Widgets Magazine
06
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...


പ്രസിനുള്ളിൽ സാരി ധരിക്കുന്നത് വിലക്കിയിട്ടും സുരക്ഷയ്ക്കായി സാരിയുടെ മേൽ കോട്ട് ധരിച്ച് ജോലി; തുമ്പ് മെഷീനിൽ കുടുങ്ങി വളരെ ശക്തിയോടെ തല തറയിൽ ഇടിച്ച് ജീവനക്കാരിക്ക് ദാരുണാന്ത്യം...


23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...


രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് കോടതി....രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം, കേസ് ഇനി പരി​ഗണിക്കുക തെരഞ്ഞെടുപ്പിനു ശേഷം 


എല്ലാം മാറി മറിയുന്നു... രാഹുല്‍ മാങ്കൂട്ടത്തിലെ രണ്ട് ദിവസത്തിനകം അന്വേഷണ സംഘം പിടികൂടാന്‍ സാധ്യത. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ

സൗദി സര്‍വ്വനാശത്തിലേക്ക്; സൗദിയെ തകര്‍ക്കുമെന്നും വരാന്‍ പോകുന്നത് സര്‍വനാശം മെന്ന മുന്നറിയിപ്പുമായി ഹൂതികള്‍; ആക്രമണം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ തന്ത്രം

05 OCTOBER 2019 12:03 PM IST
മലയാളി വാര്‍ത്ത

സൗദിയെ തകര്‍ക്കുമെന്നും വരാന്‍ പോകുന്നത് സര്‍വനാശം മെന്ന മുന്നറിയിപ്പുമായി ഹൂത്തികള്‍ രംഗത്തെത്തിയിരിക്കുകയാണ് വലിയ ആശങ്കയാണ് ഇപ്പോള്‍ രാജ്യത്തുടനീളം, പുതിയ ആക്രമണത്തിന് പദ്ധതിയിടുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. സമാധാന ശ്രമങ്ങളില്‍ സൗദി ആത്മാര്‍ഥത കാണിക്കുന്നില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. അതേസമയം സൗദിയുടെ സൈനിക ക്യാമ്പുകളില്‍ ഹൂത്തികള്‍ നടത്തിയ ആക്രമണവും മുമ്പ് നടന്ന അരാംകോ ആക്രമണവും അടക്കം നിരവധി നാശനഷ്ടങ്ങളാണ് സൗദിക്ക് ഉണ്ടായത്. യെമനില്‍ സൈനിക നടപടി കുറയ്ക്കുന്ന കാര്യങ്ങളൊന്നും സൗദി തല്‍ക്കാലത്തേക്ക് പ്രഖ്യാപിച്ചിട്ടില്ല. സൗദിയിലെ എല്ലാ ആക്രമണങ്ങള്‍ക്കും സഹായം നല്‍കുന്നത് ഇറാനാണെന്ന് സൗദി ഇപ്പോഴും ആരോപിക്കുന്നുത്. ഹൂത്തികള്‍ക്ക് ആയുധം എത്തിച്ച് നല്‍കുന്നത് ഇറാനാണെന്നാണ് സൗദി തെളിവുകള്‍ നിരത്തി വ്യക്തമാക്കുന്നത്. അതേസമയം യെമനില്‍ സമാധാന ശ്രമങ്ങള്‍ സൗദി നടത്തുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ലെന്നാണ് സൂചന.

സൗദിക്കെതിരെയുള്ള ആക്രമണം ഇരട്ടിയായി വര്‍ധിപ്പിക്കാനാണ് ഹൂത്തികളുടെ തീരുമാനം. യെമനില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാതെ തങ്ങള്‍ തിരിച്ചടി അവസാനിപ്പിക്കില്ലെന്നും ഹൂത്തികള്‍ വ്യക്തമാക്കി. വലിയ രീതിയിലുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ ഒരുക്കുന്നുണ്ട്. ഇനി വരാനിരിക്കുന്ന ആക്രമണങ്ങള്‍ യാതൊരു വിധി നിയന്ത്രണങ്ങളുമില്ലാത്ത ശക്തിയേറിയതായിരിക്കും. അത് സൗദിയെ തകര്‍ക്കും. സമാധാന ശ്രമങ്ങള്‍ വിജയകരമായിട്ടില്ലെങ്കില്‍ അത് സംഭവിക്കുമെന്നും ഹൂത്തികളുടെ സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ പറഞ്ഞു.

ആക്രമണം അരാംകോ ആക്രമണം വളരെ ചെറിതാണ്. സൗദിക്കുള്ള മുന്നറിയിപ്പാണ് ഇത്. ഹൂത്തികള്‍ക്ക് എത്രത്തോളം കെല്‍പ്പുണ്ടെന്ന് ഇത് കാണിച്ച് തന്നിരിക്കുകയാണ്. അതേസമയം യെമനില്‍ ഭാഗികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സൗദി അറേബ്യ അന്താരാഷ്ട്ര സമൂഹത്തെ വഞ്ചിക്കുകയാണെന്ന് ഹൂത്തി കൗണ്‍സില്‍ ആരോപിച്ചു. ഇപ്പോഴും സൗദിയുടെ വ്യോമാക്രമണം യെമനില്‍ നടക്കുന്നുണ്ടെന്നും കൗണ്‍സില്‍ പറഞ്ഞു. അതേസമയം അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന വാദം സൗദി ആവര്‍ത്തിച്ചിട്ടുണ്ട്. ഇറാന്റെ കുറ്റസമ്മതം ഹൂത്തികള്‍ക്ക് സൈനിക സഹായം നല്‍കുന്നുണ്ടെന്ന് ഇറാന്‍ അപ്രതീക്ഷിതമായി സമ്മതിച്ചതാണ് അന്താരാഷ്ട്ര ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഹൂത്തികള്‍ ഉപദേശവും, ഇന്റലിജന്‍സ് സഹായവും നല്‍കുന്നുണ്ടെന്ന് ഇറാനിയന്‍ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് ബാഗേരിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സിറിയ, ഇറാഖ് മേഖലകളില്‍ ആയുധങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും ഇറാനിയന്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരം എത്തിക്കാറുണ്ടെന്നും ബാഗേരി പറയുന്നു.

അതേസമയം യെമനില്‍ എല്ലാ തരം സഹായങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മിസൈലുകള്‍ ലോഞ്ച് ചെയ്തില്ല യെമനിലേക്ക് മിസൈലുകള്‍ വര്‍ഷിച്ചെന്ന ആരോപണത്തെ ബാഗേരി തള്ളിയിട്ടുണ്ട്. ദീര്‍ഘദൂര മിസൈലുകള്‍ എങ്ങനെയാണ് ഇറാന്‍ യെമനിലേക്ക് എത്തിക്കുക. അവിടെ മരുന്നുകള്‍ പോലും എത്തിക്കാന്‍ സാധിക്കുന്നില്ല. അപ്പോഴാണ് മിസൈലുകള്‍ വര്‍ഷിക്കുന്നുവെന്ന അസംബന്ധ ആരോപണം വരുന്നതെന്നും ബാഗേരി പറഞ്ഞു. അതേസമയം ഇറാന്‍ റെവലൂഷണറി ഗാര്‍ഡ്സ് സാധാരണ രീതിയിലുള്ള സഹായങ്ങള്‍ മാത്രമാണ് ഹൂത്തികള്‍ക്ക് നല്‍കുന്നതെന്നും ബാഗേരി വ്യക്തമാക്കി. മറുപടിയുമായി യെമന്‍ യെമന്‍ വാര്‍ത്താവിതരണ മന്ത്രി മുവമ്മര്‍ അല്‍ ഇര്‍യാനി ഇറാനെതിരെ ര ംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹം ഇറാന് മേല്‍ സമ്മര്‍ദം ശക്തമാക്കണമെന്നും, ഹൂത്തികള്‍ക്ക് സഹായം നല്‍കുന്ന രീതി അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കണമെന്നും ഇര്‍യാനി ആവശ്യപ്പെട്ടു. ഇറാനിയന്‍ ഭരണകൂടമാണ് ഹൂത്തികളെ നിയന്ത്രിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ ഇറാന്‍ ഇവര്‍ക്ക് നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എണ്ണശാലകള്‍ തുറന്നു ഹൂത്തികളുടെ ആക്രമണത്തെ തുടര്‍ന്ന് എണ്ണശുദ്ധീകരണ ശാലകള്‍ സൗദി വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിച്ചിരിക്കുകയാണ്. സൗദിയുടെ എണ്ണ ഉല്‍പ്പാദന ശേഷം 11.3 മില്യണ്‍ ബാരലായി ഉയര്‍ന്നിരിക്കുകയാണ്. അതേസമയം അരാംകോയില്‍ കൂടുതല്‍ നവീകരണത്തിന് സൗദി തയ്യാറെടുക്കുന്നതായിട്ടാണ് സൂചന. എന്നാല്‍ ഹൂത്തികള്‍ പുതിയ ആക്രമണത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ സൗദി കൂടുതല്‍ ജാഗ്രത കാണിക്കേണ്ടി വരും. എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയേക്കും.

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ബിഎല്‍ഒയെ തടഞ്ഞുനിര്‍ത്തി വിവരങ്ങള്‍ ചോര്‍ത്തിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍  (37 minutes ago)

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഇടപെട്ട് പ്രധാനമന്ത്രി  (43 minutes ago)

വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം  (1 hour ago)

കൊല്ലത്ത് ദേശീയ പാത തകര്‍ന്നതില്‍ കരാര്‍ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്  (1 hour ago)

നീണ്ട കാത്തിരിപ്പിന് ശേഷം കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തില്‍ ദമ്പതികള്‍;അഭിമാനമായി എസ്.എ.ടി.യിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം  (1 hour ago)

വിമാനക്കമ്പനികള്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയം  (1 hour ago)

പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...  (2 hours ago)

ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ; ലെമൺ മർഡർ കേസ് ( L.M. കേസ് ) പൂർത്തിയായി!!  (2 hours ago)

വിലങ്ങ് വെപ്പിക്കാന്‍ വിജയന്റെ പോലീസ് നോക്കി ഇരിക്കത്തേയുള്ളു !! മുഖ്യമന്ത്രി പിണറായി വിജയനെ കയറിതോണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ സൈബര്‍ ടീം; വിലങ്ങും കൊണ്ട് ഉറക്കളച്ച് കാത്തിരുന്ന ഡി വൈ എഫ് ഐ തേഞ്ഞൊട്  (2 hours ago)

ആദ്യഘട്ട വോട്ടെടുപ്പിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും  (2 hours ago)

പ്രസിനുള്ളിൽ സാരി ധരിക്കുന്നത് വിലക്കിയിട്ടും സുരക്ഷയ്ക്കായി സാരിയുടെ മേൽ കോട്ട് ധരിച്ച് ജോലി; തുമ്പ് മെഷീനിൽ കുടുങ്ങി വളരെ ശക്തിയോടെ തല തറയിൽ ഇടിച്ച് ജീവനക്കാരിക്ക് ദാരുണാന്ത്യം...  (2 hours ago)

രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വിശദമായ വാദം കേള്‍ക്കാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി  (3 hours ago)

കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ ഭക്തരുടെ കാറിലിടിച്ച് നാല് അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

വര്‍ക്കലയില്‍ പ്രിന്റിംഗ് മെഷീനില്‍ അബദ്ധത്തില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം  (4 hours ago)

23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...  (4 hours ago)

Malayali Vartha Recommends