പത്തനാപുരമെന്ന കെബി ഗണേഷ്കുമാറിന്റെ ഫിക്സഡ് സീറ്റ്; ഇത്തവണ ജനം മാറിചിന്തിക്കാൻ സാധ്യത!!

പത്തനാപുരത്ത് മത്സരം കടുക്കുന്നു. വിവാദങ്ങളെ കാറ്റിൽ പറത്തി വിജയമുറപ്പിക്കുന്നു എൽഡിഎഫ് സ്ഥാനാർത്ഥി കെ.ബി ഗണേഷ് കുമാർ. ഗണേഷ് കുമാറിനെതിരെയുള്ള ഭാര്യയുടെ വെളിപ്പെടുത്തലടക്കമുള്ള വിവാദ വിശയങ്ങൾ പാർട്ടിയ്ക്ക് ഗുണം ചെയ്യുമെന്ന് കണക്ക് കൂട്ടി യുഡിഎഫും രംഗത്ത് ഉണ്ട്. എൽഡിഎഫ് യുഡിഎഫ് മത്സരത്ഥിലുള്ള പ്രധാനമണ്ഡലങ്ങളിലൊന്നാണ് കൊല്ലം ജില്ലയിലെ പത്തനാപുരം. പത്തനാപുരം മണ്ഡലം കെ.ബി. ഗണേഷ് കുമാറിനെ സംബന്ധിച്ചിടത്തോളം ഒരു ‘ഫിക്സഡ് ഡെപ്പോസിറ്റാ’ണ്. ഇക്കുറി അത് മാറുമോ എന്നുള്ളത് കണ്ടറിയണം. എതിരാളി ശക്തനാണ്.
2021-ൽ ഗണേഷ് കുമാറിന്റെ ഭൂരിപക്ഷം പകുതിയാക്കി കുറച്ച കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് യുഡിഎഫ് സ്ഥാനാർത്ഥി. 2021-ൽ ഗണേഷ് കുമാറിനോട് തോറ്റ ജ്യോതികുമാർ പത്തനാപുരത്ത് സ്ഥിരതാമസമാക്കി, അവിടെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുകയാണ്. അന്ന് മുതൽ നടത്തിയ ചാമക്കാലയുടെ പ്രവർത്തനങ്ങൾ വോട്ടായി മാറിയാൽ കെബി ഗണേഷ് കുമാറിന് അതൊരു തിരിച്ചടിയായി മാറിയേക്കും. ഇത്തവണ, സോളാർ കേസിനെ ഓർമ്മിപ്പിക്കാനെന്നവണ്ണം ഉമ്മൻചാണ്ടിയുടെ ചിത്രമുള്ള ബോർഡുകൾ യു.ഡി.എഫ്. മണ്ഡലത്തിലാകെ നിരത്തിയിട്ടുണ്ട്. ഗണേഷ്‌കുമാർ പ്രസിഡന്റായിരുന്ന പത്തനാപുരം താലൂക്ക് എൻ.എസ്.എസ്. യൂണിയനുമായി ബന്ധപ്പെട്ടുയർന്ന സാമ്പത്തികക്രമക്കേടും വിവാദങ്ങളുമാണ് മറ്റൊരു പ്രധാന വിഷയം.
‘ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന’ ഭാര്യ ബിന്ദു മേനോന്റെ ആരോപണത്തിൽ, നിയമനടപടി ഒഴിവായെങ്കിലും തിരഞ്ഞെടുപ്പിലെ ചർച്ചാവിഷയമാക്കാനും ശ്രമിക്കുന്നുണ്ട്. വിവാദങ്ങൾക്ക് മറുപടിപറയാതെ വികസനത്തിലൂന്നി മുന്നോട്ടുപോകുകയെന്ന തന്ത്രമാണ് ഗണേഷ്‌കുമാർ സ്വീകരിച്ചിരിക്കുന്നത്.
മന്ത്രി എന്നനിലയിൽ കെ.എസ്.ആർ.ടി.സി.യിൽ നടപ്പാക്കിയ പരിഷ്കാരങ്ങളും പത്തനാപുരം കൈവരിച്ച വികസനനേട്ടങ്ങളും എണ്ണിപ്പറഞ്ഞാണ് അദ്ദേഹം വോട്ടുതേടുന്നത്. അതിനാൽ ഇത്തവണ ജനം ആർക്കൊപ്പമെന്നത് പറഞ്ഞ് വയ്ക്കുക്ക അൽപം കടുപ്പമാണ്.
https://www.facebook.com/Malayalivartha


























