ശരിയുള്ളതുകൊണ്ടാണ് ബി.ജെ.പി ക്രൈസ്തവരുടെ നിലപാടിനെ അനുകൂലിച്ചിട്ടുള്ളത്; വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ത്തതോടെ ക്രൈസ്തവര്‍ക്ക് യു.ഡി.എഫിലും എല്‍.ഡി.എഫിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍

വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ത്തതോടെ ക്രൈസ്തവര്‍ക്ക് യു.ഡി.എഫിലും എല്‍.ഡി.എഫിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ക്രൈസതവ ആചാര്യന്മാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. ഇരുമുന്നണികളും മുസ്ലിങ്ങളെയാണ് പരിഗണിക്കുന്നതെന്നും തങ്ങള്‍ക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്നും കേരളത്തിലെ ക്രൈസ്തവര്‍ ചിന്തിക്കുന്നു. ബി.ജെ.പി ക്രൈസ്തവരുടെ നിലപാടിനെ അനുകൂലിച്ചിട്ടുണ്ടെങ്കില്‍ അത് അതില്‍ ശരിയുള്ളതുകൊണ്ടാണ്. വോട്ടിന് വേണ്ടിയല്ല.
ബി.ജെപി ദേശീയ നേതൃത്വവും കേന്ദ്രസര്‍ക്കാരുമായും ബന്ധപ്പെട്ടശേഷമാണ് മുനമ്പത്തെ സമരത്തെ പിന്തുണച്ചത്. വഖഫ് ഭേദഗതി ബില്ലുകൊണ്ട് മുനമ്പത്തെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസിന്റെ വാദം പൊളിയുകയാണ്. മുനമ്പത്തുകാരുടെ പ്രശ്‌നം തീരുന്നതുവരെ ബി.ജെ.പി അവരുടെ കൂടെ ഉണ്ടാകും. മുനമ്പത്തെ ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കിയിട്ടില്ല.
മലപ്പുറത്ത് പിന്നാക്ക വിഭാഗക്കാര്‍ക്കെതിരെയുള്ള അനീതിക്കെതിരെ പ്രതികരിച്ച വെള്ളാപ്പള്ളിക്കെതിരെ ബഹളം വയ്ക്കുന്നവര്‍ പാലാ ബിഷപ്പിന് നേരെ ആക്രമണമുണ്ടായപ്പോള്‍ സഹായിക്കാനെത്തിയില്ല. അന്നവിടെ ഓടിയെത്തിയത് ബി.ജെ.പിയായിരുന്നു. അത് വോട്ടിന് വേണ്ടിയല്ല. പാലായിലെ മുനിസിപ്പില് തിരഞ്ഞെടുപ്പില്‍ ജയിക്കാനുമായിരുന്നില്ല. മറിച്ച് ന്യായം അവരുടെ കൂടെ ആയതുകൊണ്ടാണ്. കേരളത്തിലെ ജനസംഖ്യാ വളര്‍ച്ച ഇങ്ങനെ പോകുകയാണെങ്കില്‍ മലപ്പുറത്തൊക്കെ വെള്ളാപ്പള്ളി പ്രകടിപ്പിച്ച ആശങ്കകള്‍ യാഥാര്ഥ്യമാകുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha