കശ്മീര്‍ വിഷയത്തില്‍ സൗദി വീണ്ടും പാകിസ്താനുമായി കൈകോർക്കുമ്പോൾ ആശങ്കയോടെ പ്രവാസികൾ
കശ്മീർ വിഷയത്തിൽ സൗദി വീണ്ടും പാകിസ്താനോട് ചായ്‌വ് കാട്ടുമ്പോൾ നെഞ്ചിടിക്കുന്നത് ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്കാണ് . കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്നത് ഇന്ത്യയും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുമെന്നാണ് കരുതുന്നത്.. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷമുള്ള ജമ്മുകശ്മീരിലെ നിയന്ത്രണങ്ങളും സ്ഥിതിഗതികളും വിലയിരുത്തുന്നതിനായി ആണ് യോഗം കൂടുന്നത്
ഐക്യരാഷ്ട്ര സഭയിലടക്കം നേരത്തെ പാകിസ്താന്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടിയിരുന്നു. കശ്മീര്‍ തങ്ങളുടെ ആഭ്യന്തര വിഷയമാണെന്നാണ് ഇന്ത്യയുടെ നിലപാട്...... അതുകൊണ്ടു തന്നെ പ്രശ്നത്തിൽ ഇടപെടാൻ ഇന്ത്യ മറ്റൊരു രാജ്യത്തിനും അനുമതി നൽകില്ല .ജമ്മുകശ്മീരിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളിൽ ആശങ്കയറിയിച്ചത് ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഒ.ഐ സി തന്നെയാണ് യു എൻ ഇടപെടലിന് അവസരമൊരുക്കിയത്
: ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സൗദി അറേബ്യ ഇസ്ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ പ്രത്യേക യോഗം വിളിച്ച് ചേർക്കുമെന്നാണ് റിപ്പോർട്ടുകൾ . സൗദി വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുമായി കശ്മീര്‍ വിഷയത്തിന് പുറമെ ഇന്ത്യയിലെ പൗരത്വഭേദഗതി നിയമവും എന്‍.ആര്‍.സിയും ചര്‍ച്ച ചെയ്തതായി ആണ് പറയുന്നത്
ഒ.ഐ.സി അംഗ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന യോഗത്തെക്കുറിച്ച് പാകിസ്താൻ സന്ദർശനത്തിനിടെ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദാണ് അറിയിച്ചത്. സൗദി അറേബ്യയിൽ നടക്കുന്ന യോഗത്തിന്‍റെ ദിവസം തീരുമാനമായിട്ടില്ല...
കശ്മീർ വിഷയത്തിൽ സൗദി പാക് അനുകൂല നിലപാട് മുൻപും എടുത്തിരുന്നു. ഇപ്പോൾ ഇമ്രാൻഖാന്റെ താൽപ്പര്യത്തിന് സൗദി വഴങ്ങുന്നത് മലേഷ്യ വിളിച്ചു ചേർച്ച മുസ്ലിം ഉച്ചകോടിയിൽ നിന്നും പാക്കിസ്ഥാൻ പിന്മാറിയതിന്റെ ഉപകാര സ്മരണയ്ക്ക് ആണെന്നും പറയുന്നു. അത് എന്തായാലും ഈ വിഷയം ഇപ്പോൾ ഇന്ത്യക്ക് കനത്ത തിരിച്ചടി ആയിരിക്കുകയാണ് . ഇന്ത്യൻ പൗരത്വനിയമത്തിൽ ആശങ്കയുണ്ടെന്ന് പറഞ്ഞത് പിന്നാലെ ഒഐസി ഇടപെടൽ ഇന്ത്യൻ താൽപ്പര്യങ്ങൾക്ക് വിരുദ്ധം തന്നെയാണ്
57 രാജ്യങ്ങൾ ഒ.ഐ.സിയിൽ അംഗങ്ങളാണ്. ഇന്ത്യയിലെ മുസ്ലിംകളുടെ സുരക്ഷയും പുണ്യസ്ഥലങ്ങളുടെ സംരക്ഷണവും ഉറപ്പാക്കണമെന്ന് അടുത്തിടെ ഒ.ഐ.സി പ്രസ്താവന നടത്തിയിരുന്നു. പൗരത്വ വിഷയം, ബാബരി മസ്ജിദ് തുടങ്ങിയ ഇന്ത്യയിലെ പ്രശ്നങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഒ.ഐ.സി അറിയിച്ചിരുന്നു....
കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തപ്പോഴും സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചിലതിനെ കുടെ നിര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് മോദി സര്‍ക്കാര്‍ നേട്ടമായി പറഞ്ഞിരുന്നത്. എന്നാല്‍ ഒ ഐ സിയില്‍ ഉള്ള പ്രാമുഖ്യം നഷ്ടമാകുമെന്ന ആശങ്കയാണ് സൗദി അറേബ്യയെ കാശ്മീര്‍ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. വിദേശ കാര്യമന്ത്രിമാരുടെ യോഗം എന്നാണ് എന്ന് തീരുമാനിച്ചിട്ടില്ല
https://www.facebook.com/Malayalivartha