മരണ സമയത്തു തൂക്കം 28 കിലോ മാത്രം ! ; ഭാര്യയെ നോക്കിയില്ലെന്നാരോപിച്ച് പെറ്റമ്മയെ പട്ടിണിക്കിട്ടും കണ്ണുകൾ ചൂഴ്ന്നെടുത്തും മകൻറെ കൊടുംക്രൂരത; ദുബായിൽ ഇന്ത്യൻ ദമ്പതികളുടെ വിചാരണ തുടങ്ങി
ദുബായ് : അമ്മയെ പട്ടിണിക്കിട്ടും കണ്ണുകൾ ചൂഴ്ന്നെടുത്തും കൊലപ്പെടുത്തിയതിനു മകനും മരുമകളും ദുബായിൽ അറസ്റ്റിൽ. 2018 മുതൽ പീഢനം നടക്കുന്നുവെന്ന് സമീപവാസിയും ഇന്ത്യക്കാരനുമായ സാക്ഷിയുടെ മൊഴി.
സാക്ഷിയുടെ പരാതിയെ തുടർന്നാണ് ക്രൂരത ലോകം അറിയുന്നത്. ഇന്ത്യക്കാരായ 29 ക്കാരനും 28 ക്കാരിയായ ഭാര്യയുമാണ് പ്രതികൾ. പ്രതികളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അമ്മയുടെ വാരിയെല്ലുകൾ തകർന്ന നിലയിൽ ആയിരുന്നു. ആന്തരിക അവയവങ്ങൾക്ക് ഉണ്ടായ രക്തസ്രാവത്തെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി രേഖപ്രകാരം 2018 ഒക്ടോബർ 31നാണ് മാതാവ് മരണമടഞ്ഞത് . മരണ സമയത്തു തൂക്കം 28 കിലോ മാത്രമായിരുന്നു. ഇതിൽ നിന്നും അവരെ പട്ടിണിക്ക് ഇട്ടിരുന്നതായും മനസിലാക്കുന്നു.
പരാതിക്കാരൻറെ ഭാര്യയുടെ മൊഴിയിൽ നിന്നും മാതാവിനോട് കാണിച്ചിരുന്ന ക്രൂരതകൾ വെളിപ്പെടുത്തിയിരുന്നു. പ്രതിയും പരാതിക്കാരനും ഒരേ കെട്ടിടത്തിലെ താമസക്കാരാണ്. ഇന്ത്യയിൽ നിന്നും ദുബായിൽ എത്തിയ മാതാവ് ഭാര്യയെ നന്നായി നോക്കിയിരുന്നില്ല എന്ന കാരണം പറഞ്ഞു നിരന്തരം ഉപദ്രവിച്ചിരുന്നു . ബാൽക്കണിയിൽ നിന്നും അവർ വീണിരുന്നുവെന്നും വേണ്ടുന്ന സഹായങ്ങൾ മക്കൾ നൽകിയിട്ടില്ല എന്നും ആരോപിച്ചിരിക്കുന്നു. വസ്ത്രരഹിതയായും ശരീരത്തിൽ പൊള്ളലേറ്റും അവരെ കണ്ടിരുന്നതായി സമീപവാസി പറഞ്ഞു. എങ്ങനെ പൊള്ളലേറ്റതു എന്ന ചോദ്യത്തിന് അവർ സ്വയം ചെയ്തുവെന്നാണ് മകൻ മറുപടി നൽകിയത്. മാതാവിനെ ആശുപത്രിയിൽ എത്തിക്കാൻ പോലും മകൻ തയ്യാറായിരുന്നില്ല എന്നും പരാതിക്കാർ പറഞ്ഞു.
പരാതിക്കാരനായ ആശുപത്രി ജീവനക്കാരനായ അയൽക്കാരൻറെ ഭാര്യയാണ് ഈ മാതാവിന്റെ അതി ദയനീയ അവസ്ഥകൾക്ക് ദൃക്‌സാക്ഷിയായത്. താൻ കാണുമ്പോൾ അവർ അതിവേദനയോടെ കരയുകയായിരുന്നുവെന്നും മാതാവിന്റെ ശരീരം മുഴുവനും മുറിവുകൾ ആയിരുന്നുവെന്നും പറഞ്ഞു. ഇരു കണ്ണുകളിലും മാരകമായ മുറിവുകൾ മാത്രമല്ല എല്ലുകളും തകർന്ന അവസ്ഥയിൽ ആയിരുന്നു .ഇവരോട് കുട്ടിയെ അമ്മായിഅമ്മ നന്നായി നോക്കാത്തതിനാൽ കുട്ടിക്ക് അസുഖം വന്നതായി പ്രതിയുടെ ഭാര്യ പറഞ്ഞിരുന്നു. ഇതിൽ നിന്നും മാതാവിനോടുള്ള അവരുടെ സമീപനം മനസ്സിലാക്കാവുന്നതായിരുന്നു . മർദ്ദനവും പട്ടിണിയും കാരണമാണ് ഇവർ മരിച്ചത് എന്നായിരുന്നു ഡോക്ടർമാരുടെ ഭാഷ്യം. പക്ഷെ തങ്ങൾക്കു നേരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളെ നിഷേധിച്ചിരിക്കുകയാണ് ദമ്പതികൾ. ഇരുവരും അല്‍ ഖുസൈസ് പൊലീസ് കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha