എട്ടുംപൊട്ടും തിരിയാത്ത 15 കാരിയോട് കണ്ണില്ലാ കൊടുംക്രൂരത; വിദേശത്തു നിന്നു പെൺകുട്ടിയെ കൊണ്ടുവന്ന് പെൺവാണിഭ സംഘത്തിനു കൈമാറിയ ആൾക്ക് 10 വർഷം തടവ്;രക്ഷകരായത് ദുബായ് പോലീസ്
വിദേശത്തു നിന്നു പെൺകുട്ടിയെ കൊണ്ടുവന്ന് പെൺവാണിഭ സംഘത്തിനു കൈമാറിയ ആൾക്ക് 10 വർഷം തടവ്. 15 വയസ്സുള്ള ഏഷ്യൻ പെൺകുട്ടിക്ക്, വ്യാജ വിവരങ്ങൾ നൽകി വീസയെടുത്താണ് ദുബായിൽ എത്തിച്ചത്.
കെട്ടിട നിർമാണ തൊഴിലാളിയുടെ വീസയിൽ രാജ്യത്തു താമസിക്കുന്ന പ്രതിയെ ദുബായ് ക്രിമിനൽ കോടതിയാണ് ശിക്ഷിച്ചത്. ഇയാളുടെ സഹായിയായ സ്ത്രീക്ക് 7 വർഷവും തടവുശിക്ഷയും വിധിച്ചു.
15 വയസ്സുള്ള ഏഷ്യൻ പെൺകുട്ടിക്ക്, വ്യാജ വിവരങ്ങൾ നൽകി വീസയെടുത്തെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ദുബായിലെ ബ്യൂട്ടി പാർലറിൽ ജോലിക്കെന്നു തെറ്റിദ്ധരിപ്പിച്ചാണ് പെൺകുട്ടിയെ കൊണ്ടുവന്നത്. അൽ മുത്തീനയിലെ ഒരു ഫ്ലാറ്റിൽ പാർപ്പിച്ച് ലൈംഗികത്തൊഴിലിനു നിർബന്ധിച്ചതോടെ കുട്ടി മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്നതായി വിവരം കിട്ടിയ ദുബായ് പൊലീസ് കെട്ടിടം വളഞ്ഞു. കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്.
പെൺകുട്ടിയെ കൊണ്ടുവരാൻ ചെലവഴിച്ച 10,000 ദിർഹം തിരിച്ചുകിട്ടാൻ മർദിച്ചിരുന്നതായി സമ്മതിച്ചു. മറ്റു തൊഴിൽ ചെയ്തു പണം തിരിച്ചുനൽകാമെന്ന് പറഞ്ഞെങ്കിലും ഇവർ അനുവദിച്ചില്ല. തുടർന്നു സ്ത്രീയെ അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ മുഖ്യപ്രതിയെ പിന്നീട് പിടികൂടി. പെൺകുട്ടി മാനസികമായി തകർന്ന നിലയിലായിരുന്നുവെന്ന് കോടതിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി. പെൺകുട്ടിയെ ചികിത്സയ്ക്കായി റാഷിദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha