ഇഖാമ പുതുക്കാന്‍ വൈകിയാൽ കനത്ത തുക പിഴയായി ഒടുക്കേണ്ടിവരും .മൂന്നു തവണ വൈകിയാൽ രാജ്യം വിടേണ്ടി വരുമെന്നും സൗദി മന്ത്രാലയം വ്യക്തമാക്കി
ഇഖാമ പുതുക്കാന്‍ വൈകിയാൽ കനത്ത തുക പിഴയായി ഒടുക്കേണ്ടിവരും .മൂന്നു തവണ വൈകിയാൽ രാജ്യം വിടേണ്ടി വരുമെന്നും സൗദി മന്ത്രാലയം വ്യക്തമാക്കി. അത് പോലെ തന്നെ ജോലിക്കു പൊട്ടിക്കാതെ മുങ്ങുന്നവരെയും പിടികൂടാൻ തീരുമാനിച്ചു.
കാരണമില്ലാതെ ഒരു വര്‍ഷത്തില്‍ 15 ദിവസം ജോലിക്കു ഹാജരായില്ലങ്കില്‍ ആനുകൂല്യങ്ങൾ നല്‍കാതെ തൊഴിലാളിയെ പിരിച്ചു വിടാനും ഭേദഗതി ചെയ്ത തൊഴില്‍ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്
വിദേശികളുടെ താമസ രേഖയായ ഇഖാമ പുതുക്കാന്‍ വൈകിയാല്‍ ആദ്യ തവണ 500 റിയാല്‍ ആണ് പിഴ ഒടുക്കേണ്ടത് . രണ്ടാം തവണ പിഴ ഇരട്ടിയായി 1000 റിയാൽ അടക്കേണ്ടിവരും . ഇഖാമ പുതുക്കാൻ മൂന്നാമതും വൈകിയാൽ തൊഴിലാളിയെ നാടുകടത്തുമെന്നും റിയാദ് പ്രവിശ്യ ജവാസാത് മേധാവി മേജര്‍ മുഹമ്മദ് നായിഫ് അല്‍ഹബ്ബാസ് അറിയിച്ചു.
ഴിലാളികളുടെ തിരിച്ചറിയല്‍ രേഖ, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, പാസ്പോര്‍ട്ട് എന്നിവ തൊഴിലുടമ പിടിച്ചു വെക്കാന്‍ പാടില്ലന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.തൊഴിലാളിയുടെ സമ്മതമില്ലാതെ പാസ്‌പോര്‍ട്ട്, താമസരേഖയായ ഇഖാമ, മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവ കൈവശം വെക്കുന്ന സ്‌പോണ്‍സര്‍ക്ക് രണ്ടായിരം റിയാല്‍ പിഴ ചുമത്തും
വിദേശികളടെ തിരിച്ചറിയല്‍ രേഖകള്‍ ഉൾപ്പടെയുള്ളവ യഥാസമയം പുതുക്കി നല്‍കാനും അദ്ദേഹം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha