് രക്ഷാപ്രവർത്തനം സാദ്ധ്യമല്ലാതിരുന്നതിനാൽ, കൈക്കോട്ടും കൈകൾ ഉപയോഗിച്ചും അരമണിക്കൂർ കൊണ്ട് അഞ്ച് അടിയോളം  (11 hours ago)

വൃക്കദാനം ചെയ്തതിന്റെ പേരിൽ അപമാനത്തിനും അപവാദ പ്രചാരണത്തിനും ഇരയാകേണ്ടി വന്ന മിനി ടീച്ചർക്ക് ഒടുവിൽ നീതി; മിനി ടീച്ചർക്കെതിരെ അപവാദ പ്രചാരണം നടത്തിയതായുളള കേസിൽ സാമൂഹിക പ്രവർത്തകയെന്ന് അവകാശപ്പെടുന്ന  (11 hours ago)

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംങ് കോളേജ് വിദ്യാർത്ഥിയെ കോളേജ് ഹോസ്റ്റലിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് അധ്യാപകർ മൊബൈൽ വാങ്ങി വച്ച വിഷമത്തിലെന്ന് സഹപാഠികൾ  (11 hours ago)

ഓപ്പറേഷൻ ടിമ്പർ എന്ന പേരിൽ അന്യായമായി വൻ തുക പിഴ ചുമത്തുകയും അന്യായമായി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടി പിൻവലിക്കുക; ടിമ്പർ ലോറി തൊഴിലാളികളുടെ പ്രതിക്ഷേധം ശക്തമാകുന്നു; ജൂൺ ഒന്ന് മുതൽ സംസ്ഥാ  (11 hours ago)

ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് കാരണം കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ പിഴവെന്ന് പ്രാഥമിക നിഗമനം  (11 hours ago)

ദുരന്ത സ്ഥലത്ത് ഹെലികോപ്ടറിൽ കുതിച്ചെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; രക്ഷാപ്രവർത്തനത്തിന്റെ കാര്യങ്ങളടക്കം റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി ചർച്ച നടത്തി; ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംഭവസ്ഥല  (12 hours ago)

Malayali Vartha Recommends