യൂറോപ്യൻ യൂണിയനുമായി ഒപ്പുവെച്ച ബ്രെക്സിറ്റ് കരാറിൽ വോട്ടെടുപ്പ് ബ്രിട്ടീഷ് പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിൽ ഇന്ന് നടക്കും
യൂറോപ്യൻ യൂണിയനുമായി ഒപ്പുവെച്ച ബ്രെക്സിറ്റ് കരാറിൽ വോട്ടെടുപ്പ് ബ്രിട്ടീഷ് പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിൽ ഇന്ന് നടക്കും . ബ്രിട്ടീഷ് സമയം വൈകുന്നേരമാണ് വോട്ടെടുപ്പ് . ഡിസംബറിൽ നടത്താനിരുന്ന വോട്ടെടുപ്പ് പരാജയഭീതിയെത്തുടർന്ന് മാറ്റിവെച്ചിരുന്നു.
ബ്രെക്‌സിറ്റ് കരാറിനെതിരെ തെരേസ മേക്ക് വെല്ലുവിളി ഉയര്‍ത്തി സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള എംപിമാര്‍ തന്നെ രംഗത്തു വന്ന സാഹചര്യത്തിൽ യുദ്ധം തുടങ്ങും മുന്‍പേ പരാജയം സമ്മതിച്ച പടനായികയുടെ അവസ്ഥയിലാണ് തെരേസ മേയ് .
വോട്ടെടുപ്പില്‍ തെരേസ മേ വലിയ പരാജയം നേരിടുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍. നൂറിലധികം കണ്‍സര്‍വേറ്റീവ് എംപിമാര്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഓരോവോട്ടും അര്‍ത്ഥവത്തായി ഉപയോഗിക്കണമെന്നും കരാര്‍ പാസാക്കിത്തരണമെന്നു എം പി മാരോട് അഭ്യർത്ഥിച്ചു. പക്ഷെ 20~25 വോട്ടുകളുടെ എങ്കിലും വ്യത്യാസത്തില്‍ കരാര്‍ നിരാകരിക്കപ്പെടാനാണ് സാധ്യത. ഇങ്ങനെ സംഭവിച്ചാല്‍ കരാറില്ലാത്ത ബ്രെക്സിറ്റിലേക്കാകും രാജ്യം നീങ്ങുക. പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ ധാര്‍മിക അവകാശം നഷ്ടപ്പെട്ട് തെരേസ രാജിവയ്ക്കുന്നതിലേക്കും കാര്യങ്ങള്‍ എത്താം.
അതെ സമയം ബ്രെക്സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സമയ പരിധി ജൂലൈ വരെ നീട്ടി വയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ സന്നദ്ധമായേക്കുമെന്ന് സൂചന. മുന്‍ ധാരണനുസരിച്ച് ഈ വര്‍ഷം മാര്‍ച്ച് 29നാണ് ബ്രെക്സിറ്റ് പൂര്‍ത്തിയാകേണ്ടത്
28 അംഗ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിരിഞ്ഞുപോക്കാണ് ബ്രെക്‌സിറ്റ്. ബ്രിട്ടന്‍ (Britain) എക്‌സിറ്റ് (Exit -പുറത്തുപോകല്‍) എന്നീ വാക്കുകകള്‍ ചേര്‍ത്തുണ്ടാക്കിയ പ്രയോഗമാണിത്.
യൂറോപ്യന്‍ യൂണിയന്‍ വിടണമോ വേണ്ടയോ എന്നതില്‍ ബ്രിട്ടീഷ് ജനതയുടെ ഹിതമറിയാന്‍ വോട്ടെടുപ്പ് 2016 ജൂണ്‍ 23 നു നടന്നിരുന്നു .51.9 ശതമാനം പേര്‍ ബ്രെക്‌സിറ്റിനെ അനുകൂലിച്ചു.ചര്‍ച്ച തുടങ്ങി രണ്ടുവര്‍ഷത്തിനകം അംഗരാജ്യം യൂണിയന്‍ വിട്ടുപോകണമെന്നാണ് നിബന്ധന
https://www.facebook.com/Malayalivartha