അയ്യപ്പനെ അവഹേളിച്ച് ലുലു ജീവനക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ്; സമൂഹമാധ്യമങ്ങളിൽ മോശം പരാമർശം പ്രചരിപ്പിച്ച റിയാദ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്റെ പണി തെറിച്ചു
ഫെയ്‌സ്ബുക്കില്‍ മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം പോസ്റ്റ് ചെയ്ത ജീവനക്കാരനെ ലുലു ഗ്രൂപ്പ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. റിയാദ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്‍ ദീപകിനെയാണ് പിരിച്ചുവിട്ടത്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റിനെ തുടര്‍ന്നാണ് നടപടി. സ്വാമി അയ്യപ്പനെതിരെ മോശമായ പരാമര്‍ശം നടത്തിയ ദീപക് ആലപ്പുഴ സ്വദേശിയാണ്.
സമൂഹമാധ്യമങ്ങളിലൂടെ മോശം പരാമര്‍ശം പ്രചരിപ്പിച്ചതിനാണ് നടപടിയെന്ന് ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷന്‍ ഓഫിസര്‍ വി.നന്ദകുമാര്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ നിയമ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയതിനെതിരെയാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും ഭീഷണിയാകുന്ന ദുഷ്പ്രവണതകള്‍ പ്രോല്‍സാഹിപ്പിക്കില്ലെന്ന ലുലു ഗ്രൂപ്പിന്റെ കര്‍ശന നിലപാടാണ് ഇത്തരത്തിലുള്ള നടപടിയെടുക്കാന്‍ ഇടയായത്. കേരളത്തിലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് നടത്തിയ മോശം പരാമര്‍ശത്തില്‍ സൗദി അറേബ്യയില്‍ ജോലി നോക്കിയിരുന്ന ജീവനക്കാരനെ ലുലു ഈയിടെ പുറത്താക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ മതങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തുകയോ വ്യക്തിഹത്യ നടത്തുകയോ ചെയ്യുന്ന ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ച് വിടുമെന്ന മുന്നറിയിപ്പ് എല്ലാ ജീവനക്കാര്‍ക്കും ലുലു ഗ്രൂപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha