Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...


ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...


അടുത്ത മാര്‍പാപ്പ ഇന്ത്യയില്‍ നിന്നോ അതോ കേരളത്തില്‍ നിന്നോ..? ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്തയായിരിക്കും മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്..


പാകിസ്താനില്‍ ആഭ്യന്തര കലാപം.. മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തു.. ആര്‍മിയും പാക് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു..

ബാര്‍ക്കോഴ കേസ് ഐ ഗ്രൂപ്പിന്റെയും മനോരമയുടെയും സൃഷ്ടിയാണെന്നും സി.പി.എം അത് ആയുധമാക്കിയെന്നും ബിജുരമേശിന്റെ വെളിപ്പെടുത്തല്‍ അടിവരയിടുന്നു

14 FEBRUARY 2018 01:24 PM IST
മലയാളി വാര്‍ത്ത

More Stories...

സാങ്കേതിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി ഉണ്ടായ സംഭവത്തില്‍ എന്താണ് കാരണമെന്നത് സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ മനസിലാക്കാന്‍ സാധിക്കൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

സിംഹഭാഗം മുതല്‍ മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‌ക്കേണ്ട കാര്യമുണ്ടായിന്നില്ല; വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെയും ഉമ്മന്‍ ചാണ്ടിയെയും അപമാനിച്ചെന്ന് കെ സുധാകരന്‍ എംപി

വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടനം; പ്രതിപക്ഷനേതാവിനെ മാറ്റിനിർത്താൻ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി

പിണറായി വിജയൻമാർ ഭാവിയിൽ ഉണ്ടാകുമെന്ന് കണ്ടുകൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീർ എട്ടുകാലി മമ്മൂഞ്ഞിനെ സൃഷ്ടിച്ചത് ; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കർണാടക കോൺഗ്രസ്‌ നേതാക്കളും മന്ത്രിമാരും പാക്കിസ്ഥാനെ പ്രതിരോധിക്കാൻ രംഗത്തുണ്ട്; പാക്കിസ്ഥാനെ പറഞ്ഞാൽ പൊള്ളുന്ന കോൺഗ്രസും സിപിഎമ്മും ആണ് ഈ നാട് നേരിടുന്ന പ്രശ്നമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

ഇല്ലാത്ത ബാര്‍ക്കോഴ കേസിന്റെ പേരില്‍ കെ.എം മാണിയെ വീണ്ടും വേട്ടയാടന്‍ കേസ് ഉണ്ടാക്കിയവര്‍ തന്നെ ശ്രമിക്കുന്നു. കേരളാ കോണ്‍ഗ്രസ് എല്‍.ഡി.എഫിനോട് അടുക്കുമെന്ന് ഭയന്നാണ് കോണ്‍ഗ്രസിലെ രണ്ട് നേതാക്കള്‍ ബാര്‍ക്കോഴ ഭൂതം വീണ്ടും തുറന്ന് വിട്ടത്. ചെങ്ങന്നൂര്‍ ഉപതെരരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും മാണിയുടെ പിന്തുണ യു.ഡി.എഫിന് ഉറപ്പാക്കുന്നതിനായാണ് ബിജുരമേശിനെ വീണ്ടും കളത്തിലിറക്കിയത്. മുന്നണി പ്രവേശനം സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും കെ.എം മാണി വ്യക്തമാക്കി. കേസിനെ കുറിച്ച് ഇനിയും പലരും കുറ്റസമ്മതം നടത്തും. പലചുരുളുകളും അഴിയാനുണ്ടെന്നും കെ.എം മാണി വ്യക്തമാക്കി.

കോഴ വന്നതിങ്ങനെ

തിരുവനന്തപുരത്തെ ബാറുടമ ബിജുരമേശിനെ മുന്‍നിര്‍ത്തി അദ്ദേഹത്തിന്റെ ബന്ധുവായ കോണ്‍ഗ്രസ് നേതാവും ഐ ഗ്രൂപ്പിലെ അതികായനും ചേര്‍ന്നാണ് ബാര്‍ക്കോഴ എന്ന നട്ടാല്‍ക്കിളിക്കാത്ത നുണ പടച്ചുവിട്ടത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു സംഭവം. കോണ്‍ഗ്രസിലെ ചേരിപ്പോരിലും സോളാര്‍കേസിലും സര്‍ക്കാര്‍ ജനങ്ങളുടെ മുന്നില്‍ നാണംകെട്ട് നില്‍ക്കുന്ന അവസരത്തില്‍ കെ.എം മാണി എല്‍.ഡി.എഫുമായി ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കാന്‍ തീരുമാനിച്ചു. ഇതിന് മുന്നോടിയായി കെ.എം മാണി ബാംഗ്ലൂരില്‍ വെച്ച് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇത് ഇന്റലിജന്‍സ് ആഭ്യന്തരവകുപ്പിലെ ഉന്നതന്റെ ചെവിയിലെത്തിച്ചു. കേരളാ കോണ്‍ഗ്രസ് മുന്നണിവിട്ടാല്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഉറപ്പായി. തുടര്‍ന്നാണ് ബിജുരമേശിന്റെ ബന്ധുവായ മന്ത്രിയും ഐ ഗ്രൂപ്പിലെ ഉന്നതനും ചേര്‍ന്ന് കെ.എം മാണിയെ തളയ്ക്കാന്‍ തീരുമാനിച്ചത്. അതിനവര്‍ കണ്ടെത്തിയ വഴിയായിരുന്നു ബാര്‍ക്കോഴ. ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ധനമന്ത്രിയായിരുന്ന കെ.എം മാണി കോഴ വാങ്ങിയെന്ന് ബാറുടമയും അവരുടെ സംഘടനാ നേതാവുമായ ബിജുരമേശ് ആരോപിച്ചു.

ആദ്യം മനോരമയും പിന്നെ എല്‍.ഡി.എഫും ഏറ്റെടുത്തു

ബിജുരമേശ് ആരോപണം ഉന്നയിച്ചപ്പോള്‍ ആദ്യം എല്‍.ഡി.എഫ് ഏറ്റെടുത്തില്ല, മനോരമ ഏറ്റെടുത്തു. കോഴ ആവശ്യപ്പെട്ടുള്ള സംഭാഷണങ്ങളടക്കമുള്ള സി.ഡികള്‍ ബിജുരമേശ് മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതോടെ കേസ് വിവാദമായി. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ഇത് വ്യാജ ആരോപണമാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി. അപ്പോഴും ആഭ്യന്തരവകുപ്പ് കയ്യാളിയിരുന്ന രമേശ് ചെന്നിത്തല മൗനം പാലിച്ചു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരായ അടൂര്‍പ്രകാശും അനില്‍കുമാറും അടക്കം ആരോപണങ്ങളില്‍ മുങ്ങിത്താഴ്ന്ന് കൊണ്ടിരിക്കുന്ന സമയമായിരുന്നു. അതില്‍ നിന്നൊക്കെ ജനശ്രദ്ധതിരിക്കാന്‍ കെ.എം മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തു. പിന്നാലെ എ ഗ്രൂപ്പിലെ മന്ത്രിയായിരുന്ന ബാബുവിനെതിരെയും ബാര്‍ മുതലാളിമാര്‍ ആരോപണം ഉന്നയിച്ചു. അതോടെ ബാബുവിനെതിരെയും കേസെടുത്തു. ഇതോടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മുന്നില്‍ക്കണ്ട് എല്‍.ഡി.എഫ് ആരോപണം ഏറ്റെടുത്തു. കെ.എം മാണിക്കെതിരെ സമരം ശക്തമാക്കി. ഒടുവില്‍ ഹൈക്കോടതി കെ.എം മാണിക്കെതിരെ, സീസറിന്റെ ഭാര്യയും സംശയത്തിനതീതയായിരിക്കണം എന്ന് പരാമര്‍ശം നടത്തി. തുടര്‍ന്ന് അദ്ദേഹം രാജിവെച്ചു. ബാബുവിനെതിരെയും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് രാജികത്ത് നല്‍കി. ഉമ്മന്‍ചാണ്ടിയത് പോക്കറ്റിലിട്ട് രണ്ട് ദിവസം നടന്നു. കോടതിയിലുള്ള കേസില്‍ ബാബുവിനെതിരെ പരാമര്‍ശങ്ങളൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി രാജി അംഗീകരിച്ചില്ല. അപ്പോഴും നഷ്ടം കെ.എം മാണിക്ക് മാത്രമായിരുന്നു.

ഐ ഗ്രൂപ്പിന്റെ ചതി

കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിലെ നേതാക്കന്‍മാരാണ് തനിക്കെതിരെ കളിച്ചതെന്ന് കെ.എം മാണിയും കേരളാ കോണ്‍ഗ്രസും മനസിലാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും പാര്‍ട്ടിയെയും നേതാക്കളെയും അവഗണിക്കാനുള്ള ശ്രമം ഐ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ യു.ഡി.എഫില്‍ തുടര്‍ന്നതോടെ കേരളാ കോണ്‍ഗ്രസ് മുന്നണി വിട്ടു. ചരല്‍ക്കുന്നിലെ കണ്‍വെന്‍ഷനില്‍ മുന്നണി വിടുന്ന പ്രഖ്യാപനം കെ.എം മാണി നടത്തി. ഇടത് പക്ഷത്തേക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കി. നിയമസഭയില്‍ പ്രത്യേക ബ്‌ളോക്കായി കേരളാ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇരുന്നു. കെ.എം മാണിക്കെതിരെ സമരം നടത്തിയ എല്‍.ഡി.എഫ് അധികാരത്തില്‍ വന്ന ശേഷം ബാര്‍ക്കോഴ അന്വേഷണം ഊര്‍ജിതമാക്കി. പക്ഷെ, സാഹചര്യത്തെളിവുകളോ, ശാസ്ത്രീയ തെളിവുകളോ കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് കണ്ടെത്തി. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസിനെ എല്‍.ഡി.എഫില്‍ കൊണ്ടുവരാന്‍ സി.പി.എം ശ്രമം തുടങ്ങി. സി.പി.എം കോട്ടയം ജില്ലാ സമ്മേളനം ഇതിനെ അനുകൂലിച്ച് പ്രമേയം പാസാക്കി.

കുപ്പിയിലാക്കിയ ഭൂതത്തെ വീണ്ടും ഐ ഗ്രൂപ്പ് തുറന്ന് വിട്ടു

ബാര്‍ക്കോഴ കേസില്‍ കെ.എം മാണിക്കെതിരെ തെളിവില്ലാത്തതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിന് വിജിലന്‍സ് കോടതിയില്‍ നിന്ന് 45 ദിവസം കൂടി വാങ്ങിയിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അത് സി.പി.എമ്മിന്റെ കുതന്ത്രമാണെന്ന് പകല്‍പോലെ വ്യക്തമാണ്. കേരളാ കോണ്‍ഗ്രസിനെ ഇടത്പാളയത്തിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണത്. അടുത്തപാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് മുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി വ്യക്തമാക്കിയിട്ടുള്‌ലത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അതിന് മുമ്പ് കേരളാ കോണ്‍ഗ്രസിനെ എല്‍.ഡി.എഫിലെത്തിക്കാനാണ് സി.പി.എം ആലോചിക്കുന്നത്. മുന്നണിയിലെത്തുമെന്ന് ഉറപ്പ് കിട്ടിയാല്‍ കേസ് പിന്‍വലിക്കും. ഇത് മനസിലാക്കിയാണ് ഐ ഗ്രൂപ്പ് നേതാവും ബിജുരമേശിന്റെ ബന്ധുവായ മുന്‍മന്ത്രിയും ചേര്‍ന്ന് കഴിഞ്ഞ ദിവസം ബിജുരമേശിനെ വീണ്ടും ചാനലുകള്‍ക്ക് മുന്നിലെത്തിച്ചത്. കെ.എം മാണിക്കെതിരായ കേസ് നടത്താന്‍ സഹായിക്കാമെന്നും തങ്ങള്‍ അധാകാരത്തിലേറിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പ് നല്‍കിയെന്നാണ് ബിജുരമേശ് വെളിപ്പെടുത്തിയത്.

ശിവന്‍കുട്ടിയുടെ വീട്ടിലെ ഗൂഢാലോചന ശരിവയ്ക്കുന്നു

ബാര്‍ക്കോഴ ആരോപണം ശക്തമായിരുന്ന കാലത്ത് കോടിയേരി ബാലകൃഷ്ണന്‍ വി.ശിവന്‍കുട്ടിയുടെ വീട്ടില്‍ വെച്ച് ബിജുരമേശുമായി കൂടിക്കാഴ്ച നടത്തിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അത് ശരിവയ്ക്കുന്നതാണ് കഴിഞ്ഞ ദിവസം ബിജുരമേശ് നടത്തിയ വെളിപ്പെടുത്തല്‍. അതിന് ഉപയോഗിച്ചതാകട്ടെ മനോരമയെയും. എല്‍.ഡി.എഫിനെ അധാകാരത്തിലെത്തിക്കാനായി ബാര്‍ഉമകള്‍ ചേര്‍ന്ന് കോടിക്കണക്കിന് രൂപ പിരിവെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നല്‍കിയിരുന്നു. അതെല്ലാം നഷ്ടത്തിലായെന്ന് ശരിവയ്ക്കുന്നതാണ്, ബാറുകള്‍ തുറക്കാതെ എല്‍.ഡി.എഫ് വഞ്ചിച്ചെന്ന ബിജുരമേശിന്റെ പ്രസ്താവന. മുഖ്യമന്ത്രി പിണറായി വിജയനെയും വി.എസിനെയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നേരില്‍ കണ്ടെന്നും ബിജുരമേശ് പറയുന്നു. അധികാരം നിലനിര്‍ത്താനും അധികാരത്തിലേറാനും കോണ്‍്ഗ്രസും സി.പി.എമ്മും കെ.എം മാണിയെ കരുവാക്കി എന്ന് ബിജുരമേശ് നടത്തിയ വെളിപ്പെടുത്തലുകളും കെ.എം മാണിയുടെ പ്രസ്താവനകളും കൂട്ടിവായിക്കുമ്പോള്‍ മനസിലാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ വൈദ്യുതി പുന:സ്ഥാപിച്ചു  (32 minutes ago)

പാലാ ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ രണ്ടു വിദ്യാര്‍ഥികളെ കാണാതായി  (51 minutes ago)

പത്താംക്‌ളാസ്സ് മതി!! എക്സ്പീരിയൻസ് വേണ്ട ...  (1 hour ago)

ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം  (1 hour ago)

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ കഞ്ചാവും എംഡിഎംഎയും  (1 hour ago)

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തത്തിനിടെയുണ്ടായ മൂന്നുപേരുടെ മരണകാരണം പുകയല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്  (2 hours ago)

നഴ്‌സുമാരായ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി അധികൃതര്‍  (2 hours ago)

കൊല്ലത്ത് പേവിഷബാധയേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍; വാക്‌സിന്‍ എടുത്തിട്ടും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ഡോക്ടര്‍  (3 hours ago)

അനധികൃത ലൈറ്റും സൗണ്ട് സിസ്റ്റവും: കോട്ടയം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സർവീസ് സെന്ററുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; പാമ്പാടിയിൽ പരിശോധന നടത്തിയത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെ  (3 hours ago)

വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...  (3 hours ago)

ചക്ക വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം  (4 hours ago)

ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...  (4 hours ago)

ഫാസിലിന്റെ കൊലപാതകം: മുഖ്യപ്രതി ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍  (4 hours ago)

തീപിടിത്തമുണ്ടായ സംഭവം: വിശദമായ പരിശോധനയ്ക്കു ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് മന്ത്രി  (4 hours ago)

പട്ടികജാതി വിഭാഗക്കാരനായ യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതി; തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിലെ ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ  (4 hours ago)

Malayali Vartha Recommends