സൗദി അറേബ്യയിൽ ഐ. ടി ,ടെലികോം മേഖലയിലേക്ക് കൂടി സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുന്നതോടെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ തൊഴിൽ നഷ്ടമാകുമെന്ന ആശങ്കയിൽ .
സൗദി അറേബ്യയിൽ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, പ്രോഗ്രാമിംഗ് നെറ്റ് വര്‍ക്കിംഗ് ടെക്‌നീഷ്യന്‍, പ്രൊജക്ട് മാനേജ്‌മെന്റ്, സിസ്റ്റം അനലിസ്റ്റ്, സൈബര്‍ സെക്യൂരിറ്റി, എന്നീ മേഖലകളിലുള്ള ജോലികൾക്ക് ഇനി മുതൽ നാട്ടുകാർക്ക് മുൻഗണന നല്‍കാൻ ധാരണയായി .
ടെലികോം, ഐ.ടി മന്ത്രാലയവും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും മാനവശേഷി വികസന നിധിയും സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സും സംയുക്തമായാണ് ഈ തീരുമാനം എടുത്തത് . ഇത് സംബന്ധിച്ച ധാരണാപത്രം ടെലികോം, ഐ.ടി മന്ത്രാലയവും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും നേരത്തെ ഒപ്പുവെച്ചിരുന്നു. .
2020 അവസാനത്തോടെ ഈ മേഖലയില്‍ 15,000 ലേറെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുയാണ് ലക്ഷ്യം. ഒപ്പം ടെലികോം, ഐ.ടി മേഖലയില്‍ ആകര്‍ഷകമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കുക എന്നതും ടെലികോം, ഐ.ടി മന്ത്രാലയം ലേഖ്യമാക്കുന്നു എന്ന് വകുപ്പ് മന്ത്രി പറഞ്ഞു.
ദേശീയ പരിവര്‍ത്തന പദ്ധതി 2020 ന്റെ ഭാഗമായി ടെലികോം, ഐ.ടി മന്ത്രാലയവും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും സഹകരിച്ച് നടത്തിയ ശ്രമങ്ങളുടെ ഫലമായി ടെലികോം, ഐ.ടി മേഖലയില്‍ സൗദിവല്‍ക്കരണം 43 ശതമാനമായി ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.
2016 ല്‍ ഈ മേഖലയില്‍ സൗദിവല്‍ക്കരണം 37 ശതമാനമായിരുന്നു. ഈ മേഖലയിലെ വനിതാ പങ്കാളിത്തം 11 ശതമാനത്തില്‍നിന്ന് 13 ശതമാനമായി ഉയര്‍ത്തുന്നതിനും സാധിച്ചിട്ടുണ്ടെന്ന് ടെലികോം, ഐ.ടി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹ പറഞ്ഞു.
https://www.facebook.com/Malayalivartha