Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...


വർഷങ്ങൾക്കുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...

ഇ.എം.എസ്, ഇ.കെ. നായനാര്‍, വി.എസ് അച്യുതാനന്ദന്‍ തുടങ്ങിയ ക്രൗഡ് പുള്ളിംഗ് നേതാക്കളുടെ കാലം സി.പി.എമ്മില്‍ അവസാനിച്ചു? മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പാര്‍ട്ടി-സര്‍ക്കാര്‍ പരിപാടികളില്‍ ജനപങ്കാളിത്തം പോയിട്ട് പ്രവര്‍ത്തകരുടെ വേലിയേറ്റം പോലുമില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തൽ

13 APRIL 2024 04:41 PM IST
മലയാളി വാര്‍ത്ത

More Stories...

മാറി മാറി ഭരിച്ച ഇടതു മുന്നണിയും വലത് മുന്നണിയും നാടിനെ പറ്റിച്ചു; ബി ജെ പി ലക്ഷ്യം വികസിത കേരളവും, വികസിത അനന്തപുരിയുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്; ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ

ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപണികൾക്ക് അനാവശ്യ തിടുക്കം; ഹൈക്കോടതി കണ്ടെത്തലിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

ഇ.എം.എസ്, ഇ.കെ. നായനാര്‍, വി.എസ് അച്യുതാനന്ദന്‍ തുടങ്ങിയ ക്രൗഡ്പുള്ളിംഗ് നേതാക്കളുടെ കാലം സി.പി.എമ്മില്‍ അവസാനിച്ചെന്നൊരു സംശയം. ചിലര്‍ക്ക് പക്ഷെ, സംശയമല്ല അവരങ്ങ് ഉറപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പാര്‍ട്ടി-സര്‍ക്കാര്‍ പരിപാടികളില്‍ ജനപങ്കാളിത്തം പോയിട്ട് പ്രവര്‍ത്തകരുടെ വേലിയേറ്റം പോലുമില്ലെന്ന് അടുത്തിടെ സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു.

നവകേരള സദസ്സിനും പിന്നീട് നടത്തിയ മുഖാമുഖം പരിപാടിയിലും ആളുകള്‍ കുറവായിരുന്നു. ഭരണവിരുദ്ധ വികാരമാണ് ഇതിന് കാരണമെന്ന് പലരും പറയുന്നുണ്ടെങ്കിലും അതിശക്തമായ പിണറായി വിരുദ്ധതയാണ് പ്രധാന കാരണം. മുഖ്യമന്ത്രിയുടെ ധിക്കാരവും ധാര്‍ഷ്ട്യവും ജനത്തിന് സഹിക്കാനാകുന്നില്ല. സ്വന്തം പാര്‍ട്ടിക്കാരോടും എന്തിന് മൈക്ക് ഓപ്പറേറ്റര്‍മാരോട് പോലും അദ്ദേഹത്തിന് കടുത്ത അസഹിഷ്ണുതയാണ്.

മറ്റുള്ളവര്‍ക്ക് മാതൃകയായേണ്ട മുഖ്യമന്ത്രി എന്തിനാണിങ്ങിനെ ദേഷ്യപ്പെടുന്നത്. നിസ്സാരകാര്യങ്ങള്‍ക്ക് പോലും അതുണ്ടാകുന്നു. അതേസമയം ചില സന്ദര്‍ഭങ്ങളിലുള്ള പ്രതികരണത്തിന് ജനം കയ്യടിക്കുന്നുമുണ്ട്. അതിനര്‍ത്ഥം ഏത് സാഹചര്യത്തിലാണ് ദേഷ്യം പ്രകടിപ്പിക്കേണ്ടതെന്ന് മുഖ്യമന്ത്രി സ്വയം മനസ്സിലാക്കുന്നില്ല എന്നാണ്. മകളുടെ കേസിനെ കുറിച്ച് ചോദിച്ചാല്‍ മുഖ്യമന്ത്രിയുടെ മുഖഭാവം പെട്ടെന്ന് മാറും.

പേശികള്‍ വലിഞ്ഞ് മുറുകും. ചോദ്യം ചോദിക്കുന്നവനെ നോക്കി ദഹിപ്പിക്കും. ചാനലുകളിലൂടെ ഇതെല്ലാം ജനം കാണുന്നുണ്ട് എന്നതൊന്നും അദ്ദേഹത്തിനൊരു വിഷയമേയല്ല. ആളുകളെ പരമാവധി വെറുപ്പിക്കാന്‍ അദ്ദേഹത്തെ കഴിഞ്ഞേ മറ്റാളുകളുള്ളൂ. പലപ്പോഴും പ്രതിപക്ഷ ബഹുമാനം പോലുമില്ലാതെ പ്രതികരിക്കുകയും ചെയ്യും. ആരോപണങ്ങളും കേസുകളും മുഖ്യമന്ത്രിക്കും മകള്‍ക്കും നേരെ വരുമ്പോള്‍ അദ്ദേഹം മാളത്തിലൊളിക്കുകയും ചെയ്യും .

അടുത്തകാലത്തായി ഇത് വളരെ പ്രകടവുമാണ്. ഭരണത്തിലും വ്യക്തിജീവിതത്തിലും ഇത്രയുമധികം ആരോപണങ്ങളും ആക്ഷേപങ്ങളും ഉണ്ടായ മറ്റൊരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടില്ല. മക്കളെയും ഭാര്യയേയും മര്യാദയ്ക്ക് നിര്‍ത്തുന്ന കാര്യത്തില്‍ പിണറായിയെ കണ്ട്പഠിക്കണം എന്നായിരുന്നു ഇടത് നേതാക്കള്‍ 2018 വരെ പറഞ്ഞിരുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മക്കളടക്കം നാണക്കേടുകള്‍ വരുത്തിവച്ചപ്പോഴും പിണറായിയുടെ ഭാര്യയോ മക്കളോ അത്തരത്തിലൊരു പേര്‌ദോഷം കേള്‍പ്പിച്ചിരുന്നില്ല. കോടിയേരിയുടെ ഭാര്യ വിനോദിനിക്കെതിരെയും ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

പിണറായി മുഖ്യമന്ത്രി കസേരയിലെത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. മകളോടുള്ള അന്ധമായ വാല്‍സല്യത്തില്‍ പിണറായി വിജയന്‍ അദ്ദേഹത്തിലെ മികച്ച നേതാവിനെ മറന്നെന്നാണ് അക്ഷേപം. ലാവ്‌ലിന്‍ കേസ് പോലും പാര്‍ട്ടി പറഞ്ഞതിനനുസരിച്ച് തീരുമാനം എടുത്തത് കൊണ്ട് ഉണ്ടായതാണ്. അതില്‍ നിന്ന് ഒരു രൂപ പോലും പിണറായി ഉണ്ടാക്കിയതായി എതിരാളികള്‍ പോലും പറയില്ല. അദ്ദേഹം മുഖ്യമന്ത്രിയാകുന്നതിന് മുമ്പാണ് മകള്‍ വീണാ വിജയന്‍ സ്റ്റാര്‍ട്ടപ് കമ്പനി ആരംഭിച്ചത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന സ്പ്രിംഗ്ലര്‍ ഇടപാട് വിവാദമായതോടെയാണ് വീണയുടെ ഇടപെടലുകളെ പറ്റിയുള്ള വാര്‍ത്ത പുറത്തുവന്നത്. പിന്നീട് അതെല്ലാം കെട്ടടങ്ങിയിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലമായപ്പോഴേക്കും ആദ്യ ടേമില്‍ നടന്ന തീ വെട്ടിക്കൊള്ളകള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തി. തന്നെ എതിര്‍ക്കുന്നവര്‍ക്ക് നേരെ ഉറഞ്ഞുതുള്ളുന്ന പിണറായി സ്വപ്‌നയ്‌ക്കെതിരെ ഒരക്ഷരം ഇതുവരെ ഉരിയാടുകയോ, നിയമനടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

അങ്ങനെ പിണറായിയുടെ ജനപ്രീതി കുറഞ്ഞു കുറഞ്ഞുവരുകയാണ്. പിന്നെ ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്. വി.എസിനെ പോലെ സമരസമായി മറുപടി പറയാന്‍ പിണറായിക്ക് അറിയാമെങ്കിലും പലപ്പോഴും അദ്ദേഹം കലിപ്പിലാകും. പുതുതലമുറയെ സി.പി.എമ്മില്‍ നിന്ന് അകറ്റുന്ന പ്രധാനകാര്യമാണിത്. ഇന്നത്തെ യുവത ആരുടെയും അടിമകളായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല, പരസ്പര ബഹുമാനം അവര്‍ ആഗ്രഹിക്കുന്നു. നേതാക്കളുടെ രോഷപ്രകടനം ആര്‍ക്ക് നേരെയായാലും യുവാക്കള്‍ സഹിക്കില്ല. മനുഷ്യത്വത്തിനാണ് അവര്‍ ഏറെ പ്രാധാന്യം നല്‍കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയത്തിന് കേരളത്തില്‍ വിളവെടുപ്പ് നടത്താനാവാത്തതും അതുകൊണ്ടാണ്.

ഇങ്ങിനെ യുവാക്കള്‍, സ്ത്രീകള്‍, സ്വതന്ത്ര്യമായി ചിന്തിക്കുന്നവര്‍ തുടങ്ങി വലിയൊരു വിഭാഗം ജനതയെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് ചില സി.പി.എം നേതാക്കളും വെറുപ്പിച്ച് അകറ്റിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പരിപാടികളില്‍ പഴയ ജനകീയപങ്കാളിത്തമില്ലാത്തത്. അത് വലിയ നാണക്കേടാകുമല്ലോ, അത് മറയ്ക്കാന്‍ സി.പി.എം പല വിധപദ്ധതികളും പരിപാടികളുമാണ് ആസൂത്രണം ചെയ്യുന്നത്.

കുടുംബശ്രീ, അങ്കണവാടി-ആശാ വര്‍ക്കാര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍ അടക്കമുള്ള കരാര്‍ ജീവനക്കാര്‍ എന്നിവരെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കും. അല്ലെങ്കില്‍ പണി പോകുമെന്നുറപ്പ്. അതുകൊണ്ട് ഒരു ദിവസത്തെ കൂലി പോയാലും വേണ്ടില്ല എന്ന് കരുതി പാവപ്പെട്ട സ്ത്രീകള്‍ പാര്‍ട്ടിയുടെ ജാഥകളിലും റാലികളിലും സമ്മേളനങ്ങളിലും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞാല്‍ ഇവരില്‍ പലരും സ്ഥലം വിടും.

ചിലര്‍ പരിപാടി സ്ഥലത്തെത്തി സെല്‍ഫിയെടുത്ത് വാട്‌സാപ്പ് ഗ്രൂപ്പുകളിലോ, ഫേസ്ബുക്കിലോ ഇട്ടശേഷം സ്ഥലം കാലിയാക്കാറുമുണ്ട്. നേതാക്കള്‍ എന്തൊക്കെ പാലും തേനും ഒഴുക്കാമെന്ന് പറഞ്ഞാലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടുന്ന പാട് സ്ത്രീകളോളം മറ്റാര്‍ക്കും അറിയില്ല. അവരൊപ്പം നില്‍ക്കണമെങ്കില്‍ വിലക്കയറ്റം നിയന്ത്രിക്കണം, ക്ഷേമപെന്‍ഷന്‍ സമയത്ത് കൊടുക്കണം, വെള്ളവും വൈദ്യുതിയും അടക്കമുള്ള നിരക്കുകള്‍ താങ്ങാവുന്നതാകണം. അല്ലാതെ എന്ത് കാട്ടിയിട്ടും രക്ഷയുണ്ടാവില്ല സഖാക്കളേ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍  (5 hours ago)

സ്പാ സെന്ററില്‍ അനാശാസ്യം: പിടിയിലായത് ഒന്‍പത് സ്ത്രീകള്‍  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണം  (6 hours ago)

ഡോക്ടറില്‍ നിന്നും തട്ടിപ്പുസംഘം തട്ടിയെടുത്ത ഒരുകോടി മുപ്പത് ലക്ഷം രൂപ തിരികെ പിടിച്ച് സൈബര്‍ വിഭാഗം  (6 hours ago)

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (8 hours ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (8 hours ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (8 hours ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (9 hours ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (9 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (10 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (10 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (10 hours ago)

പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് 800 കോടിയുടെ, ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കും...  (10 hours ago)

Malayali Vartha Recommends