പണത്തിനു മുന്നിൽ സ്വന്തം മാതൃത്വം മറന്ന സ്ത്രീയെ നാട് കടത്താൻ കോടതി വിധി
സ്വന്തം മകളുടെ കന്യകാത്വം വിൽപ്പനക്ക് വെച്ച അമ്മക്ക് ഒരു വര്‍ഷം തടവ് ശിക്ഷയും നാട് കടത്തലും ഷാർജ കോടതി ശിക്ഷ വിധിച്ചു .
പെൺകുട്ടിയെ വില്‍ക്കുന്നതിനു ഇടനിലക്കാരായി നിന്ന മറ്റ് മൂന്ന് സ്ത്രീകള്‍ക്കും ഒരു വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രധാന പ്രതിയായ കുട്ടിയുടെ അമ്മയെ നാട് കടത്താനും കോടതി ഉത്തരവായി
പ്രധാന പ്രതി ലൈംഗിക തൊഴിലാളിയാണ് . അത് കൊണ്ട് തന്നെയാകണം പതിനേഴുകാരിയായ മകളെയും വേശ്യാവൃത്തിക്ക് നിർബന്ധിച്ചത് . ഹോട്ടലിലേക്ക് പോകണമെന്നും പണം നല്‍കുന്നയാളിന് വഴങ്ങിക്കൊടുക്കണമെന്നും അമ്മ തന്നെ നിര്‍ബന്ധിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു .
മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ച കാര്യം ഇവർ തന്നെയാണ് സുഹൃത്തുക്കളോട് പറഞ്ഞത് . 50,000 ദിര്‍ഹവും സ്വര്‍ണ്ണ നെക്ലേസും ആണ് അവർ മകൾക്കിട്ട വില . ഇത് പോലീസ് അറിഞ്ഞതോടെയാണ് അറസ്റ്റ് നടന്നത് .
ഷാർജ പോലീസിന്റെ അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ, പോലീസ് തന്ത്രപരമായി പ്രതികളെ കുടുക്കുകയായിരുന്നു.
50,000 ദിര്‍ഹവും സ്വര്‍ണ്ണ നെക്ലേസും നൽകി പോലീസ് തന്നെ ഒരാളെ ഹോട്ടലിലേക്ക് വിടുകയായിരുന്നു. ഇടപാടുകാരാണെന്നു തെറ്റി ധരിച്ച മൂന്നുസ്ത്രീകളും ഹോട്ടലിൽ പണം വാങ്ങാനായി എത്തിയപ്പോൾ നേരത്തെ തയ്യാറായി നിന്ന പൊലീസ് സംഘം മൂന്ന് സ്ത്രീകളെയും അറസ്റ്റ് ചെയ്തു. ഈ മൂന്നു സ്ത്രീകളും ലൈംഗിക തൊഴിലാളികളാണ് .തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാവരും കുറ്റം സമ്മതിച്ചു
മനുഷ്യക്കടത്ത്, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായ ചൂഷണം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്
സമാനമായ കേസിൽ മുന്‍ സൗന്ദര്യ റാണിയും പ്രമുഖ മോഡലുമായ 35കാരി ഇറിന ഗ്ലാഡ്കി ജനുവരിയിൽ അറസ്റ്റിലായിരുന്നു. കുട്ടിയുടെ സെക്‌സിയായ ചിത്രങ്ങള്‍ ഇറിന പകര്‍ത്തുകയും കുട്ടി കന്യകയാണെന്ന് ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റും നേടിയിരുന്നു. കുട്ടിക്കായി കൂടുതല്‍ പണക്കാരെ കണ്ടെത്താനായി മോസ്‌കോയിലേക്ക് പോയ ഇവരെയും സഹായികളായ രണ്ട യുവതികളെയും അവിടെ ഹോട്ടലിൽ വെച്ചാണ് പോലീസ് അറസ്റ്റു ചെയ്തത് . ഇവിടെയും ഇവരെ കുടുക്കിയത് ഇടപാടുകാരായി വേഷമിട്ട പോലീസ് തന്നെ ആയിരുന്നു.
"
https://www.facebook.com/Malayalivartha