സൗദിയിലേക്ക് അമേരിക്കൻ ആയുധങ്ങളുടെയും സൈനികരുടെയും ഒഴുക്ക് ആശങ്കയോടെ പ്രവാസികൾ
സൗദി അരാംകോയുടെ എണ്ണ സംസ്കരണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമങ്ങള്‍ക്ക് ശേഷം ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷ സാധ്യത തുടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈനികരും ആയുധങ്ങളും എത്തുന്നതായുള്ള റിപോർട്ടുകൾ പുറത്ത് വരുന്നത്. 3000 സൈനികരും പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങളും താഡ് ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനവും വ്യോമ നിരീക്ഷണ വിഭാഗവും ഉള്‍പ്പെടെയുള്ള വന്‍ സന്നാഹമാണ് സൗദിയിലേക്ക് നിലവിൽ എത്തുന്നത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശമനുസരിച്ചാണ് അമേരിക്കന്‍ സൈനിക സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. അരാംകോ എണ്ണപ്പാടത്തിനു നേരെ ഉണ്ടായ ആക്രമണം രാജ്യത്തെ ഏറെ ചൊടിപ്പിച്ചിരുന്നു. അതിൽ നിന്നും കരകയറുവാൻ ചരിത്രത്ത്തിൽ ആദ്യമായി സഞ്ചാരികൾക്കുള്ള വിസയും അനുവദിക്കുകയുണ്ടായി. ഇത്തരം സാഹചര്യത്തിൽ സൗദിയിലേക്കുള്ള അമേരിക്കൻ സൈന്യത്തിന്റെ വരവും ആയുധങ്ങളുടെ വർധനവും ഏറെ ആശങ്കപ്പെടുത്തുന്നതാകുന്നു.
അതൊപ്പം തന്നെ സൗദി അരാംകോയുടെ എണ്ണ സംസ്കരണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമങ്ങള്‍ക്ക് ശേഷം മേഖലയില്‍ നിലനില്‍ക്കുന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നീക്കം എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടുതല്‍ സൈന്യത്തെ സൗദിയില്‍ വിന്യസിക്കാന്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രി മാര്‍ക് എസ്പര്‍ അനുമതി നല്‍കിയതായും വെളിപ്പെടുത്തലുകളും പുറത്തേക്ക് വരുന്നുണ്ട്. സൗദിയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും ആഗോള സുരക്ഷയും സമാധാനവും ഉറപ്പുവരുത്താനുള്ള ശ്രമമായാണ് പുതിയ നീക്കത്തെ കാണുന്നതെന്നും സൗദി വൃത്തങ്ങള്‍ പ്രതികരിക്കുകയുണ്ടായി. അതോടൊപ്പം തന്നെ 200 സൈനികരെയും കൂടുതല്‍ മിസൈല്‍ സംവിധാനങ്ങള്‍ സൗദിയില്‍ വിന്യസിക്കുമെന്ന് കഴിഞ്ഞ മാസം തന്നെ അമേരിക്ക അറിയിച്ചുരുന്നു. ഇതിനുപിന്നാലെയാണ് വന്‍തോതില്‍ സൈനികശേഷി വര്‍ദ്ധിപ്പിക്കുന്നത്. സൗദി അരാംകോ എണ്ണപ്പാടത്തിനു നേരെ ഉണ്ടായ ആക്രമണം രാജ്യത്ത് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിരിക്കുന്ന സാഹചര്യവും അതിലൂടെ സഞ്ചാരികളുടെ കുത്തോഴുക്കും പ്രവാസികളുടെ ജീവിതവും കനത്ത ആശങ്ക വിതയ്ക്കുന്നു.
https://www.facebook.com/Malayalivartha