യുഎഇയില്‍ കനത്ത മഴ്യക്കും കാറ്റിനും സാധ്യത;പ്രവാസികൾ ജാഗ്രതൈ
യുഎഇയില്‍ ചിലസ്ഥലങ്ങളില്‍ മഴ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. തെക്കുകിഴക്ക്, അതോടൊപ്പം തന്നെ വടക്കുകിഴക്ക് ഭാഗത്തുനിന്ന് മണഇക്കൂറില്‍ 18 മുതല്‍ 48 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കാറ്റിനോടൊപ്പം പൊടിപടലങ്ങള്‍ ഉയരുമെന്നും മുന്നറിയിപ്പുണ്ട്. ആസ്മ പോലുളള അലര്‍ജി രോഗമുള്ളവരും വാഹനം ഓടിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതോടൊപ്പം ചെറിയ തോതില്‍ കടല്‍കാറ്റിനും അടുത്ത രണ്ടു ദിവസത്തേക്ക് അന്തരീക്ഷത്തില്‍ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
അതോടൊപ്പം തന്നെ ഒമാനിൽ അല്‍ ഹജര്‍ പര്‍വതനിരകളിലും സമീപ പ്രദേശങ്ങളിലും ഉള്‍പ്പെടെ രാജ്യത്തിന്‍റെ വ്യത്യസ്ത ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ഇബ്രി, ദങ്ക്, യങ്കല്‍, സുഹാര്‍, നിസ്വ, ബഹ്ല, അല്‍ അവാബി, ഇബ്ര, ജബല്‍ അഖ്ദര്‍, ബിര്‍കത്ത് അല്‍ മൗസ്, ജബല്‍ ശംസ് എന്നിവിടങ്ങളിലാണ് മഴ പെയ്തത്. ഇതേതുടർന്ന് കഴിഞ്ഞ വാരാന്ത്യം മുതല്‍ മഴ തുടരെ പെയ്യുകയാണ്. ഇതിനെത്തുടർന്ന് കനത്ത ജാഗ്രത പുലർത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതോടൊപ്പം തന്നെ വിവിധയിടങ്ങളില്‍ വാദികള്‍ നിറഞ്ഞൊഴുകി. എന്നാല്‍, ചിലയിടങ്ങളില്‍ റോഡുകളില്‍ വെള്ളം കെട്ടി നിന്നത് ഗതാഗതക്കുരുക്കിന് കാരണമായി മാറി. മഴ ലഭിച്ച പ്രദേശങ്ങളില്‍ ശക്തമായ കാറ്റും അടിച്ചുവീശി. ഇവിടങ്ങളില്‍ ചൂട് കുറഞ്ഞ് തണുത്ത കാലാവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രണ്ടുദിവസം മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
https://www.facebook.com/Malayalivartha