അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

മകളെ എന്ത് വന്നാലും വിട്ടുകൊടുക്കില്ലെന്ന് ഉറച്ച ഒരച്ഛൻ. തെളിവുകൾ ഓരോന്ന് പുറത്ത് വരുമ്പോഴും അതൊക്കെ കെട്ടി ചമച്ചതെന്ന് പറയുന്ന പിണറായിയുടെ വാക്ക് കേൾക്കുമ്പോൾ അതിനപ്പുറത്തേക്ക് ഒന്ന് പറയാനില്ല. മുഖ്യമന്ത്രിയായിരുന്ന സമയത്ത് മാധ്യമങ്ങളെ ആട്ടിയോടിക്കുന്ന മാധ്യമങ്ങൾ അലർജിയായിരുന്ന പിണറായി വിജയൻ ഇപ്പോൾ ഗുളിക വിഴുങ്ങും പോലെയാണ് ഒരു ദിവസം രണ്ട് നേരം എന്ന പോലെ പ്രസ്സ്മീറ്റ് വിളിക്കുന്നതും മാധ്യമങ്ങളോട് സംസാരിക്കുന്നത്. മാസപ്പടിക്കേസിൽ താനും തന്റെ മകളും നിരപരാധിയാണെന്ന് തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ് പിണറായി.
മകൾ വീണ മാസപ്പടി വാങ്ങിയെന്ന് സമ്മതിച്ചു എന്ന പ്രചാരണം ശുദ്ധ അസംബന്ധവും പച്ചക്കള്ളവുമാണെന്ന് പിണറായി വിജയൻ ഇന്നലെ വാർത്താ സമ്മേളനം നടത്തി പറഞ്ഞതോടെ,ഇ.ഡി നാളെ മുതൽ നടത്തുന്ന തുടർ ചോദ്യം ചെയ്യൽ അതീവ നിർണായകം. വീണ പണം കൈപ്പറ്റിയ കാലയളവിൽസി.എം.ആർ.എല്ലിന്റെ ഓഡിറ്റർമാരായിരുന്ന എ.കെ. മുരളീകൃഷ്‌ണൻ, എ.കെ. ഭഗേഷ്‌കുമാർ ചീഫ് ഫിനാൻഷ്യൽ ഓഫീസറും ചീഫ് ജനറൽ മാനേജരുമായിരുന്ന പി. സുരേഷ്‌കുമാർ, ചീഫ് ഫിനാൻഷ്യൽ ഓഫീസറായിരുന്ന കെ. സുരേഷ്‌കുമാർ എന്നിവരെയാണ് വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുന്നത്.
അന്നത്തെ മുഖ്യമന്ത്രി നേതാവ് പിണറായി വിജയന് മകൾ വീണ വഴി കമ്പനി 3.28 കോടി രൂപ കൈക്കൂലി നൽകിയതായി പി. സുരേഷ്‌കുമാർ മൊഴി നൽകിയെന്ന് ഡി.ജി.പിക്ക് ഇ.ഡി നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിൽ കൂടുതൽ വിശദീകരണം തേടാനാണ് വീണ്ടും വിളിപ്പിക്കുന്നതെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന വിവരം.
https://www.facebook.com/Malayalivartha



























