ഖത്തർ സമ്മാനിക്കുക എക്കാലത്തെയും കിടിലൻ ഫിഫ.... കാത്തിരിപ്പോടെ പ്രവാസികൾ
2022 പ്രവാസികൾക്ക് സ്വന്തമാണ്.. ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ വേൾഡ് കപ്പ് എക്കാലത്തെയും മുൻ നിർത്തിയ അവസ്മരണീയമായിത്തെരുമെന്നതിലേക്കാണ് ഓരോ ഒരുക്കങ്ങൾക്കും ഖത്തർ പ്രാധാന്യം നകുന്നത് അവിസ്മരണീയമായ ഫിഫ ലോകകപ്പിനാകും ഖത്തർ ആതിഥേയത്വം വഹിക്കുകയെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വ്യക്തമാക്കിയതിന് പിന്നെ ഏറെ ആകാംക്ഷയിലാണ് പ്രവാസ ലോകം തന്നെ. പ്രവാസ ലോകത്തേക്ക് പുത്തൻ ഉണർവ് പകരാൻ അണിഞ്ഞൊരുന്നുകയാണ് ഖത്തർ.
ഫുട്ബോൾ പ്രേമികൾക്കുള്ള അവിസ്മരണീയമായ ഫിഫ ലോകകപ്പിനാകും ഖത്തർ ആതിഥേയത്വം വഹിക്കുകയെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വെളിപ്പെടുത്തിയത് ഒരു മുന്നറിയിപ്പായി മാത്രം കണക്കാക്കുക ബാക്കി ഇനി കളത്തിൽ തന്നെ. 2022 നവംബർ, ഡിസംബർ മാസങ്ങളിലാണ് ടൂർണമെന്റ് നടക്കാനിരിക്കുന്നത്. ശൈത്യകാലമായതിനാൽ താരങ്ങൾക്ക് മികച്ച ശാരീരിക, സാങ്കേതിക മികവിൽ മത്സരിക്കാൻ കഴിയുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇറ്റാലിയൻ പത്രമായ ലാ ഗസറ്റ ഡെല്ലോ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിലാണ് ഇൻഫാന്റിനോ ഇത് വ്യക്തമാക്കിയത്.
എല്ലാ മത്സരങ്ങളും 70 കിലോമീറ്റർ പരിധിക്കുള്ളിൽ നടക്കുന്നു എന്നത് നല്ലകാര്യമാണ്. യൂറോപ്പിൽ നിന്ന് ഖത്തറിലേക്ക് 5-6 മണിക്കൂർ മാത്രമാണ് യാത്രാസമയം എന്നതിനാൽ വിദേശ കാണികളാലും ഗാലറി നിറയും എന്നതിൽ സംശയമില്ല. ലോകകപ്പ് ജനങ്ങളുടെ ചാംപ്യൻഷിപ്പാണെന്നും ഇൻഫാന്റിനോ കൂട്ടിച്ചേർത്തു. 2022ലെ മത്സരങ്ങൾക്കായി രാജ്യത്തുടനീളം 8 സ്‌റ്റേഡിയങ്ങളാണ് ഒരുക്കുന്നത്. ഇതിൽ ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അൽ വക്രയിലെ അൽ ജനൗബ് സ്റ്റേഡിയം എന്നിവ ഉദ്ഘാടനം ചെയ്തു കഴിയുകയും ചെയ്തു.
ഡിസംബർ 18ന് മൂന്നാമത്തെ സ്റ്റേഡിയമായ എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം തുറക്കുന്നതായിരിക്കും. അതോടൊപ്പം തന്നെ മറ്റ് സ്റ്റേഡിയങ്ങളുടെ നിർമാണം അന്തിമ ഘട്ടങ്ങളിലാണ്. ലോകകപ്പിന്റെ ഭാഗമായി ഒട്ടേറെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഖത്തറിൽ പുരോഗമിക്കുകയാണ്. 2021ൽ സ്റ്റേഡിയം ഉൾപ്പെടെ എല്ലാ ലോകകപ്പ് പദ്ധതികളും പൂർത്തിയാകും. 10 ലക്ഷത്തിലധികം കാണികളെയാണ് ലോകകപ്പിലേക്ക് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha