Widgets Magazine
13
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..


എസ്‌ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല...ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പ്രതികരിച്ച് ഹൈക്കോടതി, ഹർജി ഒരാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും


യുദ്ധം ചെയ്യാത്ത രാജ്യങ്ങള്‍ക്കും കെടുതികള്‍... യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം, സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ അക്രമിയെ കൊലപ്പെടുത്തി


സങ്കടക്കാഴ്ചയായി... സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

ബാര്‍ക്കോഴ കേസ് ഐ ഗ്രൂപ്പിന്റെയും മനോരമയുടെയും സൃഷ്ടിയാണെന്നും സി.പി.എം അത് ആയുധമാക്കിയെന്നും ബിജുരമേശിന്റെ വെളിപ്പെടുത്തല്‍ അടിവരയിടുന്നു

14 FEBRUARY 2018 01:24 PM IST
മലയാളി വാര്‍ത്ത

More Stories...

സ്പോര്‍ട്സ് ക്വോട്ട നിയമനത്തിന് ബോഡി ബില്‍ഡിംഗ് ഒരു കായിക ഇനമേ അല്ല; ബോഡി ബില്‍ഡര്‍മാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ നിയമനം നല്‍കിയ സര്‍ക്കാര്‍ നടപടി; ചട്ടങ്ങള്‍ മറികടന്ന നിയമനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി

നഗരസഭയിൽ അധികാരം നഷ്ടപ്പെട്ട വിഭ്രാന്തി; വനിതകളായ ബി ജെ പി കൗൺസില മാർക്ക് നേരെ CPM ആക്രമണം അഴിച്ച് വിടുന്നു; ആരോപണവുമായി ബി ജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ

എവിടുന്നൊക്കെ കടമെടുത്തിട്ടുണ്ടെന്നും, എന്തിനൊക്കൊ വിനിയോഗിച്ചെന്നും, എപ്പോൾ തിരിച്ചടക്കേണ്ടി വരുമെന്നുമൊക്കെയുള്ള വസ്തുതകൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ വ്യക്തമാക്കണം; ധനസ്ഥിതിയെപ്പറ്റി ധവളപത്രം ഇറക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

പിണറായിക്ക് വേണ്ടി അടി കൊണ്ട സുധാകരനോട് കൊടുംചതിയാണ് പാർട്ടി കാണിച്ചത്; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ മത്സരത്തിനിറങ്ങണം; ഇല്ലെങ്കിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

ഇല്ലാത്ത ബാര്‍ക്കോഴ കേസിന്റെ പേരില്‍ കെ.എം മാണിയെ വീണ്ടും വേട്ടയാടന്‍ കേസ് ഉണ്ടാക്കിയവര്‍ തന്നെ ശ്രമിക്കുന്നു. കേരളാ കോണ്‍ഗ്രസ് എല്‍.ഡി.എഫിനോട് അടുക്കുമെന്ന് ഭയന്നാണ് കോണ്‍ഗ്രസിലെ രണ്ട് നേതാക്കള്‍ ബാര്‍ക്കോഴ ഭൂതം വീണ്ടും തുറന്ന് വിട്ടത്. ചെങ്ങന്നൂര്‍ ഉപതെരരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും മാണിയുടെ പിന്തുണ യു.ഡി.എഫിന് ഉറപ്പാക്കുന്നതിനായാണ് ബിജുരമേശിനെ വീണ്ടും കളത്തിലിറക്കിയത്. മുന്നണി പ്രവേശനം സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും കെ.എം മാണി വ്യക്തമാക്കി. കേസിനെ കുറിച്ച് ഇനിയും പലരും കുറ്റസമ്മതം നടത്തും. പലചുരുളുകളും അഴിയാനുണ്ടെന്നും കെ.എം മാണി വ്യക്തമാക്കി.

കോഴ വന്നതിങ്ങനെ

തിരുവനന്തപുരത്തെ ബാറുടമ ബിജുരമേശിനെ മുന്‍നിര്‍ത്തി അദ്ദേഹത്തിന്റെ ബന്ധുവായ കോണ്‍ഗ്രസ് നേതാവും ഐ ഗ്രൂപ്പിലെ അതികായനും ചേര്‍ന്നാണ് ബാര്‍ക്കോഴ എന്ന നട്ടാല്‍ക്കിളിക്കാത്ത നുണ പടച്ചുവിട്ടത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു സംഭവം. കോണ്‍ഗ്രസിലെ ചേരിപ്പോരിലും സോളാര്‍കേസിലും സര്‍ക്കാര്‍ ജനങ്ങളുടെ മുന്നില്‍ നാണംകെട്ട് നില്‍ക്കുന്ന അവസരത്തില്‍ കെ.എം മാണി എല്‍.ഡി.എഫുമായി ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കാന്‍ തീരുമാനിച്ചു. ഇതിന് മുന്നോടിയായി കെ.എം മാണി ബാംഗ്ലൂരില്‍ വെച്ച് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇത് ഇന്റലിജന്‍സ് ആഭ്യന്തരവകുപ്പിലെ ഉന്നതന്റെ ചെവിയിലെത്തിച്ചു. കേരളാ കോണ്‍ഗ്രസ് മുന്നണിവിട്ടാല്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഉറപ്പായി. തുടര്‍ന്നാണ് ബിജുരമേശിന്റെ ബന്ധുവായ മന്ത്രിയും ഐ ഗ്രൂപ്പിലെ ഉന്നതനും ചേര്‍ന്ന് കെ.എം മാണിയെ തളയ്ക്കാന്‍ തീരുമാനിച്ചത്. അതിനവര്‍ കണ്ടെത്തിയ വഴിയായിരുന്നു ബാര്‍ക്കോഴ. ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ധനമന്ത്രിയായിരുന്ന കെ.എം മാണി കോഴ വാങ്ങിയെന്ന് ബാറുടമയും അവരുടെ സംഘടനാ നേതാവുമായ ബിജുരമേശ് ആരോപിച്ചു.

ആദ്യം മനോരമയും പിന്നെ എല്‍.ഡി.എഫും ഏറ്റെടുത്തു

ബിജുരമേശ് ആരോപണം ഉന്നയിച്ചപ്പോള്‍ ആദ്യം എല്‍.ഡി.എഫ് ഏറ്റെടുത്തില്ല, മനോരമ ഏറ്റെടുത്തു. കോഴ ആവശ്യപ്പെട്ടുള്ള സംഭാഷണങ്ങളടക്കമുള്ള സി.ഡികള്‍ ബിജുരമേശ് മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതോടെ കേസ് വിവാദമായി. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ഇത് വ്യാജ ആരോപണമാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി. അപ്പോഴും ആഭ്യന്തരവകുപ്പ് കയ്യാളിയിരുന്ന രമേശ് ചെന്നിത്തല മൗനം പാലിച്ചു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരായ അടൂര്‍പ്രകാശും അനില്‍കുമാറും അടക്കം ആരോപണങ്ങളില്‍ മുങ്ങിത്താഴ്ന്ന് കൊണ്ടിരിക്കുന്ന സമയമായിരുന്നു. അതില്‍ നിന്നൊക്കെ ജനശ്രദ്ധതിരിക്കാന്‍ കെ.എം മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തു. പിന്നാലെ എ ഗ്രൂപ്പിലെ മന്ത്രിയായിരുന്ന ബാബുവിനെതിരെയും ബാര്‍ മുതലാളിമാര്‍ ആരോപണം ഉന്നയിച്ചു. അതോടെ ബാബുവിനെതിരെയും കേസെടുത്തു. ഇതോടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മുന്നില്‍ക്കണ്ട് എല്‍.ഡി.എഫ് ആരോപണം ഏറ്റെടുത്തു. കെ.എം മാണിക്കെതിരെ സമരം ശക്തമാക്കി. ഒടുവില്‍ ഹൈക്കോടതി കെ.എം മാണിക്കെതിരെ, സീസറിന്റെ ഭാര്യയും സംശയത്തിനതീതയായിരിക്കണം എന്ന് പരാമര്‍ശം നടത്തി. തുടര്‍ന്ന് അദ്ദേഹം രാജിവെച്ചു. ബാബുവിനെതിരെയും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് രാജികത്ത് നല്‍കി. ഉമ്മന്‍ചാണ്ടിയത് പോക്കറ്റിലിട്ട് രണ്ട് ദിവസം നടന്നു. കോടതിയിലുള്ള കേസില്‍ ബാബുവിനെതിരെ പരാമര്‍ശങ്ങളൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി രാജി അംഗീകരിച്ചില്ല. അപ്പോഴും നഷ്ടം കെ.എം മാണിക്ക് മാത്രമായിരുന്നു.

ഐ ഗ്രൂപ്പിന്റെ ചതി

കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിലെ നേതാക്കന്‍മാരാണ് തനിക്കെതിരെ കളിച്ചതെന്ന് കെ.എം മാണിയും കേരളാ കോണ്‍ഗ്രസും മനസിലാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും പാര്‍ട്ടിയെയും നേതാക്കളെയും അവഗണിക്കാനുള്ള ശ്രമം ഐ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ യു.ഡി.എഫില്‍ തുടര്‍ന്നതോടെ കേരളാ കോണ്‍ഗ്രസ് മുന്നണി വിട്ടു. ചരല്‍ക്കുന്നിലെ കണ്‍വെന്‍ഷനില്‍ മുന്നണി വിടുന്ന പ്രഖ്യാപനം കെ.എം മാണി നടത്തി. ഇടത് പക്ഷത്തേക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കി. നിയമസഭയില്‍ പ്രത്യേക ബ്‌ളോക്കായി കേരളാ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇരുന്നു. കെ.എം മാണിക്കെതിരെ സമരം നടത്തിയ എല്‍.ഡി.എഫ് അധികാരത്തില്‍ വന്ന ശേഷം ബാര്‍ക്കോഴ അന്വേഷണം ഊര്‍ജിതമാക്കി. പക്ഷെ, സാഹചര്യത്തെളിവുകളോ, ശാസ്ത്രീയ തെളിവുകളോ കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് കണ്ടെത്തി. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസിനെ എല്‍.ഡി.എഫില്‍ കൊണ്ടുവരാന്‍ സി.പി.എം ശ്രമം തുടങ്ങി. സി.പി.എം കോട്ടയം ജില്ലാ സമ്മേളനം ഇതിനെ അനുകൂലിച്ച് പ്രമേയം പാസാക്കി.

കുപ്പിയിലാക്കിയ ഭൂതത്തെ വീണ്ടും ഐ ഗ്രൂപ്പ് തുറന്ന് വിട്ടു

ബാര്‍ക്കോഴ കേസില്‍ കെ.എം മാണിക്കെതിരെ തെളിവില്ലാത്തതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിന് വിജിലന്‍സ് കോടതിയില്‍ നിന്ന് 45 ദിവസം കൂടി വാങ്ങിയിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അത് സി.പി.എമ്മിന്റെ കുതന്ത്രമാണെന്ന് പകല്‍പോലെ വ്യക്തമാണ്. കേരളാ കോണ്‍ഗ്രസിനെ ഇടത്പാളയത്തിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണത്. അടുത്തപാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് മുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി വ്യക്തമാക്കിയിട്ടുള്‌ലത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അതിന് മുമ്പ് കേരളാ കോണ്‍ഗ്രസിനെ എല്‍.ഡി.എഫിലെത്തിക്കാനാണ് സി.പി.എം ആലോചിക്കുന്നത്. മുന്നണിയിലെത്തുമെന്ന് ഉറപ്പ് കിട്ടിയാല്‍ കേസ് പിന്‍വലിക്കും. ഇത് മനസിലാക്കിയാണ് ഐ ഗ്രൂപ്പ് നേതാവും ബിജുരമേശിന്റെ ബന്ധുവായ മുന്‍മന്ത്രിയും ചേര്‍ന്ന് കഴിഞ്ഞ ദിവസം ബിജുരമേശിനെ വീണ്ടും ചാനലുകള്‍ക്ക് മുന്നിലെത്തിച്ചത്. കെ.എം മാണിക്കെതിരായ കേസ് നടത്താന്‍ സഹായിക്കാമെന്നും തങ്ങള്‍ അധാകാരത്തിലേറിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പ് നല്‍കിയെന്നാണ് ബിജുരമേശ് വെളിപ്പെടുത്തിയത്.

ശിവന്‍കുട്ടിയുടെ വീട്ടിലെ ഗൂഢാലോചന ശരിവയ്ക്കുന്നു

ബാര്‍ക്കോഴ ആരോപണം ശക്തമായിരുന്ന കാലത്ത് കോടിയേരി ബാലകൃഷ്ണന്‍ വി.ശിവന്‍കുട്ടിയുടെ വീട്ടില്‍ വെച്ച് ബിജുരമേശുമായി കൂടിക്കാഴ്ച നടത്തിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അത് ശരിവയ്ക്കുന്നതാണ് കഴിഞ്ഞ ദിവസം ബിജുരമേശ് നടത്തിയ വെളിപ്പെടുത്തല്‍. അതിന് ഉപയോഗിച്ചതാകട്ടെ മനോരമയെയും. എല്‍.ഡി.എഫിനെ അധാകാരത്തിലെത്തിക്കാനായി ബാര്‍ഉമകള്‍ ചേര്‍ന്ന് കോടിക്കണക്കിന് രൂപ പിരിവെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നല്‍കിയിരുന്നു. അതെല്ലാം നഷ്ടത്തിലായെന്ന് ശരിവയ്ക്കുന്നതാണ്, ബാറുകള്‍ തുറക്കാതെ എല്‍.ഡി.എഫ് വഞ്ചിച്ചെന്ന ബിജുരമേശിന്റെ പ്രസ്താവന. മുഖ്യമന്ത്രി പിണറായി വിജയനെയും വി.എസിനെയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നേരില്‍ കണ്ടെന്നും ബിജുരമേശ് പറയുന്നു. അധികാരം നിലനിര്‍ത്താനും അധികാരത്തിലേറാനും കോണ്‍്ഗ്രസും സി.പി.എമ്മും കെ.എം മാണിയെ കരുവാക്കി എന്ന് ബിജുരമേശ് നടത്തിയ വെളിപ്പെടുത്തലുകളും കെ.എം മാണിയുടെ പ്രസ്താവനകളും കൂട്ടിവായിക്കുമ്പോള്‍ മനസിലാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു  (6 minutes ago)

ഭയം കൊണ്ടാണ് യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്ന് വി ഡി സതീശന്‍  (15 minutes ago)

വന്യജീവി ആക്രമണം: കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് ഉള്ള ധനസഹായം കൂട്ടി  (28 minutes ago)

വിജയ്‌യെക്കുറിച്ച് ചോദ്യങ്ങളുമായി പാപ്പരാസികള്‍  (33 minutes ago)

ശബരിമല യുവതീ പ്രവേശനത്തില്‍ നിലപാട് തിരുത്തി സിപിഐഎം  (2 hours ago)

വിശ്വാസികളുടെ വികാരത്തെ തകര്‍ത്ത സര്‍ക്കാരാണിത് :ജനങ്ങളോട് മാപ്പ് അപേക്ഷിച്ചിട്ട് വേണം സത്യവാങ്മൂലം കോടതിയില്‍ ഫയല്‍ ചെയ്യാനെന്ന് രമേശ് ചെന്നിത്തല  (2 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ പീഡന പരാതി  (2 hours ago)

മരണം മുന്നില്‍ കണ്ട അനുഭവം ആരാധകരോട് പങ്കിട്ട് കാര്‍ത്തിക് സൂര്യ  (3 hours ago)

ക്‌ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്: ചെറിയ ആശുപത്രികള്‍ക്ക് പ്രത്യേക പരിഗണന  (3 hours ago)

സംസ്ഥാനത്ത് 312 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍;4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്  (3 hours ago)

ആട് -3 വേൾഡ് വൈഡ് റിലീസ് മാർച്ച്‌ 19 -ന് !!  (5 hours ago)

സ്പോര്‍ട്സ് ക്വോട്ട നിയമനത്തിന് ബോഡി ബില്‍ഡിംഗ് ഒരു കായിക ഇനമേ അല്ല; ബോഡി ബില്‍ഡര്‍മാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ നിയമനം നല്‍കിയ സര്‍ക്കാര്‍ നടപടി; ചട്ടങ്ങള്‍ മറികടന്ന നിയമനമെന്ന് എഐസിസി ജനറല്‍ സെക  (5 hours ago)

ജനങ്ങൾ സൂക്ഷിക്കുക  (5 hours ago)

നഗരസഭയിൽ അധികാരം നഷ്ടപ്പെട്ട വിഭ്രാന്തി; വനിതകളായ ബി ജെ പി കൗൺസില മാർക്ക് നേരെ CPM ആക്രമണം അഴിച്ച് വിടുന്നു; ആരോപണവുമായി ബി ജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ  (5 hours ago)

പച്ച ഇറച്ചിയില്‍ വടിവാള്‍ കയറും, സുധാകരന്റെ വീട് വളഞ്ഞ് CPM ഗുണ്ടകള്‍ ! പോലീസ് കാവല്‍ ഏര്‍പ്പെടുത്തി  (5 hours ago)

Malayali Vartha Recommends