സൗദിയെക്കുറിച്ച് പറയുന്നതൊക്കെ വ്യാജവാർത്തകളെന്ന് അധികൃതർ; വാർത്തകൾ വളച്ചൊടിക്കരുതെന്ന് അധികൃതർ രംഗത്ത്
സൗദി നിയമങ്ങളും സർക്കാർ പ്രഖ്യാപനങ്ങളും എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്ന വ്യാജ വാർത്തകളുടെ നിജസ്ഥിതി വെളിപ്പെടുത്തി അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. വിദേശത്ത് ജോലി ചെയ്യുന്നവരും പുതിയ വിസയിൽ വരുന്നവരുമായ മുഴുവൻ പ്രവാസികളും ജനുവരി ഒന്ന് മുതൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രെറ്റ് പോർട്ടലിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണമെന്നായിരുന്നു അതിലൊന്ന് എന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയും വർത്തമാന പത്രങ്ങളിലൂടെയും ഈ വാർത്ത പ്രചരിച്ചതോടെ ഇത് റദ്ദാക്കിയ നിയമമാണെന്ന് അധികൃതർ വ്യക്തമാക്കിയിരിക്കുകയാണ്. അതോടൊപ്പം തന്നെ പഴയ വാർത്തകർ അതേ പടി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അതോടൊപ്പം തന്നെ പുതുവത്സര പരിപാടികൾ ആഘോഷിക്കാൻ സൗദി എന്റർടൈൻമെന്റ് അതോറിറ്റി അനുമതി നൽകിയെന്നായിരുന്നു അടുത്ത പ്രചരണം. എന്നാൽ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ ഇതും അധികൃതർ നിഷേധിക്കുകയാണ് ഉണ്ടായത്. നിയമ വിരുദ്ധമായി നടത്തുന്ന പരിപാടികൾക്കെതിരെയും വ്യാജപ്രചാരണങ്ങൾക്കെതിരെയും നടപടികൾ സ്വീകരിക്കുമെന്നും സൗദി എന്റർടൈൻമെന്റ് അതോറിറ്റി വ്യക്തമാക്കിയിരുന്നു.
അങ്ങനെ സൗദിയിലെ തൊഴിൽ പരിഷ്കരണത്തിന്റെ ഭാഗമായി നടപ്പാക്കി വരുന്ന സ്വദേശിവത്കരണം ചില പ്രൊഫഷനലുകൾക്ക് ബാധകമല്ലെന്നായിരുന്നു പിന്നെ വന്നത്. സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് നടപ്പാക്കിയ എല്ലാ പദ്ധതികളും തുടരുമെന്നും നിലവിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും തൊഴിൽ സാമൂഹിക മന്ത്രാലയം അറിയിക്കുകയുണ്ടായി. അങ്ങനെ സൗദിയിൽ പാചക വാതകത്തിന് വില വർധിപ്പിച്ചു എന്നായിരുന്നു അടുത്ത പ്രചാരണം. എന്നാൽ ഇതും ഗാസ്കോ നിഷേധിച്ചിരുക്കുകയാണ്.
അതോടൊപ്പം തന്നെ മുഖ്യമായും ശ്രധിക്കേണ്ട മറ്റൊരു കാര്യം എന്നത് വാർത്തകൾ യഥാർഥ സ്രോതസ്സുകളിൽ നിന്ന് സ്വീകരിക്കണമെന്നും രാജ്യ താൽപര്യങ്ങൾക്കും വ്യവസ്ഥകൾക്കുമെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് അഞ്ചു വർഷം വരെ തടവും 30 ലക്ഷം റിയാൽ പിഴയും ഈടാക്കുമെന്നും നേരത്തെ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് ഇത്തരം വാർത്തകൾ ചമയ്ക്കുന്നതും പ്രചരിക്കുന്നതും എന്നത് ഗൗരവകരം തന്നെയാണ്.
അതേസമയം സൗദി സർക്കാരിനും കിരീടാവകാശിക്കും നേരെ സാമൂഹ മാധ്യമം ഉപയോഗിച്ച് മോശം പ്രയോഗം നടത്തുകയും മതത്തെ തെറ്റായി അവതരിപ്പിച്ച വർഗീയ പോസ്റ്റുകൾ നടത്തുകയും ചെയ്ത് വെട്ടിലായ ഒരു മലയാളിയെ ദമാമിൽ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം വാർത്തകൾ പങ്കുവെക്കുന്നതിലൂടെ പലപ്പോഴും കെണിയിൽ അകപ്പെടുന്നത് സാധാരണക്കാരോ ഇതിന്റെ നിയമ വശങ്ങളെ കുറിച്ച ശരിയായ ധാരണയില്ലാത്തവരോ ആണെന്നതാണ് ഖേദകരം എന്നത്. പലരും ഇത്തരം അജ്ഞരെ ഇതിനായി ഉപയോഗിക്കുകയോ വ്യാജ അക്കൗണ്ടുകൾ വഴി നേതൃത്വം നൽകുന്നവരോ ആണ് എന്നതാണ് വ്യക്തം. ഇതര രാജ്യങ്ങളിൽ തൊഴിൽ ജീവിതം നയിക്കുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾ അധികൃതരുടെ മുന്നറിയിപ്പുകൾ അവഗണിച്ച് സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന ഇത്തരം ശ്രമങ്ങളിൽ പങ്കാളികളാകുന്നതും വാസ്തവ വിരുദ്ധവും വ്യാജവുമായ വാർത്തകർ പ്രചരിക്കുന്നതും കൂടുതൽ വിനയാകുക തന്നെയാണ് ചെയ്യുക.
https://www.facebook.com/Malayalivartha